Connect with us

More

ആദിവാസി അഭിഭാഷകയോട് നിയമവകുപ്പിന്റെ അയിത്തം

Published

on

 

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തിലും പുറത്തുവരുന്നത് ഭരണകേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനം. മന്ത്രിസഭ അംഗീകരിച്ച പട്ടികപോലും വെട്ടിത്തിരുത്തിയാണ് ആദിവാസി യുവതിയെ ഒഴിവാക്കിയത്. നിയമവകുപ്പാണ് കടുത്ത ജാതിവിവേചനം കാണിച്ചിരിക്കുന്നത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമന പട്ടികയാണ് ഉദ്യോഗസ്ഥതലപ്പത്ത് നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനത്തിന് തെളിവ് നിരത്തുന്നത്. അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ പട്ടിക സര്‍ക്കാറിന് സമര്‍പ്പിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ശിപാര്‍ശ 2017 മാര്‍ച്ച് 29ന് ചേര്‍ന്ന മന്ത്രിസഭായോഗം അതേപടി അംഗീകരിച്ചു. എന്നാല്‍ നിയമവകുപ്പില്‍ നിന്ന് മെയ് 16ന് ഉത്തരവിറങ്ങിയപ്പോള്‍ പട്ടികയിലെ ആദ്യപേരുകാരിയായ ആദിവാസിയായ അഭിഭാഷകയെ ഒഴിവാക്കുകയായിരുന്നു. നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ആണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി പി.ജെ സിജയെ ആണ് ഒഴിവാക്കിയത്. മൂന്നു വര്‍ഷത്തേക്കോ 60 വയസ് തികയുംവരെയോ ആണ് പ്ലീഡര്‍മാരുടെ നിയമനം. രണ്ട് സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നാല് സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നിയമിക്കുന്നതിനായി യഥാക്രമം ആറും 12ഉം പേരുടെ പട്ടികയാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. സീരിയല്‍ നമ്പറില്‍ ആദ്യമുള്ളവരെ അംഗീകരിക്കണമെന്ന് മന്ത്രിസഭക്കുള്ള ശിപാര്‍ശ കുറിപ്പിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ ബാലനും പങ്കെടുത്ത 2017 മാര്‍ച്ച് 29ലെ മന്ത്രിസഭ പട്ടിക അംഗീകരിച്ചുവെങ്കിലും സര്‍ക്കാര്‍ പ്ലീഡര്‍മാരില്‍ ആദ്യസ്ഥാനത്തുള്ള സിജയെ ഒഴിവാക്കി ഉത്തരവിറങ്ങുകയായിരുന്നു. പുതിയ ഉത്തരവില്‍ രണ്ട് സീനിയര്‍മാരും മൂന്ന് സര്‍ക്കാര്‍ പ്ലീഡര്‍മാരും മാത്രമാണുള്ളത്.
താന്‍ ആദ്യപേരുകാരിയായുള്ള പട്ടിക മന്ത്രിസഭ അംഗീകരിച്ചിട്ടും ഉത്തരവ് വന്നപ്പോള്‍ എങ്ങനെ പുറത്തായെന്ന് അറിയാത്ത അവസ്ഥയിലാണ് സിജ. എന്തുകാരണത്താലാണ് മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിന്നും നിയമവകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതെന്നും സിജക്ക് അറിയില്ല. ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ നിയമവകുപ്പും തയാറാകുന്നില്ല. മന്ത്രിസഭാ തീരുമാനം തിരുത്താന്‍ വകുപ്പ് സെക്രട്ടറിക്ക് അവകാശമുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.
ജാതിവിവേചനത്തിനെതിരെ വഴിനീളെ പ്രസംഗിച്ചുനടക്കുന്ന ഇടതുപക്ഷ നേതാക്കള്‍ കേരളം ഭരിക്കുമ്പോള്‍ തന്നെയാണ് ആദിവാസിയായതിന്റെ പേരില്‍ ഒരു സ്ത്രീക്ക് ഇത്തരമൊരു അനുഭവമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥതലപ്പത്ത് നിലനില്‍ക്കുന്ന ജാതിവിവേചനമാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. പട്ടികവര്‍ഗ വകുപ്പ് കൂടി കയ്യാളുന്ന നിയമമന്ത്രി എ.കെ ബാലന്റെ കീഴിലാണ് ഇത്തരമൊരു നടപടിയുണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

 

aadhivasi1

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മരുന്ന്മാറി നല്‍കിയതിനെത്തുടര്‍ന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്

Published

on

മലപ്പുറം: തിരൂരില്‍ 55കാരിയുടെ മരണത്തിന് കാരണം മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുളളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്ന കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോകടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

Continue Reading

kerala

കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്

Published

on

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

Continue Reading

Trending