Connect with us

Video Stories

ബീഹാറിന്റെ പുത്രി പോരാടുന്നത് മതേതര ഇന്ത്യക്കു വേണ്ടി

Published

on

 

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍ പ്രസിഡണ്ടിന് സുപ്രധാന ഉത്തരവാദിത്തങ്ങളൊന്നും നിര്‍വഹിക്കാനില്ലെങ്കിലും ചില തീരുമാനങ്ങളെടുക്കുന്നതില്‍ രാഷ്ട്രപതിയുടെ നിലപാട് നിര്‍ണ്ണായകമാകാറുണ്ട്. വധശിക്ഷ പോലെ അതീവ പ്രാധാന്യമുള്ള കേസുകളില്‍ അന്തിമ അംഗീകാരം പ്രസിഡണ്ടിന്റേതാണ്. മിക്ക വിദേശ കരാറുകളും പ്രസിഡണ്ടിന്റെ അംഗീകാരത്തോടെ മാത്രമേ നിലവില്‍ വരികയുള്ളൂ. രാജ്യത്തെ ഏറ്റവും ഉന്നത സ്ഥാനമെന്ന ആലങ്കാരികതയും പ്രസിഡണ്ടിനു മാത്രമാണ്. അടുത്ത പ്രസിഡണ്ടാരായിരിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം. സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഏകപക്ഷീയമായൊരു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ആദ്യം കളത്തിലിറങ്ങിയത് എന്‍.ഡി.എയാണെങ്കിലും പതിനാറ് പാര്‍ട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷവും ശക്തമായി സ്ഥാനമുറപ്പിച്ചിട്ടുണ്ട്്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ എന്‍.ഡി.എയുടെ എല്ലാ അടവുകള്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന്റെ മികവായി തന്നെ കാണണം. ഇതിന് മുമ്പ് ബി.ജെ.പി നേതൃത്വത്തിലൊരു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത് 2004 എ.പി.ജെ അബ്ദുല്‍കലാമിന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അന്നുണ്ടായിരുന്നതിനു തുല്യമായൊരു രാഷ്ട്രീയ മേല്‍കൈ നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ ഇക്കുറി പാളിയെന്നാണ് വിലിരുത്തല്‍.
എന്‍.ഡി.എയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദയെ തെരഞ്ഞൈടുത്ത തീരുമാനം നരേന്ദ്രമോദിയുടെ അറ്റവിദ്യയാണ്. ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പസ്വാനും ഇങ്ങനെയാണ് പ്രതികരിച്ചത്. കോവിന്ദയെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ രണ്ടു കാര്യങ്ങളിലായിരുന്നു മുഖ്യമായും നരേന്ദ്ര മോദി കണ്ണിട്ടത്. ഒന്ന് ഒരു ദലിതനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കി പിന്തുണ നേടുക. പ്രതിപക്ഷം പിന്തുണച്ചില്ലെങ്കില്‍ ദലിത് വിരുദ്ധത അവരിലാരോപിക്കുക. 2019 ലെങ്കിലും ഭീഷണിയായേക്കാവുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസംഖ്യമെന്ന ശ്രമത്തില്‍ വിള്ളല്‍ വീഴ്ത്തുക. മറ്റൊന്ന് ബി.ജെ.പിക്കും പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ ശക്തമാണെന്ന് വരുത്തിതീര്‍ക്കുക. നിലവില്‍ ദലിതര്‍ക്കെതിരിലും മത ന്യൂനപക്ഷങ്ങള്‍ക്കെതിരിലും രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന ഭീതിജനകമായ പീഡനങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടുക.
എതിരില്ലാത്ത മത്സരത്തിന് പ്രതിപക്ഷം കളമൊഴിഞ്ഞു കൊടുക്കുമെന്ന ബി.ജെ.പിയുടെ വ്യാമോഹത്തിന് ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദിന്റെ പ്രതികരണത്തില്‍ തന്നെ ഇതു വ്യക്തമാക്കിയതാണ്. പ്രസിഡന്‍ഷ്യല്‍ ഇലക്ടറല്‍ കോളീജിയത്തില്‍ വോട്ട് കണക്കുനോക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഇടതു പക്ഷത്തിന്റെയും വോട്ടുകള്‍ നിര്‍ണ്ണായകം തന്നെയാണ്. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാതെ സമവായത്തിന് പ്രതിപക്ഷം സഹകരിച്ചിരുന്നില്ല. സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി ചോദിച്ചപ്പോള്‍ ഒരു നല്ല സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പ്രതിപക്ഷവും ആലോചിക്കുന്നുണ്ടെന്നു തന്നെയായിരുന്നു പ്രതികരിച്ചത്. യെച്ചൂരിയുമായി നേരത്തെ സമയവായ ചര്‍ച്ചകള്‍ നടത്തിയ ബി.ജെ.പിക്ക് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയും നഷ്ടപ്പെടുത്തുന്നതായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
