News
രണ്ട് ഇസ്രാഈലി ബന്ദികളെ കൂടി മോചിതരാക്കി ഹമാസ്
ഇന്ന് മോചിതരാക്കുന്ന ആറുപേരില്‍ രണ്ടുപേരെയാണ് രാവിലെ റഫയില്‍ റെഡ്ക്രോസിന് കൈമാറിയത്

രണ്ട് ഇസ്രാഈലി ബന്ദികളെ കൂടി മോചിതരാക്കി ഹമാസ്. ഇന്ന് മോചിതരാക്കുന്ന ആറുപേരില്‍ രണ്ടുപേരെയാണ് രാവിലെ റഫയില്‍ റെഡ്ക്രോസിന് കൈമാറിയത്. തല്‍ ഷോഹാം, അവേര മെങ്കിസ്റ്റു എന്നിവരെയാണ് മോചിപ്പിച്ചത്.
ഇവരെ ഇസ്രാഈലിലേക്ക് തിരിച്ചുകൊണ്ടുപോകും. അതേസമയെ ഇവരെ പ്രാഥമിക വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്നും ഇസ്രാഈല്‍ സൈന്യം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബാക്കിയുള്ള ബന്ദികളെ മധ്യ ഗസ്സയില്‍ വെച്ചാകും റെഡ് ക്രോസിന് കൈമാറുക. ഇതിന് പകരമായി 602 ഫലസ്തീന് തടവുകാരെ ഇസ്രാഈലും വിട്ടയയ്ക്കും.
kerala
ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്മാരെ സിപിഎമ്മിന് ഭയമാണ്; വി.ഡി സതീശന്
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് ഉജ്ജ്വല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്മാരെ സിപിഎമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രണ്ട് കാലില്‍ നില്‍ക്കാത്ത പാര്‍ട്ടിയായി സിപിഎമ്മും സിപിഐയും മാറിയെന്നും വിഡി സതീശന് വിമര്‍ശിച്ചു. ഇപി ജയരാജന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് ഒരുമിച്ച് ബസിനസ് ചെയ്യുകയാണെന്നും പഴയ സിപിഎമ്മാണെങ്കില്‍ ഇത് നടക്കുമോ എന്നും വിഡി സതീശന് ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും നിതിന്‍ ഗഡ്കരിയും തമ്മിലുള്ള ബന്ധം എന്താണ്. ഹൈവ മുഴുവന്‍ തകര്‍ന്നിട്ടും സമ്മാനപ്പെട്ടിയും പൊന്നാടയുമായാണ് നിതിന്‍ ഗഡ്കരിയെ കാണാന്‍ മുഖ്യമന്ത്രി പോയത്. ഹൈവേ തകര്‍ന്നതിനാമോ സമ്മാനപ്പെട്ടി. സിപിഎം നേതാക്കളെ കാണാനാണ് പ്രവേശ് ജാവഡേക്കര്‍ പോയത്. ഇവര്‍ തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്.
മലപ്പുറത്തെക്കുറിച്ച് സംഘപരിവാര്‍ പറയുന്ന കാര്യങ്ങള്‍ പിണറായിയും സിപിഎമ്മും ആവര്‍ത്തിച്ചു പറയുന്നു. സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഓരോന്ന് പറയുന്നത്. കൃഷ്ണന് കുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേതാവാരാണെന്ന് അദേഹം ചോദിച്ചു. നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് ഉജ്ജ്വല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അദേഹം വ്യക്തമാക്കി. 15,000 വോട്ടിന്ന് യുഡിഎഫ് ജയിക്കും. രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. ഈ പോക്ക് സിപിഎം പോകുന്നതുകൊണ്ട് ഇതിന്റെ മുകളില്‍ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് വിഡി സതീശന് വ്യക്താക്കി.
