Connect with us

kerala

14 കാരിയായ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുപി സ്വദേശികളായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ (പോക്‌സോ) കോടതിയാണ് ശിക്ഷവിധിച്ചത്.

Published

on

പ്രായപൂര്‍ത്തിയാകാത്ത 14 വയസ്സുകാരിയായ മലയാളി പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ (പോക്‌സോ) കോടതിയാണ് ശിക്ഷവിധിച്ചത്. 40 വര്‍ഷത്തെ തടവിനും വിധിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഫര്‍ഹദ് ഖാന്‍, ഹാരൂണ്‍ ഖാന്‍, ആഷു, ഫയിം, ഷാഹിദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

2020ലാണ് സംഭവം. ഹിന്ദി ഭാഷ അറിയാമായിരുന്ന പെണ്‍കുട്ടിയെ സിം കാര്‍ഡ് എടുത്ത് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തനിച്ചും സംഘം ചേര്‍ന്നും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.

ഹാരൂണ്‍ഖാനിന് ഒരു കേസില്‍ 40 വര്‍ഷത്തെ കഠിന തടവിനും 50,000രൂപ പിഴയും വിധിച്ചു. ഫര്‍ഹദ് ഖാനെ ഒരു കേസില്‍ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 60 വര്‍ഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഷാഹിദ് ഖാന് ഒരു കേസില്‍ ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 20 വര്‍ഷത്തെ കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആഷുവിന് ഒരു കേസില്‍ 40 വര്‍ഷത്തെ കഠിന തടവും 50,000രൂപ പിഴയുമാണ് വിധിച്ചത്. ഫയീമിന് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം കഠിന തടവും 20 വര്‍ഷത്തെ കഠിന തടവും, 1.5 ലക്ഷം രൂപ പിഴയും വിധിച്ചു.

അഞ്ച് കുറ്റപത്രങ്ങളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിക്കുകകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

Published

on

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം.ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.

രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയും ശക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാരടക്കമുള്ളവർക്ക് RTPCR പരിശോധന ഇതിനകം നിർബന്ധമാക്കി. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

 

Continue Reading

kerala

ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്

അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Published

on

ചലച്ചിത്ര താരങ്ങളായ ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെയുള്ള പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ നടിയുടെ വെളിപ്പെടുത്തലില്‍ ജയസൂര്യക്കും ബാലചന്ദ്രനുമേനോനുമെതിരെ ലൈംഗികാരോപണത്തിന് കേസെടുക്കുകയായിരുന്നു. അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008ല്‍ ചിത്രികരിച്ച ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ നടക്കുമ്പേള്‍ പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബലചന്ദ്രമെനോനും എതിരെയുള്ള പരാതി. ഇവര്‍ കൂടാതെ മുകേഷ്, മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ വെച്ചായിരുന്നു എന്നാണ് പരാതി.
എന്നാല്‍ അന്നേ ദിവസം സെക്രട്ടറിയേറ്റ് കോംപൗണ്ടില്‍ ഷൂട്ടിങ് നടന്നിട്ടുണ്ട് എങ്കിലും സര്‍ക്കാര്‍ രേഖകള്‍ പറയുന്നത് ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാധം ഉണ്ടായിരുന്നില്ല എന്നാണ്.

