Connect with us

kerala

കലോത്സവം കലക്കാനുള്ള ശ്രമം; പോലീസിനെ കൂട്ടുപിടിച്ച് സി.പി.എം – ഡി.വൈ.എഫ.ഐ ആക്രമണം

എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Published

on

വളാഞ്ചേരി: മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം കലക്കാന്‍ പ്രാദേശിക സിപിഎം ഒത്താശയോടെ ഡി.വൈ.എഫ്ഐ -എസ്.എഫ്.ഐ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും മുന്‍ എസ്.എഫ്.ഐ നേതാവുമായ കെ.ഇ സക്കീറിന്റെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ക്യാമ്പസിനകത്ത് കയറി സംഘാടക സമിതി ഓഫീസ് അടിച്ചു തകര്‍ത്ത സംഘം കണ്ണില്‍ കണ്ടെവരെയെല്ലാം അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു. വടിയും കല്ലുമടങ്ങുന്ന ആയുധങ്ങളുമായാണ് സംഘം എത്തിയത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദില്‍, സംസ്ഥാന കമ്മിറ്റിയംഗം എം.സുജിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
എട്ടോളം കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് തലക്കും കൈയിനും പരിക്കുപറ്റി. പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം. യൂണിയന്‍ ഓഫീസ് തകര്‍ക്കുമ്പോള്‍ പോലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും പരാതി ഉയര്‍ന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടപ്പെട്ട എസ്.എഫ്.ഐ തുടക്കം മുതല്‍ യൂണിവേഴ്സിറ്റി യൂണിയന്റെ ഓരോ പരിപാടികളും കലക്കാനുള്ള ശ്രമം നടത്തിയിരുന്നു. സോണല്‍ കലോത്സവങ്ങളിലെല്ലാം എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിട്ട് അലങ്കോലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ച ഇന്റര്‍സോണ്‍ കലോത്സവത്തിലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര പോലീസ് കാമ്പസിലെത്താത്തത് അക്രമകാരികള്‍ക്ക് തണലായി. രണ്ടു മണിക്കൂറോളം കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷിച്ചാണ് അക്രമകാരികള്‍ മടങ്ങിയത്. പോലീസിന്റ കണ്‍മുന്നില്‍ ആക്രമണം നടത്തിയിട്ടും തടയാനോ അക്രമകാരികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. കലോത്സവം നല്ല രീതിയില്‍ നടത്താന്‍ സമ്മതിക്കില്ലെന്നും ഇനിയും വരുമെന്നും ഭീഷണി മുഴക്കിയാണ് സി.പി.എം ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘം മടങ്ങിയത്.
നേരത്തെ സോണ്‍ മത്സരം തടസ്സപ്പെടുത്തി നിര്‍ത്തിവെച്ചപ്പോള്‍ ഇനി നടത്തിക്കാന്‍ സമ്മതിക്കില്ലെന്നത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനമാണെന്നുള്ളത് എസ്.എഫ്.ഐ നേതാവിന്റെ വോയ്സ് അടക്കം പുറത്ത് വന്നിരുന്നു.

വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി ചെറുക്കും; സംഘാടക സമിതി

മലപ്പുറം: കലോത്സവം നല്ല രീതിയില്‍ മുന്നേറുന്നതില്‍ കലിപൂണ്ട് എസ്.എഫ്.ഐയുടെ നിര്‍ദേശപ്രകാരം പ്രാദേശിക സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കള്‍ കാമ്പസില്‍ അഴിഞ്ഞാടുകയായിരുന്നെന്നും വിദ്യാര്‍ത്ഥികളെ ആക്രമിച്ചും കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സഫ്വാന്‍ പത്തില്‍, ഭാരവാഹികളായ അഷ്ഹര്‍ പെരുമുക്ക്, ശറഫുദ്ധീന്‍ പിലാക്കല്‍, വി.എ.വഹാബ് എന്നിവര്‍ പറഞ്ഞു. പ്രശ്നം ഉണ്ടാക്കി കലോത്സവം നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പോലീസും ഇതിന് കൂട്ടുനി്ല്‍ക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ആക്രമണം ചെറുക്കും. മികച്ച രീതിയില്‍ തന്നെ കലോത്സവം പൂര്‍ത്തിയാക്കും. യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടപെട്ടതുമുതല്‍ എസ്.എഫ്.ഐക്ക് കലിതുള്ളി നടക്കുകയാണ്. ഈ ദേഷ്യമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ നേരെ തീര്‍ക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവക്ക് നാളെ (16/06/2025) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ജലാശയങ്ങളിലും, പുഴകളിലും മറ്റും ഇറങ്ങരുതെന്നും സുരക്ഷിതരായിരിക്കാനും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളെജുകള്‍, അങ്കണവാടികള്‍, നേഴ്സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

കാസര്‍ഗോഡ് ജില്ലയില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍മാരുടെ തീരുമാനം.

വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Continue Reading

kerala

ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കണം; സാംസ്‌കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന

Published

on

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുസർക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ ജയിപ്പിക്കണമെന്ന് സാംസ്‌കാരിക നായകരുടെ സംയുക്ത പ്രസ്താവന. ചില ബുദ്ധിജീവികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേരളത്തിലെ എഴുത്തുകാരെ പ്രതിനിധാനം ചെയ്യാൻ അവർക്ക് അവകാശമില്ല. ചലച്ചിത്രപ്രവർത്തകനും സാംസ്‌കാരികപ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്തിന്റെ വ്യക്തിത്വം മറച്ചുവെക്കാനാണ് ശ്രമമെന്നും അവർ ആരോപിച്ചു.

യു.കെ. കുമാരൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. പി.വി. കൃഷ്ണൻനായർ, എം.പി. സുരേന്ദ്രൻ, ഡോ. അജിതൻ മേനോത്ത്, ഡോ. ടി.എസ്. ജോയി, ഡോ. നെടുമുടി ഹരികുമാർ, വിളക്കുടി രാജേന്ദ്രൻ, ശ്രീവത്സൻ നമ്പൂതിരി, സുദർശൻ കാർത്തികപ്പറമ്പിൽ, എ. സേതുമാധവൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.

Continue Reading

Trending