Connect with us

GULF

കാര്‍ബണ്‍ രഹിത നഗരം: അഞ്ചുവര്‍ഷത്തിനകം അബുദാബി നഗരത്തില്‍ സമ്പൂര്‍ണ്ണ ഹരിത ബസുകള്‍

14,700 കാറുകള്‍ നീക്കം ചെയ്യുന്നതിന് തുല്യമായിമാറും

Published

on

അബുദാബി: അബുദാബി നഗരത്തില്‍ ഹരിത ബസുകളുടെ സേവനം ത്വരിതപ്പെടുത്തുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം നഗരത്തില്‍ പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ രിസ്ഥിതി സൗഹൃദ പൊതുഗതാഗതമായി മാറ്റുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (അബുദാബി മൊബിലിറ്റി) അധികൃര്‍ വ്യക്തമാക്കി.
 ഇതിന്റെ തുടക്കമെന്ന നിലക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയതും കൂടുതല്‍പേര്‍ പ്രയോജനപ്പെടുത്തുന്നതുമായ ബസ് സര്‍വീസ് നമ്പര്‍ 65നെ ഹൈഡ്രജന്‍, വൈദ്യുതോര്‍ ജ്ജം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാല്‍ പ്രവര്‍ത്തിക്കുന്ന ഹരിത ബസുകളാക്കി മാറ്റുന്നതായി ഐടിസി അറിയിച്ചു. ഇതിലൂടെ അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കു കയും ചെയ്യുന്ന കാര്‍ബണ്‍ ഗണ്യമായി കുറക്കുവാന്‍ സാധിക്കും.
2030 ആകുമ്പോഴേക്കും അബുദാബി ദ്വീപിനെ പൊതുഗതാഗത ഗ്രീന്‍ സോണാക്കി മാറ്റാനുള്ള അബുദാബി മൊബിലിറ്റിയുടെ സുപ്രധാന പദ്ധതിയുടെ ഭാഗമാണിത്. നഗരത്തിലെ പൊതുഗതാഗതത്തിന്റെ 50ശതമാനം ഹരിത ബസുകളാക്കി മാറ്റുന്നതിലൂടെ ഡീകാര്‍ബണൈസേഷന്‍ എന്ന നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതിലൂടെ പ്രതിദിനം 200 മെട്രിക് ടണ്‍ കാര്‍ബണ്‍ കുറക്കാന്‍ സാ ധിക്കും. ഇത് 14,700 കാറുകള്‍ റോഡുകളില്‍നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമായിരിക്കും.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത റൂട്ടുകളില്‍ ഒന്നായ മറീന മാളിനും അല്‍റീം ദ്വീപിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളാണ് ഇപ്പോള്‍ ഹരത ബസുകളാക്കി മാറ്റുന്നത്.  പ്രതിദിനം ഏകദേ ശം ആറായിരം പേര്‍ യാത്ര ചെയ്യുകയും ഈ റൂട്ടിലെ ബസുകള്‍ ദിനേനെ രണ്ടായിരം കിലോമീറ്റര്‍  സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയധികം യാത്രക്കാരും കിലോമീറ്ററുകളും സഞ്ചരിക്കുന്ന പൊതുഗതാഗതമെന്ന നിലക്ക് പരിസ്ഥിതി സൗഹൃദ ഗതാഗതം ഐറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് പൊതുഗതാഗത വിഭാഗം വ്യക്തമാക്കി.
കാപിറ്റല്‍ പാര്‍ക്കിനെ ഖലീഫ സിറ്റിയുമായി ബന്ധിപ്പിക്കുന്ന റൂട്ട് 160, അബുദാബി സിറ്റിയെ സായിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ട് എ2 തുടങ്ങിയ റൂട്ടുകളിലേക്ക്കൂടി ഗ്രീന്‍ ബസുക ളുടെ ഉപയോഗം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അബുദാബിയിലെ പൊതുജന ഗതാ ഗതം മെച്ചപ്പെടുത്തുകയും അന്തരീക്ഷ  മലിനീകരണ മുക്തമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാ ണ് പുതിയ മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഹൈഡ്രജനും വൈദ്യുതോര്‍ജ്ജവും ഉപയോഗിച്ചാണ് ഗ്രീന്‍ ബസുകള്‍ പ്രവര്‍ത്തിക്കുന്നത്, നൂതന ബാറ്ററി സാങ്കേതികവിദ്യകളും ഹൈഡ്രജന്‍ ഇന്ധന സെല്ലുകളും ഉപയോഗിച്ച് സമ്പൂര്‍ണ്ണ കാര്‍ബണ്‍ മുക്ത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നു. ഗ്രീന്‍ ബസുകളില്‍  ഓണ്‍ബോര്‍ഡ് സര്‍വേകളിലൂടെ യാത്രക്കാരുടെ അനുഭവം വിലയിരുത്തപ്പെടുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്.
പൊതു സേവനങ്ങളുടെ കാര്യക്ഷമതയും ഒപ്പം ഉപയോക്തൃ സംതൃപ്തിയും വര്‍ധിപ്പിക്കുക, പൊതു ജന ഇടപെടലുകള്‍ വളര്‍ത്തുക, പാരിസ്ഥിതി കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. റൂട്ട് 65 ഗ്രീന്‍ ബസുകളിലേക്കു ള്ള മാറ്റം അബുദാബിയുടെ പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ്.
അബുദാബിയുടെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ഉള്‍ക്കൊള്ളുന്നതിനും നഗരജീവിതം സുഗകരമാക്കുന്ന തിനും അബുദാബി മൊബിലിറ്റി സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവ ഉപയോഗപ്പെടുത്തും.