നിലവില്‍ ദലിതര്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെന്ന നിലക്ക് ബി.ജെ.പിക്ക് ദലിതര്‍ക്കിടയില്‍ വേരോട്ടം ഉണ്ടാക്കാനും സാധിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകളൊന്നും വേണ്ടത്ര ഫലിക്കില്ലെന്നതാണ് കോണ്‍ഗ്രസ് നല്‍കുന്ന മുന്‍ അനുഭവം. പ്രണബ് മുഖര്‍ജിയെ പ്രസിഡണ്ടാക്കുന്നതോടെ ബംഗാളില്‍ നല്ല വേരോട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ എത്രകണ്ട് ഫലിച്ചു എന്നു നോക്കിയാല്‍ മതി. ഇക്കാലയളവില്‍ ബംഗാളിലെ കോണ്‍ഗ്രസിന് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നത് സമീപകാല തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന വ്യക്തമായ ചിത്രമാണ്. 2004ല്‍ എ.പി.ജെ അബ്ദുല്‍ കലാമിനെ ബി.ജെ.പി പ്രസിഡണ്ടാക്കിയപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ പിന്തുണയും വിശ്വാസ്യതയും നേടിയെടുക്കാമെന്ന ബി.ജെ.പി മോഹങ്ങളും എന്തെങ്കിലും ഓളങ്ങള്‍ സൃഷ്ടിച്ചതായി തോന്നുന്നില്ല. സമീപ കാലത്ത് ബി.ജെ.പിക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ബന്ധം വേട്ടക്കാരനും ഇരക്കുമിടയിലെ ബന്ധമായി മാറി. അതുകൊണ്ടു തന്നെ ഈ കണക്കുകൂട്ടലുകളുമായാണ് മത്സരത്തിനിറങ്ങുന്നതെങ്കില്‍ അതിന്റെ ഫലപ്രാപ്തി എത്രത്തോളമായിരിക്കുമെന്നത് ഇപ്പോഴേ മനസ്സിലാക്കാം. ദലിത് വോട്ടുകളെ ആകര്‍ഷിക്കാനുള്ള ബി.ജെ.പിയുടെ മുന്‍കാല ശ്രമങ്ങള്‍ക്കും കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന വസ്തുതയും നമുക്കു മുന്നിലുണ്ട്. ബി.ജെ.പി 2004 ല്‍ പയറ്റിത്തെളിയിച്ചൊരു തന്ത്രം വിസ്മരിക്കാനാവില്ല. എതിരാളികളുടെ വോട്ടുകള്‍ ആകര്‍ഷിക്കലായിരുന്നു അത്. എ.പിജെയെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി അവതരിപ്പിച്ചതോടെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. തൊണ്ണൂറ് ശതമാനം വോട്ടും എ.പി.ജെയിലേക്ക് കേന്ദ്രീകരിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്നു ക്യാപ്റ്റന്‍ ലക്ഷമി സെഹ്ഗാള്‍ എ.പി.ജെ അബ്ദുല്‍ കലാമിന് വെല്ലുവിളിയേ ആയിരുന്നില്ല.
ഇക്കുറി മത്സരം കടുക്കാന്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും കാരണമായി. മീരാകുമാര്‍ എന്ന ശക്തയായ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചതിലൂടെ എന്‍.ഡി.എയുടെ ഏകപക്ഷീയ തേരോട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു പിരിധി വരെ തടയിട്ടു. എന്തുകൊണ്ടാണ് മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ മികച്ച സ്ഥാനാര്‍ത്ഥിയാകുന്നതെന്ന ചോദ്യത്തിന് അവരുടെ പ്രവര്‍ത്തനശൈലിയും രാഷ്ട്രീയ പാരമ്പര്യവും തന്നെയാണ് ഉത്തരം.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം രാംനാഥ് കോവിന്ദയെ പിന്തുണക്കുമോയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണം ‘ആരാണയാള്‍?, എനിക്കയാളെ അറിയില്ല’ എന്നായിരുന്നു. എന്നാല്‍ 2014 ല്‍ പ്രണബ് മുഖര്‍ജിയെ പിന്തുണക്കാതിരുന്ന മമതയോട് ജൂണ്‍ 22 ന് പ്രഖ്യാപിച്ച പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ഞാനും എന്റെ പാര്‍ട്ടിയും അവരെ പിന്തുണക്കുന്നു, എനിക്കവരെ ഇഷടമാണ്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വളരെ മാന്യയായ സ്ത്രീയണവര്‍’. എന്നായിരുന്നു. രാജ്യത്തിനും അവരിലുള്ള മതിപ്പ് അങ്ങനെത്തന്നെയാണ്. രാജ്യത്തിന്റെ ആദ്യ വനിതാ ലോക്‌സഭാ സ്പീക്കറായി 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സേവനമനുഷ്ഠിച്ചു. പട്ടു സാരി ഉടുത്ത് വരുന്ന ഒരു സ്‌കൂള്‍ ടീച്ചറെപോലെ സഭയിലെ അംഗങ്ങളെ പതിഞ്ഞ സ്വരത്തില്‍ ശാസിക്കുന്ന വളരെ മാന്യയായ ഒരു സ്ത്രീ. കര്‍ണ്ണാടകയിലെ മംഗളൂരില്‍ മുന്‍ ഉപ പ്രധാനമന്ത്രിയും ദലിത് നേതാവുമായിരുന്നു ജഗജീവന്‍ റാമിന്റെയും സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഇന്ദ്രാണി ദേവിയുടെയും മകളായാണ് ജനിക്കുന്നത്.
