kerala
ബി.ജെ.പി ക്കേറ്റ തിരിച്ചടിയെ യു.ഡി.എഫിൻ്റെ വർഗീയതയാക്കി സി.പി.എം; തന്ത്രം തിരിച്ചടിക്കുന്നു
സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് പ്രചാരണ ഘട്ടത്തു തന്നെ ഇവയെ തള്ളിപ്പറഞ്ഞിരുന്നു. ‘പെട്ടി വലിച്ചെറിയൂ’ എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്.

കെ പി ജലീൽ
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ പറ്റിയ പാളിച്ച ആവർത്തിച്ച് ഫലത്തിനു ശേഷവും ഇടതുമുന്നണി. സിപിഎം നേതാക്കൾ പ്രചാരണ സമയത്ത് ഇല്ലാത്ത കള്ളപ്പണവും വർഗീയ പരസ്യവും ഉയർത്തി യുഡിഎഫിന് കൂടുതൽ വോട്ടുകൾ നേടാൻ സഹായകമായെങ്കിൽ, ഫലം പുറത്തുവന്നതിനുശേഷം തന്ത്രങ്ങളിൽ പിഴയ്ക്കുകയാണ് സിപിഎം. മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും നിയന്ത്രിച്ച പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഓരോ തന്ത്രവും പൊളിഞ്ഞു പാളീസാവുന്നതാണ് കണ്ടത്. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് പ്രചാരണ ഘട്ടത്തു തന്നെ ഇവയെ തള്ളിപ്പറഞ്ഞിരുന്നു. ‘പെട്ടി വലിച്ചെറിയൂ’ എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിലിൻ്റെ സഹപ്രവർത്തകൻ ഫെനി കൊണ്ടുപോയ നീല പെട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ച് സിപിഎം വെട്ടിലായിരുന്നു .കള്ളപ്പണം കണ്ടെത്താനോ അതിന് കൃത്യമായ വിശദീകരണം നൽകാനോ കഴിയാതിരുന്ന സിപിഎം കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ പോലീസിനെ വിട്ട് തിരിച്ചിൽ നടത്തിച്ചതും ഏറെ വിവാദമായിരുന്നു .ഇതെല്ലാം തിരിച്ചടിച്ചിട്ടും തന്ത്രങ്ങളിൽ പാളിച്ച പറ്റിയെന്ന് തുറന്നു പറയാൻ ഫലം വന്നതിനുശേഷം സിപിഎം നേതൃത്വം തയ്യാറായിട്ടില്ല.
എന്നാലിപ്പോൾ യുഡിഎഫ് വിജയിച്ചത് മുസ്ലിം വർഗീയ വോട്ടുകൾ കൊണ്ടാണെന്ന് പറഞ്ഞ് അണികളെയും മാധ്യമങ്ങളെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് സിപിഎം ജില്ലാ ഘടകം . ഇത് വിശ്വസിക്കാൻ ജനങ്ങൾ പോയിട്ട് സി.പി.എം അണികൾ പോലും മടിക്കുന്നു. ബി.ജെ.പിക്ക് പതിനായിരത്തിലധികം വോട്ടുകൾ കുറയുകയും പ്രതീക്ഷിച്ചതിലും വോട്ടുകൾ യു.ഡി.എഫിന് കൂടുകയും ചെയ്തതിനെ വർഗീയതയായി അവതരിപ്പിക്കുന്നത് സി.പി.എമ്മിൻ്റെ വർഗീയ മുഖത്തെയാണ് തുറന്നു കാട്ടുന്നത്.
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനെ പാലക്കാട് സഹായിച്ചതായാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ഈ രണ്ടു സംഘടനകളും സിപിഎമ്മിനെ മുൻകാലത്തും ഇപ്പോഴും സഹായിച്ചതും സഹായിച്ചു കൊണ്ടിരിക്കുന്നതുമാണെന്ന് തെളിവുകൾ ചൂണ്ടിക്കാട്ടുന്നു .നിലവിൽ പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട നഗരസഭയിലും കോട്ടങ്ങൽ ഗ്രാമപഞ്ചായത്തിലും എസ്ഡിപിഐയുടെ സഹായത്തോടെയാണ് സിപിഎം ഭരണം നടത്തുന്നത് .ഇവരുടെ പിന്തുണ വേണ്ടെന്നു പറയാൻ പാർട്ടി ഇതുവരെ തയ്യാറായിട്ടില്ല. പറഞ്ഞാൽ രണ്ട് ഭരണവും നഷ്ടപ്പെടും. മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിലാണെങ്കിൽ 1996 ൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചതിന് പാർട്ടി പത്രമായ ദേശാഭിമാനിയിലൂടെ പ്രശംസ ചൊരിഞ്ഞ എഡിറ്റോറിയലും പുറത്തുവന്നിരിക്കുകയാണ്. നീണ്ട 20 വർഷക്കാലം തങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയത് എന്നാണ് ആ സംഘടനയുടെ നേതാക്കൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചത് .ഇത് നിഷേധിക്കാൻ സിപിഎം നേതാക്കൾ ഇതുവരെ തയ്യാറായിട്ടുമില്ല. ഈ രണ്ടു സംഘടനകളും സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫിന് വോട്ട് നൽകുകയായിരുന്നു എന്ന സത്യം അവർക്ക് ഉൾക്കൊള്ളാനാവുന്നില്ല . കോൺഗ്രസ് നേതാവിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതും ചരിത്രത്തിൽ യു.ഡി.എഫിന് പാലക്കാട്ട് വലിയ ഭൂരിപക്ഷം ലഭിക്കാനിടയാക്കുകയും ചെയ്തു. ഈ അവസരത്തിൽ വീണ്ടും വീണ്ടും കെണിയിൽ കുരുങ്ങുകയാണ് പാലക്കാട്ടെ സിപിഎം. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഈ തന്ത്രമായിരിക്കുമോ സി.പി.എം പയറ്റുന്നതെന്നാണ് ജനം ചോദിക്കുന്നത്.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്