GULF

ത്യാഗസ്മരണയില്‍ ഇന്ന് പ്രവാസലോകത്ത് പെരുന്നാളാഘോഷം

Published

on

അബുദാബി: അചഞ്ചലമായ ആദര്‍ശ വിശുദ്ധിയുടെയും ആര്‍ദ്രമായ ആത്മസമര്‍പ്പണത്തിന്റെയും ത്രസിപ്പിക്കുന്ന ഓര്‍മകളുണര്‍ത്തി ഗള്‍ഫ് നാടുകളില്‍ വീണ്ടും ബലിപെരുന്നാള്‍ വന്നണഞ്ഞു. പ്രിയപുത്രനെ ബലിയര്‍പ്പിക്കാന്‍ ഹസ്രത്ത് ഇബ്രാഹീം നബി(അ) കാണിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ പാതയില്‍ സധൈര്യം ശക്തിപകര്‍ന്ന സഹധര്‍മിണി ഹാജറ ബീവി(റ)യുടെ മനക്കരുത്തിന്റെയും സ്രഷ്ടാവിന്റെ തീരുമാനത്തിനു മുമ്പില്‍ സാ ഷ്ടാംഗം ശിരസു നമിച്ച പ്രിയ മകന്‍ ഹസ്രത്ത് ഇസ്മാഈല്‍ നബി(അ)യുടെയും സഹനസ്മരണകളുയര്‍ത്തിയാണ് പ്രവാസലോകം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ഹജ്ജ് പൂര്‍ത്തീകരണത്തിനായി പുണ്യഭൂമിയില്‍ സംഗമിക്കുമ്പോള്‍ ഗള്‍ഫിലെ ഇസ്ലാം മതവിശ്വാസികള്‍ അവരോട് അനുഭാവം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥന പങ്കുവെക്കുകയും ചെയ്യുന്ന സുദിനമാണിന്ന്. ഗസ്സയുള്‍പ്പെടെ ലോകത്ത് നീതിക്കായി നിലവിളിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം കൂടിയാകും ബലിപെരുന്നാള്‍ പ്രാര്‍ത്ഥനകള്‍.

ഈദുല്‍ അള്ഹയുടെ സമ്മോഹന വേളയില്‍ അറബ്,ഇസ്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കും, അമീറുമാര്‍ക്കും,പ്രസിഡന്റുമാര്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഭരണാധികാരികള്‍ക്കും അവരുടെ രാജ്യത്തിനും അവിടത്തെ ജനങ്ങള്‍ക്കും എന്നെന്നും പുരോഗതിയും സമൃദ്ധിയും സുരക്ഷിതത്വവും സുസ്ഥിരതയുമുണ്ടാകട്ടെ എന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും അറബ്,ഇസ്്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കും അമീറുമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. വിവിധ എമിറേറ്റിലെ ഭരണാധികാരികളും കിരീടാവകാശികളും രാഷ്ട്ര നായകര്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഈദ് ആശംസകള്‍ അറിയിച്ചു.
നാലു ദിവസത്തെ അവധിയുടെ ആനന്ദത്തിലാണ് യുഎഇയിലെ പ്രവാസി സമൂഹം പെരുന്നാള്‍ ആഘോഷിക്കുന്നത്. സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഇത്തവണ നാലുദിവസം അവധി ലഭിക്കുന്നുവെന്നത് തൊഴിലാളികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്നതാണ്. ബാച്ചിലര്‍ മുറികളില്‍ കഴിയുന്നവര്‍ തങ്ങളുടെ കുടുംബങ്ങള്‍ കൂടെയില്ലാത്ത മനോവിഷമത്തിനിടയിലും പേരിനെങ്കിലും പെരുന്നാള്‍ ആഘോഷമാക്കിമാറ്റുന്നു. അന്തരീക്ഷ താപനില വളരെ കൂടുതലാണെന്നതിനാല്‍ പാര്‍ക്കുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും ജനബാഹുല്യം താരതമ്യേന കുറവായിരിക്കും. പെരുന്നാള്‍ ദിനത്തില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇതര എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്ന പതിവ് രീതിയും ഇത്തവണ കുറവായിരിക്കും. ശക്തമായ ചുട് തന്നെയാണ് ദീര്‍ഘയാത്രക്ക് തടസമാകുന്നത്.

