Connect with us

Culture

ഐ.സി.എല്‍: നാലാം സീസണില്‍ രണ്ടു പുതിയ ടീമുകള്‍ കൂടി

Published

on

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം സീസണിലേക്ക് രണ്ടു പുതിയ ടീമുകള്‍ കൂടി. ബംഗളൂരു, ജംഷഡ്പൂര്‍ നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പുതിയ ടീമുകള്‍. ഇതോടെ പുതിയ സീസണില്‍ ടീമുകളുടെ എണ്ണം പത്തായി ഉയരും. കഴിഞ്ഞ മൂന്നു സീസണുകളിലും എട്ടു ടീമുകളായിരുന്നു ലീഗില്‍ മത്സരിച്ചിരുന്നത്. വിദേശസ്വദേശ താരങ്ങളുടെ പ്രാതിനിധ്യത്തില്‍ കൂടി മാറ്റം വരുന്നതിനാല്‍ അടിമുടി മാറ്റങ്ങളോടെയായിരിക്കും ഐ.എസ്.എല്‍ നാലാം സീസണ്‍ അരങ്ങേറുക.

ടൂര്‍ണമെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അടക്കമുള്ള രാജ്യത്തെ പത്തു നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരെ ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ജിഎല്‍) ലേലത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍ നിന്നാണ് ബംഗളൂരുവിന് വേണ്ടിയുള്ള ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെയും ജംഷഡ്പൂരിന് വേണ്ടിയുള്ള ടാറ്റ സ്റ്റീല്‍ കമ്പനിയുടെയും അപേക്ഷ സ്വീകരിച്ചത്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ റെസിഡന്‍ഷ്യല്‍ രീതിയില്‍ 1987 മുതല്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. അരങ്ങേറ്റത്തില്‍ തന്നെ ഐ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ബംഗളൂരു എഫ്.സിയുടെ ഉടമസ്ഥരാണ് ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് (ജെ.എസ്.ഡബ്ല്യു). മെയ് 11നാണ് പുതിയ ടീമുകളെ ഉള്‍പ്പെടുത്താനുള്ള അപേക്ഷകള്‍ എഫ്എസ്ജിഎല്‍ ക്ഷണിച്ചത്. തിരുവനന്തപുരം, അഹമ്മദാബാദ്, കട്ടക്ക്, ബംഗളൂരു, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 24 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി.
അതേസമയം ഐ ലീഗിലെ വമ്പന്‍മാരായ കൊല്‍ക്കത്തന്‍ ക്ലബ്ബുകളെ സൂപ്പര്‍ ലീഗിലേക്ക് കൊണ്ടു വരാനുള്ള സംഘാടകരുടെ ശ്രമം വിജയിച്ചില്ല. ഐ.എസ്.എല്‍ വിപുലീകരിക്കാനുള്ള തീരുമാനമുണ്ടായത് രാജ്യത്തെ പ്രീമിയര്‍ ഡിവിഷനായ ഐ ലീഗിന്റെ അന്ത്യം ലക്ഷ്യമാക്കിയാണെന്ന് ആരോപണമുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള മുന്‍നിര ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകളെയായിരുന്നു ലേലത്തിലൂടെ എഫ്എസ്ഡിഎല്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഈ ടീമുകള്‍ ഐ.എസ്.എലിലേക്ക് വന്നാല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എലിനെ പ്രധാന ലീഗാക്കി മാറ്റാമെന്നും ലയനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയെ ഒറ്റപ്പെടുത്താനാവുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ലേലത്തില്‍ പുതിയ ടീം ലഭിക്കുന്ന നഗരങ്ങളിലൊന്ന് കൊല്‍ക്കത്തയാണെങ്കില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് അവര്‍ക്ക് കൊല്‍ക്കത്ത ഹോം ഗ്രൗണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ലേല അറിയിപ്പില്‍ പറഞ്ഞിരുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി ഇത്തരത്തില്‍ സംഘാടകര്‍ നേരത്തെ ധാരണയുണ്ടാക്കിയതും കൊല്‍ക്കത്തന്‍ ടീമുകളുടെ ഐ.എസ്.എല്‍ പ്രവേശനത്തിലേക്കുള്ള സാധ്യതകളായി കണക്കാക്കിയിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം ബംഗളൂരു, ജംഷഡ്പൂര്‍ ടീമുകളുടെ വരവോടെ ഇല്ലാതായി.

Film

നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി

മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

Published

on

നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.

അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.

 

Continue Reading

Film

”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി

മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

Published

on

പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.

സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.

സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്‍ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.

Continue Reading

Film

ദളപതി വിജയിന്റെ ‘ജനനായകന്‍’ ജനുവരി 9ന് തിയറ്ററുകളില്‍

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Published

on

ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്‍’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.

എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

ജനനായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്‍കുന്നു.

ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ടെക്‌നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍

 

 

Continue Reading

Trending