News
അഹമ്മദാബാദ് വിമാനാപകടം; ഡാറ്റ വീണ്ടെടുക്കുന്നതിനായി ബ്ലാക്ക് ബോക്സ് യുഎസിലേക്ക് അയയ്ക്കും
ക്രാഷിനു ശേഷമുള്ള തീപിടുത്തത്തില്‍ റെക്കോര്‍ഡറിന് കനത്ത ബാഹ്യ കേടുപാടുകള്‍ സംഭവിച്ചു, ഇത് ഇന്ത്യയില്‍ ഡാറ്റ എക്സ്ട്രാക്റ്റുചെയ്യുന്നത് അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തകര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ്ഡാറ്റ വീണ്ടെടുക്കുന്നതിനായി ഇന്ത്യ യുഎസിലേക്ക് അയയ്ക്കും. ക്രാഷിനു ശേഷമുള്ള തീപിടുത്തത്തില്‍ റെക്കോര്‍ഡറിന് കനത്ത ബാഹ്യ കേടുപാടുകള്‍ സംഭവിച്ചു, ഇത് ഇന്ത്യയില്‍ ഡാറ്റ എക്സ്ട്രാക്റ്റുചെയ്യുന്നത് അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനാപകടത്തിന് ശേഷമുള്ള വ്യാപകമായ തീപിടിത്തം കാരണം, ഇന്ത്യയില്‍ ഡാറ്റാ എക്സ്ട്രാക്ഷന്‍ പ്രായോഗികമല്ലെന്ന് തെളിഞ്ഞു. ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും (സിവിആര്‍) കടും ഓറഞ്ച് നിറത്തില്‍ ചായം പൂശിയതും വിമാനത്തിന്റെ ടെയില്‍ ഭാഗത്തിന് സമീപമാണ്. എന്നിരുന്നാലും, ഈ ഉപകരണങ്ങള്‍ പലപ്പോഴും ക്രാഷ് ആഘാതത്തില്‍ നിന്നോ തുടര്‍ന്നുള്ള തീപിടുത്തത്തില്‍ നിന്നോ കാര്യമായ കേടുപാടുകള്‍ വരുത്തുന്നു. ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (DFDR) വാഷിംഗ്ടണിലെ നാഷണല്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡ് (NTSB) ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാകുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
ക്രാഷ് അന്വേഷണത്തിനിടയില്‍, ബ്ലാക്ക് ബോക്സുകള്‍ സുപ്രധാന വിവരങ്ങള്‍ നല്കുന്നു. ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ സമയം, ഉയരം, എയര്‍സ്പീഡ് എന്നിവ ഉള്‍പ്പെടെയുള്ള അത്യാവശ്യ സാങ്കേതിക അളവുകള്‍ ക്യാപ്ചര്‍ ചെയ്യുന്നു, അതേസമയം CVR കോക്ക്പിറ്റില്‍ നിന്നുള്ള പ്രധാനപ്പെട്ട ഓഡിയോ ഡാറ്റ സംഭരിക്കുന്നു, പൈലറ്റ് ഡയലോഗുകളും കോക്ക്പിറ്റ് സിസ്റ്റങ്ങളില്‍ നിന്നുള്ള ഇലക്ട്രോണിക് മുന്നറിയിപ്പ് സിഗ്നലുകള്‍ പോലുള്ള പശ്ചാത്തല ശബ്ദങ്ങളും ഉള്‍ക്കൊള്ളുന്നു.
ഈ റെക്കോര്‍ഡിംഗ് ഉപകരണങ്ങളില്‍ നിന്ന് ഡാറ്റ വീണ്ടെടുക്കുന്നതിന് രണ്ട് ദിവസം മുതല്‍ നിരവധി മാസങ്ങള്‍ വരെ എടുക്കാം, അത് യൂണിറ്റുകള്‍ക്ക് എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചു എന്നതിനെ അടിസ്ഥാനമാക്കി.’ റെക്കോര്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍, കൂടുതല്‍ ഡാറ്റ നഷ്ടമാകാതിരിക്കാന്‍ മെമ്മറി ബോര്‍ഡ് നീക്കംചെയ്ത് ചിപ്പ് എക്സ്ട്രാക്റ്റുചെയ്യേണ്ടതുണ്ട്. വിംഗ് ഫ്ലാപ്പുകള്‍ ശരിയായി വിന്യസിച്ചിട്ടുണ്ടോ, ലാന്‍ഡിംഗ് ഗിയര്‍ വിന്യാസത്തിന്റെ കാരണം എന്നിവ ഉള്‍പ്പെടെ നിരവധി സാഹചര്യങ്ങള്‍ അന്വേഷണ സംഘം വിശകലനം ചെയ്യുന്നു. എഞ്ചിന് തകരാറുകള്‍ക്ക് കാരണമായേക്കാവുന്ന ഇലക്ട്രോണിക് തകരാര്‍ അല്ലെങ്കില്‍ ഇന്ധന മലിനീകരണം എന്നിവയും അന്വേഷിക്കുന്നുണ്ട്. പൈലറ്റിന്റെ അവസാന ആശയവിനിമയം ഒരു മെയ്ഡേ എമര്‍ജന്‍സി കോളായിരുന്നു.
kerala
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മഴയുണ്ടെങ്കിലും രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷം എത്തി വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്നും നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ഷൗക്കത്ത് പ്രതികരിച്ചു. രാവിലെ ഏഴു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെയാണ്. പി.വി.അന്‍വര്‍ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്.
യുഡിഎഫ്-എല്‍ഡിഎഫ്-എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം സ്വതന്ത്രനായി പി.വി.അന്‍വറും മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാകുമെന്നും യുഡിഎഫ് ജയിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതിപക്ഷം.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് മണ്ഡലം. കൈപ്പത്തി അടയാളത്തില്‍ ആര്യാടന് ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.
ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india3 days ago
ജിയോ സേവനങ്ങള്‍ മുടങ്ങി
-
india3 days ago
യുപിയില്‍ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി ഇടിമിന്നലേറ്റ് 25 പേര് മരിച്ചു
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
Film2 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്