Continue Reading

GULF

കെഎംസിസി ഹജ്ജ് സെൽ മിന മേപ്പ് പുറത്തിറക്കി

വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.

Published

on

ഹജ്ജിൻ്റെ ദിനരാത്രങ്ങളിൽ കർമ്മങ്ങൾ നിർവഹിക്കാൻ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചില വഹിക്കുക മിന താഴ് വരയിലാണ്. വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.

സൗദി KMCC നാഷണൽ ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റും ഹജ്ജ് സെൽ ചീഫ് കോഡിനേറ്ററുമായ അബൂബക്കർ അരിമ്പ്രക്ക് നൽകി മേപ്പിൻ്റെ പ്രകാശനം നിർവഹിച്ചു. ജിദ്ദ kmcc ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, നാസർ വെളിയംകോട്, വി.പി. അബ്ദുറഹ്മാൻ ഇസ്മായീൽ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ,സിറാജ് കണ്ണവം , ഹുസൈൻ കരിങ്കറ, സാബിൽ മമ്പാട്,അശ്റഫ് താഴെക്കോട്, ഷൗക്കത്ത് ഞാറക്കോടൻ, ജലാൽ തേഞ്ഞിപ്പാലം,സുബൈർ വട്ടോളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്,അബുട്ടി നിലമ്പൂർ, മുസ്തഫ മാസ്റ്റർ, ശിഹാബ് കണ്ണമംഗലം,
എന്നിവർ സംസാരിച്ചു.

നിസാർ മടവൂർ, അബു കട്ടുപ്പാറ, ശിഹാബ് താമരകുളം, സിറാജ് കണ്ണവം ,ഷബീറലി കോഴിക്കോട്, ആബിദ് പട്ടാമ്പി എന്നിവരാണ് മിന മേപ്പിൻ്റെ ശില്പികൾ

Continue Reading

GULF

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്‌പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്

Published

on

ജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മലയാളികൾക്ക് അഭിമാനമായി ഒരപൂർവ നേട്ടം. ഈ വർഷത്തെ ഹജ്ജിനുള്ള സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നത് മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനി. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് ഹാജിമാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിലൂടെയാണ് (ആർപിഎം) തീർത്ഥാടകർക്ക് ഓൺ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകി വരുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ, അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോൺസ് പ്ലസ് ഹോൾഡിങ്.

ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി സൗദി അറേബ്യയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ ആത്മീയ യാത്രയിൽ പങ്കാളികളാകാൻ ഈ വർഷം എത്തി ചേർന്നിട്ടുള്ളത്. ഈ പുണ്യ യാത്രയിലുടനീളം തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോൺസ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവർത്തിച്ചു വരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണമായും സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്. നൂതന സാങ്കേതികവിദ്യകൾ അടങ്ങിയ 125 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

ഗൾഫിലെ പ്രധാന കായിക മത്സരങ്ങളിൽ വിപുലമായ ആരോഗ്യ സേവനങ്ങൾ നൽകി വരുന്ന ആർപിഎമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് സേവനങ്ങൾ നൽകുന്നത്. “ഹജ്ജിനെത്തുന്ന എല്ലാവർക്കും അടിയന്തര ആരോഗ്യ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകുക എന്നതാണ് ആർപിഎമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കർശന തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്,” ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.

തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഡോ. ഷംഷീർ വയലിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യുഎഇ യിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ, മെഡിക്കൽ എമർജൻസി സർവീസസ്, ഒക്യുപേഷണൽ ഹെൽത്ത് സൊല്യൂഷൻസ് ദാതാവായ ആർപിഎം 2010 മുതൽ പ്രവർത്തന രംഗത്തുണ്ട്. നിലവിൽ 65-ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 426 ആംബുലൻസുകളുണ്ട്; 10,000-ത്തിലധികം ഹെലികോപ്റ്റർ മെഡിക്കൽ എമർജൻസി ഇവാക്വേഷനുകൾ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം യുകെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന, കൺസൾട്ടൻസി കമ്പനിയായ പ്രോമിത്യൂസ് ആർപിഎം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022, ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2022, ഐ‌എം‌എം‌എ‌എഫ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യു‌എ‌എം മുവായ് തായ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യുഎഇ ടൂർ 2022, സൗദി ടൂർ 2022 എന്നിവയിൽ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോ. ഷംഷീറിന്റെ ദൗത്യത്തിലും ആർപിഎം പങ്കാളിയായിട്ടുണ്ട്.

Continue Reading

Trending