Culture
ഐ.സി.എല്‍: നാലാം സീസണില്‍ രണ്ടു പുതിയ ടീമുകള്‍ കൂടി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ നാലാം സീസണിലേക്ക് രണ്ടു പുതിയ ടീമുകള്‍ കൂടി. ബംഗളൂരു, ജംഷഡ്പൂര്‍ നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പുതിയ ടീമുകള്‍. ഇതോടെ പുതിയ സീസണില്‍ ടീമുകളുടെ എണ്ണം പത്തായി ഉയരും. കഴിഞ്ഞ മൂന്നു സീസണുകളിലും എട്ടു ടീമുകളായിരുന്നു ലീഗില്‍ മത്സരിച്ചിരുന്നത്. വിദേശസ്വദേശ താരങ്ങളുടെ പ്രാതിനിധ്യത്തില്‍ കൂടി മാറ്റം വരുന്നതിനാല്‍ അടിമുടി മാറ്റങ്ങളോടെയായിരിക്കും ഐ.എസ്.എല്‍ നാലാം സീസണ് അരങ്ങേറുക.
ടൂര്‍ണമെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ പത്തു നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീമുകള്‍ ആരംഭിക്കാന്‍ താല്പര്യമുള്ളവരെ ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ജിഎല്‍) ലേലത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ നിന്നാണ് ബംഗളൂരുവിന് വേണ്ടിയുള്ള ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെയും ജംഷഡ്പൂരിന് വേണ്ടിയുള്ള ടാറ്റ സ്റ്റീല്‍ കമ്പനിയുടെയും അപേക്ഷ സ്വീകരിച്ചത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ റെസിഡന്‍ഷ്യല്‍ രീതിയില്‍ 1987 മുതല്‍ ടാറ്റ ഫുട്ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. അരങ്ങേറ്റത്തില്‍ തന്നെ ഐ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ബംഗളൂരു എഫ്.സിയുടെ ഉടമസ്ഥരാണ് ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ് (ജെ.എസ്.ഡബ്ല്യു). മെയ് 11നാണ് പുതിയ ടീമുകളെ ഉള്‍പ്പെടുത്താനുള്ള അപേക്ഷകള്‍ എഫ്എസ്ജിഎല്‍ ക്ഷണിച്ചത്. തിരുവനന്തപുരം, അഹമ്മദാബാദ്, കട്ടക്ക്, ബംഗളൂരു, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 24 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി.
അതേസമയം ഐ ലീഗിലെ വമ്പന്മാരായ കൊല്‍ക്കത്തന്‍ ക്ലബ്ബുകളെ സൂപ്പര്‍ ലീഗിലേക്ക് കൊണ്ടു വരാനുള്ള സംഘാടകരുടെ ശ്രമം വിജയിച്ചില്ല. ഐ.എസ്.എല്‍ വിപുലീകരിക്കാനുള്ള തീരുമാനമുണ്ടായത് രാജ്യത്തെ പ്രീമിയര്‍ ഡിവിഷനായ ഐ ലീഗിന്റെ അന്ത്യം ലക്ഷ്യമാക്കിയാണെന്ന് ആരോപണമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള മുന്‍നിര ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന് ടീമുകളെയായിരുന്നു ലേലത്തിലൂടെ എഫ്എസ്ഡിഎല്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഈ ടീമുകള്‍ ഐ.എസ്.എലിലേക്ക് വന്നാല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എലിനെ പ്രധാന ലീഗാക്കി മാറ്റാമെന്നും ലയനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്ന നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സിയെ ഒറ്റപ്പെടുത്താനാവുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ലേലത്തില്‍ പുതിയ ടീം ലഭിക്കുന്ന നഗരങ്ങളിലൊന്ന് കൊല്‍ക്കത്തയാണെങ്കില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് അവര്‍ക്ക് കൊല്‍ക്കത്ത ഹോം ഗ്രൗണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ലേല അറിയിപ്പില്‍ പറഞ്ഞിരുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി ഇത്തരത്തില്‍ സംഘാടകര്‍ നേരത്തെ ധാരണയുണ്ടാക്കിയതും കൊല്‍ക്കത്തന്‍ ടീമുകളുടെ ഐ.എസ്.എല്‍ പ്രവേശനത്തിലേക്കുള്ള സാധ്യതകളായി കണക്കാക്കിയിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം ബംഗളൂരു, ജംഷഡ്പൂര്‍ ടീമുകളുടെ വരവോടെ ഇല്ലാതായി.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala24 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