പീഡനം നടന്നതായി പറയുന്ന ശുചിമുറി ഇടിച്ച് പോളിച്ച് അവിടെ ഇപ്പോള്‍ വനംവകുപ്പ് മന്ത്രിയുടെ ഓഫീസാക്കി മറ്റിയിട്ടുണ്ട്. അതിനാല്‍ പരാതിക്കാരിക്ക് പോലും കൃത്യമായി സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിപോലുമില്ല. പരാതിക്കാരിയും ജയസൂര്യയും ആ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് അനുകൂലമായ തെളിവുകളെന്നാണ് പോലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബാലചന്ദ്രമേനോന്‍ ഹോട്ടലില്‍ തമസിച്ചതായി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതിന് തെളിവുകളില്ല. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള യാതൊരു തെളിവുകളും ലഭിചിട്ടില്ല.
അതേസമയം പരാതിക്കാരി മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഉപദ്രവത്തിന് സാക്ഷിയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ താനൊന്നും കണ്ടിട്ടില്ല എന്ന് മൊഴിമാറ്റി പറഞ്ഞത് കേസിന് തിരിച്ചടിയായി. എ.ഡി.ജി.പിയുടെ അഭിപ്രായം തേടിയശേഷം ആയിരിക്കും ഇരുവരെയും കുറ്റവിമുക്തരാക്കണോ അതോ തെളിവ് വെച്ച് കുറ്റപത്രം നല്‍കണോ എന്നത് തീരുമാനിക്കുന്നത്.

 

Continue Reading

kerala

മണ്‍സൂണ്‍; 14 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 15ന് നിലവില്‍ വരും

Published

on

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയപ്പട്ടിക ജൂണ്‍ 15ന് നിലവില്‍വരും. കേരളത്തില്‍നിന്ന് പുറപ്പെടുന്നവയടക്കം 14 ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തിലാണ് മാറ്റം. ഒക്ടോബര്‍ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകള്‍ ഓടുക.

(ട്രെയിനുകളും പുതിയ സമയക്രമവും ചുവടെ. ബ്രാക്കറ്റില്‍ നിലവിലെ സമയം)

22149 എറണാകുളം ജങ്ഷന്‍-പൂനെ സൂപ്പര്‍ഫാസ്റ്റ് – പുലര്‍ച്ചെ 2.15 (രാവിലെ 5.15)
22655 എറണാകുളം – ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ്- പുലര്‍ച്ചെ 2.15 (രാവിലെ 5.15)
12217 തിരുവനന്തപുരം നോര്‍ത്ത് യോഗ നഗരി ഋഷി കേഷ് സൂപ്പര്‍ഫാസ്റ്റ് പുലര്‍ച്ചെ 4.50 (രാവിലെ 9.10)
12483 തിരുവനന്തപുരം നോര്‍ത്ത് -അമൃതസര്‍ സൂപ്പര്‍ ഫാസ്റ്റ് -പുലര്‍ച്ചെ 4.50 (രാവിലെ 9.10)
19577 തിരുനെല്‍വേലി- ഹാപ്പ എക്‌സ്പ്രസ് പുലര്‍ച്ചെ 5.05 (രാവിലെ 8.00)
20923 തിരുനെല്‍വേലി -ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്- പുലര്‍ച്ചെ 5.05 (രാവിലെ 8.00)
12202 തിരുവനന്തപുരം നോര്‍ത്ത് -ലോകമാന്യതിലക് എക്‌സ്പ്രസ് -രാവിലെ 7.45 (രാവിലെ 9.10)
20931 തിരുവനന്തപുരം നോര്‍ത്ത്-ഇന്‍ഡോര്‍ സൂപ്പര്‍ ഫാസ്റ്റ്-രാവിലെ 9.10 (രാവിലെ 11.15)
20909 തിരുവനന്തപുരം നോര്‍ത്ത്-പോര്‍ബന്തര്‍ സൂപ്പര്‍ ഫാസ്റ്റ്- രാവിലെ 9.10, (രാവിലെ 11-15)
12617 എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളാദീപ് എക്‌സ്പ്രസ്- രാവിലെ- 10. 30 (ഉച്ചക്ക് 1.25)
10216 എറണാകുളം ജങ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് – ഉച്ചക്ക് 1.25 (രാവിലെ 10.40)
12431 തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്- ഉച്ചക്ക് 2.40 (രാത്രി 7.15)
12977 എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് വൈകീട്ട് 6.50 (രാത്രി 8.25)
22653 തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് -വെള്ളിയാഴ്ച രാത്രി 10.00 (രാത്രി 12.50 ശനിയാഴ്ച)

Continue Reading

Trending