india
രാത്രികളില്‍ പബ്ബുകൾ വേണ്ട; പബ്ബുകൾക്കെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകളും ക്ഷേത്ര പൂജാരിമാരും
മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രാത്രി വൈകി പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനാ അംഗങ്ങളും ക്ഷേത്ര പൂജാരിമാരും പ്രതിഷേധം നടത്തിയത്.

രാത്രികാലങ്ങളില്‍ പബ്ബുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകളും ക്ഷേത്ര പൂജാരിമാരും. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രാത്രി വൈകി പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനാ അംഗങ്ങളും ക്ഷേത്ര പൂജാരിമാരും പ്രതിഷേധം നടത്തിയത്. വിജയ് നഗര്‍ സ്‌ക്വയറില്‍ രാത്രി വൈകിയും പ്രതിഷേധക്കാര്‍ ഒത്തുകൂടിയതോടെ പൊലീസ് സേനയെ വിന്യസിച്ചു.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3 പൊലീസ് സ്‌റ്റേഷനുകളിലെ ഓഫീസര്‍മാര്‍ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം രൂക്ഷമാകുന്നത് തടയാന്‍ സുരക്ഷാ സേന ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
അതേസമയം വിജയ് നഗറിലെ കാളി ക്ഷേത്രത്തില്‍ നടന്ന ഭജന്‍ സന്ധ്യ പരിപാടി ഔദ്യോഗിക നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാല്‍ പൊലീസ് തടഞ്ഞെന്നും തുടര്‍ന്ന് പ്രതിഷേധം ഉണ്ടാവുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണം ഭക്തര്‍ക്കും ക്ഷേത്ര പുരോഹിതന്മാര്‍ക്കും ഇടയില്‍ അതൃപ്തി ഉണ്ടാക്കുകയും അവര്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പബ്ബുകളും പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയായിരുന്നു.
പബ്ബുകളും ക്ലബ്ബുകളും അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു, മതപരമായ ആചാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും എന്നാല്‍ രാത്രിയിലെ വിനോദ പരിപാടികള്‍ നടത്താന്‍ അനുമതി നല്കുന്നുവെന്നുമാണ് അവരുടെ പരാതി. തുടര്‍ന്ന് ചില പ്രതിഷേധക്കാര്‍ നിശാക്ലബ് വേദികള്‍ക്ക് പുറത്ത് പ്രകടനം നടത്തി. അവര്‍ അനുയായികളെ ഫോണില്‍ വിളിച്ച് വരുത്തുകയും പബ്ബുകള്‍ അടച്ച് പൂട്ടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാര്‍ റോഡില്‍ ഇരുന്ന് ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.
പൊലീസ് ഉത്തരവുകളെ അപലപിച്ച ക്ഷേത്ര പൂജാരി രാഹുല്‍ യാദവ്, ഭജന്‍ സന്ധ്യ നിര്‍ത്തിവച്ചപ്പോള്‍ പബ്ബുകള്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു എന്ന് പരാതിപ്പെട്ടു. മതനേതാക്കള്‍, പുരോഹിതന്മാര്‍, കര്‍ണി സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പബ്ബുകളും ക്ലബ്ബുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിച്ചു. പ്രതിഷേധ പരിപാടികള്‍ക്ക് പുറമേ, തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊലീസിന് ഒരു മെമ്മോറാണ്ടം നല്‍കാനും ഹിന്ദുത്വ സംഘടനകള്‍ തീരുമാനിച്ചു.
india
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു
പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില് നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍
അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
india
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; അതീവ ജാഗ്രതയില്‍
അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. നേരത്തെ, അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.
മെയ്‌തെയ് സംഘടനയുടെ ഭാഗമായ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അറസ്റ്റിലായ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാര്‍ റോഡുകള്‍ക്ക് നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
തൗബാല്‍, ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023 മെയ് മുതല്‍ മണിപ്പൂരില്‍ മെയ്‌തെയ്കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം നടക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 260ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
india
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

തമിഴ്‌നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്‍
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം