Connect with us

kerala

വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറുന്നു

വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്.

Published

on

വിവാദ ചുഴികളിലും ആരോപണ ശരങ്ങളിലും ആടി ഉലയുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയരുന്നത്. വിഭാഗീയത എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പരസ്യ തെരുവ് പ്രതിഷേധങ്ങളില്‍ കലാശിച്ച പ്രാദേശിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്.

പാര്‍ട്ടിയേയും സര്‍ക്കാരിനെയും പിടിച്ചുലയ്ക്കുന്ന ഒടുങ്ങാത്ത വിവാദ പെരുമഴകള്‍ക്കിടയിലാണ് 24 ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിക്കുന്നത്. വിഭാഗീയത എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പരസ്യ തെരുവ് പ്രതിഷേധങ്ങളില്‍ കലാശിച്ച പ്രാദേശിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളിയിലും പാലക്കാട്ടും ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രദേശിക സമ്മേളനകാലത്ത് വീശിയടിച്ച വിഭാഗീയതയും ചേരിതിരിവും പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച കരുനാഗപ്പള്ളിയില്‍ ഏരിയസമ്മേളനം നടത്താതെ ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടും ഈ മേഖലയില്‍ നിന്ന് പ്രതിനിധികളെ ഒഴിവാക്കിയിരുന്നു കൊല്ലം ജില്ലാ സമ്മേളനം നടത്തിയത്.

വിഭാഗീയതയ്ക്കും ചേരിതിരിവിനും ചുക്കാന്‍ പിടിച്ച ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി. ആര്‍ വസന്തന്‍ ഉള്‍പ്പെടെ നാലുപേരെ പുതിയ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി ചില അച്ചടക്ക നടപടികളും പാര്‍ട്ടി കൈക്കൊണ്ടിരുന്നു. എന്നാല്‍ വിഭാഗീയതയ്ക്ക് മറുചേരിയില്‍ ചുക്കാന്‍ പിടിച്ച സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംസ്ഥാന സമ്മേളനം എന്ത് നടപടി സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

അച്ചടക്കത്തിന്റെ വാളോങ്ങി തടുത്തുനിറുതിയിരിക്കുന്ന വിഭാഗീയത ഇതോടെ ആളിക്കത്തു മെന്ന് ഉറപ്പാണ്.അടിക്കടി ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും നിര്‍ത്തിപ്പൊരിച്ചാണ് സംസ്ഥാനത്ത് ജില്ലാ സമ്മേളനങ്ങള്‍ സമാപിച്ചത്.ആഭ്യന്തരവകുപ്പിന്റെ കടുത്ത പരാജയവും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ മാസപ്പടി വിവാദവും

ഇ പി ജയരാജന്‍ വിവാദങ്ങളും സമ്മേളനങ്ങളിലെ വലിയ ചര്‍ച്ചകള്‍ ആയിരുന്നു.അതിന്റെ അലയടികള്‍ സംസ്ഥാന സമ്മേളനത്തിലും ഉയരുമെന്ന് ഉറപ്പാണ്. വിവിധ വിഷയങ്ങളില്‍ പ്രകടമായ നയം മാറ്റത്തിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കടക്കുന്നതിനിടയില്‍ നടക്കുന്ന സമ്മേളനത്തിലും കാതലായ നയം മാറ്റ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുമെന്നുറപ്പാണ്. പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളില്‍ നിന്ന് വഴിമാറി തുടങ്ങിയ സിപിഎം സ്വകാര്യ മൂലധന നിക്ഷേപം, സ്വകാര്യ സര്‍വകലാശാല എന്നീ നയമാറ്റങ്ങള്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.

അതൊക്കെ പ്രാവര്‍ത്തികമാക്കുന്ന തിരക്കിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും നീങ്ങുന്ന വേളയില്‍ എത്തുന്ന സംസ്ഥാന സമ്മേളനത്തിലും ഒരു പടി കൂടി കടന്നുള്ള നയമാറ്റങ്ങളുടെ ഒട്ടേറെ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. ഇടതുമുന്നണിയിലെ വലിയ എതിര്‍പ്പിനെ അവഗണിച്ച് ബ്രൂവറി മദ്യശാല അനുമതിയുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി തന്നെ നയം മാറ്റങ്ങളുടെ പുതിയ രേഖയും സമ്മേളനത്തില്‍ അവതരിപ്പിക്കും.

kerala

അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചുയരുകയായിരുന്ന നിരവധി ജീവനുകളാണ് ആകാശ ദുരന്തത്തില്‍ നഷ്ടമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കും ജീവാപായം സംഭവിച്ചുവെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷിയായത്. വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.- സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു

Continue Reading

kerala

പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടം; പികെ കുഞ്ഞാലിക്കുട്ടി

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘കേട്ട വാര്‍ത്തയുടെ നടുക്കം വിട്ടുമാറുന്നില്ല, അഹമ്മദാബാദില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുമായി എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നുയര്‍ന്ന ഇന്ത്യക്കാരും വിദേശ രാജ്യക്കാരുമായ ഇരുന്നൂറിലധികം മനുഷ്യര്‍ എരിഞ്ഞില്ലാതായിരിക്കുന്നു എന്നത് എത്ര സങ്കടകരമായ വാര്‍ത്തയാണ്’- പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിമാനം തകര്‍ന്നു വീണ കെട്ടിടത്തിലുണ്ടായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു എന്നതും വേദനാജനകമായി. മരിച്ചവരില്‍ മലയാളിയായ രഞ്ജിതയും ഉണ്ടെന്നറിയുന്നു. വാക്കുകള്‍ക്കോ, മറ്റെന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ക്കോ ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് ഇന്നത്തെ സായാഹ്നം രാജ്യത്തിന് നല്‍കിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളിയായ രഞ്ജിതയടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അനുശോചനം നേരുന്നു.-കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Continue Reading

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 കടന്നു

നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.

ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്‌സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Continue Reading

Trending