Connect with us

More

മേയ് സമ്മര്‍ദ്ദത്തില്‍

Published

on

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ കൂടുതല്‍ കരുത്തോടെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് സ്വപ്‌നം കണ്ട പ്രധാനമന്ത്രി തെരേസ മേയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വിയര്‍ക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മേയ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി(ഡി.യു.പി)യുമായി ചേര്‍ന്ന് മന്ത്രിസഭ തട്ടിക്കൂട്ടാന്‍ നടത്തുന്ന ശ്രമം ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

ഔദ്യോഗിക സഖ്യമുണ്ടാക്കാതെ സാമ്പത്തികം, സുരക്ഷ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ മാത്രം ഡി.യു.പിയുടെ സഹായം ഉറാപ്പാക്കാനാണ് കണ്‍സര്‍വേറ്റീവുകള്‍ ആലോചിക്കുന്നത്. സാമൂഹിക കാര്യങ്ങളില്‍ ഡി.യു.പിയുടെ യാഥാസ്ഥിക നിലപാടുകളില്‍നിന്ന് അകന്നുനില്‍ക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സര്‍ മൈക്കല്‍ ഫാളന്‍ അറിയിച്ചു. ഡി.യു.പിയുമായി കൂട്ടുകൂടുന്നുവെന്ന് പറഞ്ഞാല്‍ അവരുടെ എല്ലാ വീക്ഷണങ്ങളെയും അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.യു.പി നേതാവ് അര്‍ലെന്‍ ഫോസ്റ്റര്‍ നാളെ ഡൗണിങ് സ്ട്രീറ്റില്‍ മേയുമായി ചര്‍ച്ച നടത്തും. ബ്രിട്ടനെ തൂക്കുപാര്‍ലമെന്റിലേക്ക് നയിച്ച തെരഞ്ഞെടുപ്പിനുശേഷം മേയ്ക്കുമേല്‍ രാജിക്കും സമ്മര്‍ദ്ദമുണ്ട്. തീരുമാനമെടുക്കുമ്പോള്‍ കൂടുതല്‍ കൂട്ടായ സമീപനത്തിലേക്ക് മേയ് മാറേണ്ടിവരുമെന്ന് ഫാളന്‍ പറയുന്നു. മുന്‍ ബ്രിട്ടീഷ് ധനകാര്യ മന്ത്രിയും പ്രമുഖ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ജോര്‍ജ് ഓസ്‌ബോണ്‍ കടുത്ത ഭാഷയിലാണ് മേയിയെ വിമര്‍ശിച്ചത്. തകര്‍ച്ചയിലേക്ക് നടന്നടുക്കുന്ന സ്ത്രീയാണ് അവരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അന്ത്യം കാത്ത് എത്രകാലം നില്‍ക്കണമെന്ന കാര്യം മാത്രമാണ് ഇനി കാണാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മേയുടെ രണ്ട് പ്രമുഖ സ്റ്റാഫ് അംഗങ്ങള്‍ ശനിയാഴ്ച രാജിവെച്ചിരുന്നു. ഡി.യു.പിയുമായുള്ള സഖ്യചര്‍ച്ചകളില്‍ വ്യക്തത വരുത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇനിയും സാധിച്ചിട്ടില്ല. സ്വവര്‍ഗ വിവാഹം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത യാഥാസ്ഥിതിക നിലപാടാണ് അവര്‍ക്കുള്ളത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ തയാറെടുക്കുമ്പോള്‍ കരുത്താര്‍ജിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയോടെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മേയ്ക്ക് ഫലം വന്നപ്പോള്‍ കനത്ത അടിയാണ് കിട്ടിയത്. തെരഞ്ഞെടുപ്പ് ഫലം ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ ബ്രിട്ടന്റെ നിലപാടുകളെ ദുര്‍ബലമാക്കും. ബ്രെക്‌സിറ്റിനോടുള്ള ബ്രിട്ടീഷ് സമീപനത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്ന് യൂറോപ്യന്‍ രാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്ന പല കാര്യങ്ങളില്‍നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്‍വലിയേണ്ടിവരുമെന്ന് ലേബര്‍ പാര്‍ട്ടിയും പറയുന്നു.

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു

Published

on

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

Continue Reading

Trending