Connect with us

More

കണ്ണൂര്‍-കുറ്റിപ്പുറം ദേശീയ പാതയില്‍ ഒരു മദ്യശാല പോലും തുറക്കരുത്: ഹൈക്കോടതി

Published

on

കൊച്ചി: കണ്ണൂര്‍ – കുറ്റിപ്പുറം ദേശീയ പാതയില്‍ ഒരു മദ്യശാല പോലും തുറക്കരുതെന്ന് ഹൈക്കോടതി. കുറ്റിപ്പുറം – കണ്ണൂര്‍ പാതയുടെ പദവി സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ പാതയോരത്ത് ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റക്കാരായി കാണാനാവുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ദേശീയ പാത സംബന്ധിച്ച് പൊതുമരാമത്ത് എക്‌സൈസ് വകുപ്പുകളുടെ വിശദീകരണത്തില്‍ പൊരുത്തക്കേട് ഉണ്ടായെന്നും കോടതി വിലയിരുത്തി. കുറ്റിപ്പുറം – കണ്ണൂര്‍ പാത സംസ്ഥാന പാതയോ പ്രധാന ജില്ലാ പാതയോ അല്ലെന്ന് പി.ഡബ്ല്യു.ഡി നേരത്തെ സാക്ഷ്യപത്രം നല്‍കിയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം – കണ്ണൂര്‍ പാത ദേശീയ പാതയാണെന്ന് പറയുന്നില്ലെന്ന് എക്‌സൈസും സാക്ഷ്യപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പാതകള്‍ ദേശീയപാത തന്നെയാണെന്ന് പി. ഡബ്ല്യു.ഡി പിന്നീട് വിശദീകരിച്ചു. കോടതിയെ വിമര്‍ശിക്കുന്നവര്‍ ഉത്തരവ് വായിച്ചിട്ടാകണം വിമര്‍ശിക്കേണ്ടതെന്നും മാധ്യമങ്ങളിലൂടെ വിമര്‍ശനം നടത്തരുതെന്നും കോടതി പറഞ്ഞു.
പാതകളുടെ പദവി സംബന്ധിച്ച് ദേശീയ പാത അതോറിറ്റിയുടെ ഓരോ വിജ്ഞാപനവും പ്രത്യേകം പ്രത്യേകം പരിശോധിച്ചുവേണം ലൈസന്‍സ് അനുവദിക്കാനെന്ന് മുന്‍ ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചതാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി
കണ്ണൂര്‍-കുറ്റിപ്പുറം – ചേര്‍ത്തല ദേശീയപാതയാണോയെന്ന് സംശയമില്ലെന്ന് പി.ഡബ്ല്യു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ് മൂലം കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചോദിച്ചപ്പോള്‍ ദേശീയ പാതയാണെന്ന വിവരം പി.ഡബ്ല്യു.ഡി മറച്ചുവെച്ചുവെന്നും കോടതി വ്യക്തമാക്കി. അതുമൂലം, സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ട് 13 ബാറുകള്‍ പാതയോരങ്ങളില്‍ തുറക്കുകയുണ്ടായി. ഇത് മന:പൂര്‍വ്വമാകാം, അതല്ലാതെയുമാകാം. ഇത് സംബന്ധിച്ച് കൂടുതല്‍ പറഞ്ഞാല്‍ ഇതില്‍ ഇടപെട്ട ഉദ്യോഗസ്ഥന്മാരുടെ സര്‍വീസിനെ ബാധിക്കുമെന്നുള്ളതുകൊണ്ട് പറയുന്നില്ല.
ചേര്‍ത്തല-കണ്ണൂര്‍-കുറ്റിപ്പുറം ദേശീയ പാതയോരത്ത് കേസ് നടത്തിയവരോ, അല്ലാത്തവരോ ആയ ഒരാള്‍ക്കും മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
മുസ്‌ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.പി ഇബ്രാഹിം കുട്ടി, അഡ്വ. മുഹമ്മദ് ഷാ മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഹര്‍ജി കോടതി തീര്‍പ്പാക്കി.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending