Connect with us

Video Stories

16 കാരനെ കൊന്നത് ബീഫ് തീനിയെന്നും ദേശവിരുദ്ധനെന്നും ആരോപിച്ച്

Published

on

ന്യൂഡല്‍ഹി: ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് സഹയാത്രികര്‍ കുത്തിക്കൊന്ന ഹരിയാന സ്വദേശി ഹാഫീസ് ജുനൈദിന്റെ വീട്ടുകാര്‍ ഞെട്ടലിലാണ്.

ഒരു പതിനാറുകാരനെ കൊല്ലാന്‍ മാത്രം വിദ്വേഷം എങ്ങനെയുണ്ടായി എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ തളരുകയാണ് ഇവര്‍. ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ച് ബുധനാഴ്ച്ചയാണ് ജുനൈദ് കൊല്ലപ്പെട്ടത്. പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് സഹയാത്രകിന്റെ വിദ്വേഷത്തിന് ജുനൈദ് ഇരയായത്.
സീറ്റിനെ ചൊല്ലിയാരംഭിച്ച തര്‍ക്കമാണ് പിന്നീട് ബീഫിലേക്ക് തിരിഞ്ഞത്. ജുനൈദിനെയും കൂട്ടരെയും ആക്രമിച്ച രമേശ് എന്നയാളെ പിടികൂടിയിട്ടുണ്ട്. മുസ്്‌ലിംകളായ നാലു പേരും ബീഫ് കഴിച്ചിട്ടുണ്ടെന്നും അവരെ ആക്രമിക്കണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
താന്‍ മദ്യലഹരിയിലായിരുന്നെന്നും ഇയാല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഒഖ്‌ലയ്ക്കും അസോട്ടിക്കും ഇടയിലായിരുന്നു ആക്രമണം.
തൊപ്പി വലിച്ചൂരിയും കയ്യിലിരുന്ന ആഹാര പൊതി വലിച്ച് പറിച്ചുമായിരുന്നു അധിക്ഷേപം എന്ന് ജൂനൈദിനൊപ്പം മര്‍ദിക്കപ്പെട്ടവരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് ഇറങ്ങേണ്ട സ്‌റ്റേഷനെത്തിയിട്ടും അക്രമികള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആക്രമണത്തിനിരയായ ഷാക്കിര്‍ പറയുന്നു. പരിക്കേറ്റ ഷാക്കിര്‍ ഡല്‍ഹി ഏയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമികള്‍ എല്ലാവരും 30 വയസിന് മുകളിലുള്ളവരാണെന്ന് ഷാക്കിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ കൈവശം ബീഫുണ്ടായിരുന്നില്ലെന്നും ഷാക്കിര്‍ പറയുന്നു. റംസാന്‍ പ്രമാണിച്ച് പുതു വസ്ത്രങ്ങള്‍ എടുക്കണമെന്ന് ജുനൈദ് ആഗ്രഹിച്ചിരുന്നതായി ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ പറയുന്നു. നേരത്തെ വീട്ടിലെത്താമെന്ന് പറഞ്ഞാണ് ജുനൈദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മകന്റെ മൃതദേഹമാണ് വീട്ടില്‍ തിരിച്ചെത്തിയത് എന്നും ജലാലുദ്ദീന്‍ പറയുന്നു. അവന് വെറും പതിനാറ് വയസ് മാത്രമേ പ്രായമുള്ളൂ. എങ്ങനെയാണ് അവര്‍ക്ക് എന്റെ മകനെ ഇങ്ങനെ കൊല്ലാന്‍ തോന്നിയത്.കൊല്ലാന്‍ മാത്രം ഇത്ര വിദ്വേഷം എങ്ങനെയാണ് അവര്‍ക്ക് തോന്നിയത്.
മകന്‍ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞ് സ്ഥലത്ത് എത്തിയ ഞാന്‍ കണ്ടത്, ഹാഷിമിന്റെ മടിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജുനൈദിനെയാണ്. ഡല്‍ഹിയില്‍ നിന്നുമെത്തുന്ന മക്കളെ കൂട്ടിക്കൊണ്ട് പോകുന്നതിനായി ജലാലുദ്ദീന്‍ റയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ട് പോയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ വരെ ജുനൈദ് കൊല്ലപ്പെട്ട വിവരം മാതാവ് സൈറയെ അറിയിച്ചിരുന്നില്ല. ഗ്രാമത്തിലെ മറ്റ് സ്ത്രീകള്‍ ആശ്വസിപ്പിക്കാനെത്തിയപ്പോഴാണ് സൈറ വിവരം അറിയുന്നത്.
ആരും തന്നോട് ജുനൈദ് കൊല്ലപ്പെട്ട കാര്യം പറഞ്ഞില്ലെന്നും ദുഖമടക്കാനാകാത്ത സൈറ മാധ്യമങ്ങളോട് പറയുന്നു. രാത്രി വൈകിയും ജുനൈദും സഹോദരങ്ങളും തിരിച്ച് വീട്ടിലെത്താത്തതിനാല്‍ സൈറ നിരന്തരം ഇവരെ കുറിച്ച് അന്വേഷിച്ചിരുന്നു. ജുനൈദിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം ഇവര്‍ അറിയുന്നത്.

Cricket

ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

Published

on

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.

‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.

രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.

രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.

‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

Trending