Connect with us

india

കേന്ദ്ര ബജറ്റ് കർണാടകയോട് അനീതി കാട്ടി: മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രത്തിലുള്ള ബി.ജെ.പിക്ക് മനുസ്മൃതി മാനസികാവസ്ഥയുണ്ടെന്നും മനുസ്മൃതിക്ക് എതിരായ സംസ്ഥാനങ്ങളോട് അവർ അന്യായമായി പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

കേന്ദ്ര ബജറ്റ് കർണാടകയോട് അനീതി കാട്ടിയെന്ന വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രത്തിലുള്ള ബി.ജെ.പിക്ക് മനുസ്മൃതി മാനസികാവസ്ഥയുണ്ടെന്നും മനുസ്മൃതിക്ക് എതിരായ സംസ്ഥാനങ്ങളോട് അവർ അന്യായമായി പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മൈസൂരു ടി.കെ. ലേഔട്ടിലെ തന്റെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-‘26 വർഷത്തേക്ക് നിരാശാജനകമായ ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് കനത്ത പ്രഹരം നൽകി.

ബജറ്റിന് മുമ്പുള്ള ചർച്ചയിൽ പങ്കെടുക്കാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ ഞങ്ങൾ അയച്ചിരുന്നു. സംസ്ഥാനത്തിനുവേണ്ടി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ ഒരെണ്ണം പോലും അനുവദിച്ചില്ല.

55.46 ലക്ഷം കോടി രൂപയുടെ ബജറ്റിൽ കേന്ദ്രം 15.68 ലക്ഷം കോടി രൂപ കടമെടുത്തു. പലിശയിനത്തിൽ 12.7 ലക്ഷം കോടി രൂപ ലഭിച്ചു. രാജ്യത്തിന്റെ മൊത്തം കടം ഇപ്പോൾ 202-205 ലക്ഷം കോടി രൂപയാണ്. ധനക്കമ്മി 4.4 ശതമാനവും റവന്യൂ കമ്മി 1.5 ശതമാനവുമാണ്. ഏറ്റവും കൂടുതൽ നികുതി അടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ ബിഹാറിന് കൂടുതൽ ഫണ്ട് അനുവദിച്ചു. അതേസമയം ആന്ധ്രപ്രദേശിന് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി അധിക വിഹിതം ലഭിച്ചു.

മേക്കേദാട്ടു, ഭദ്ര അപ്പർ ബാങ്ക്, മഹാദായി, കൃഷ്ണ അപ്പർ ബാങ്ക് എന്നിവയുൾപ്പെടെ നിർണായക ജലസേചന പദ്ധതികൾക്ക് ഫണ്ടനുവദിച്ചില്ല. 2023-‘24 ബജറ്റിൽ ഭദ്ര അപ്പർ ബാങ്ക് പദ്ധതിക്ക് കേന്ദ്രം 5300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരുരൂപപോലും ഇതുവരെ അനുവദിച്ചിട്ടില്ല. ഇത്തവണ പദ്ധതി പൂർണമായി ഒഴിവാക്കി.

കർണാടക ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ച്ചൂരിൽ എയിംസ് ആശുപത്രി ബജറ്റിൽ ഉൾപ്പെടുത്താത്തതിനെ മുഖ്യമന്ത്രി വിമർശിച്ചു. നഗരവികസനം, കുടിവെള്ള പദ്ധതികൾ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഹൈവേകൾ എന്നിവക്കുള്ള ഫണ്ടുകളും നിഷേധിക്കപ്പെട്ടു. രാജകലുവെ (അഴുക്കുകനാൽ സംവിധാനം) വികസനം, ബിസിനസ് ഇടനാഴി വികസനം എന്നിവയുൾപ്പെടെ ബംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾ അവഗണിക്കപ്പെട്ടു. കൂടാതെ, അംഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന അവഗണിക്കപ്പെട്ടു. നഗരപ്രദേശങ്ങളിലെ ഭവനനിർമാണത്തിന് കേന്ദ്രം 1.5 ലക്ഷം രൂപയാണ് നൽകുന്നത്.

അതു ഞങ്ങൾ അഞ്ചു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിഗണിച്ചില്ല. ഗ്രാമപ്രദേശങ്ങളിൽ നിലവിലെ വിഹിതം 75,000 ആണ്. ഇതു ഞങ്ങൾ മൂന്നു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതും നിരസിക്കപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം (എൻ.‌ആർ.ഇ.ജി‌.എ) ബജറ്റിൽ കഴിഞ്ഞ വർഷം 89,154 കോടിയിൽനിന്ന് ഈ വർഷം 86,000 കോടിയായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സർക്കാറിന്റെ മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികളെ സിദ്ധരാമയ്യ പരിഹസിച്ചു.

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും മേക്ക് ഇൻ ഇന്ത്യക്ക് 100 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ചുരുക്കത്തിൽ ഇതു പൊള്ളയായ വാക്കുകളുടെ ബജറ്റാണ്. കർഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിൽ നിക്ഷേപിക്കുന്നതിനുപകരം, സർക്കാർ കോർപറേറ്റ് താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

india

വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

Published

on

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.

Continue Reading

india

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

Published

on

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

Continue Reading

Trending