ഡല്‍ഹി യൂണിവഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബിയും നേടുന്നത്. 2010ല്‍ ബാനാസ്തലി വിദ്യാപീഠത്തില്‍ നിന്ന് ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. 1975 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നതു മുതല്‍ നയതന്ത്ര പ്രതിനിധിയായി വിവിധ വിദേശ രാഷ്ട്രങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ ദലിത് രാഷ്ട്രീയത്തിലെ രണ്ട് അതി ശക്തരെ പരാജപ്പെടുത്തിയായിരുന്നു മീരാകുമാറിന്റെ രാഷ്ട്രീയ അരങ്ങേറ്റം. 1985 ല്‍ ഉത്തര്‍ പ്രദേശില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ പരാജയപ്പെടുത്തിയത് മായാവതിയേയും രാം വില്വാസ് പസ്വാനെയുമായിരുന്നു. 1996 ലെ ബി.ജെ.പി തരംഗത്തില്‍ കാലിടറിയെങ്കിലും 2004ല്‍ വന്‍ വിജയത്തോടെ തിരിച്ചുവന്നു.
നിയമജ്ഞയും നയതന്ത്രജ്ഞയുമാണവര്‍. അഞ്ച് തവണ ലോക്‌സഭയില്‍ അംഗമായിട്ടുണ്ട്. ഒന്നാം യു.പി.എ ഭരണത്തില്‍ സാമൂഹ്യനീതി വകുപ്പ് കാബിനറ്റ് മന്ത്രിയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാംനാഥ് കോവിന്ദക്കെതിരില്‍ മീര തന്നെയാണ് പ്രതിപക്ഷത്തിന് കണ്ടെത്താനാവുന്ന ഏറ്റവും മികച്ച എതിരാളി. പതിനേഴ് പാര്‍ട്ടികളുടെ പിന്തുണ നേടാനായതാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കുന്ന പ്രധാനകാര്യം. 2019ലെ തെരഞ്ഞെടുപ്പിലേക്കുള്ള മഹാസംഖ്യത്തന് ഇപ്പോഴേ വിത്തിടാന്‍ സാധിച്ചാല്‍ അത് മറ്റൊരു വിജയമായും വിലയിരുത്തപ്പെടും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസടക്കമുള്ള മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ ഇതൊരു പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ കാര്യം മാത്രമായി കാണുന്നില്ല.
ബീഹാറിന്റെ ഗവര്‍ണ്ണറാണെന്നതാണ് കോവിന്ദയെ പിന്തുണക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ന്യായീകരണം. അതേസമയം ബീഹാറിലെ ജനങ്ങള്‍ തെരഞ്ഞെടുത്തൊരു സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം അവതരിപ്പിച്ചതിലൂടെ നിതീഷ് കുമാര്‍ പ്രതിരോധത്തിലായി. ‘ബീഹാര്‍ കീ ബേഠി’ ബീഹാറിന്റെ മകള്‍ എന്നാണ് മീരാകുമാര്‍ വിശേഷിപ്പിക്കപ്പെട്ടത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നത് ചരിത്ര മണ്ടത്തരമായിരിക്കുമെന്നും അതില്‍ നിന്നും നിതീഷ് കുമാറിനെ താന്‍ പിന്തിരിപ്പിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നെങ്കിലും നിലപാടു മാറ്റം ഇല്ലെന്നു തന്നെ നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു. 1985 ലെ തെരഞ്ഞെടുപ്പില്‍ മീരാകുമാര്‍ സമ്മാനിച്ച പരാജയത്തിന്റെ കയ്പു രസത്തില്‍ നിന്ന് ഇപ്പോഴും മുക്തമാവാത്തതാവാം നിതീഷിന്റെ തീരുമാനത്തിലെ സ്വകാര്യത.
പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജാതി ചര്‍ച്ചകള്‍ കടന്നു വരുന്നത് മത്സരത്തിന്റെ ശോഭ കെടുത്തും. ദലിതര്‍ തമ്മിലുള്ള പോരാട്ടമായാണ് മത്സരത്തെ ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിതെന്ന് പത്രിക സമര്‍പ്പണത്തിനു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മീരാകുമാര്‍ വ്യക്തമാക്കിയിരുന്നു. ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാജ്യത്തെ ഏറ്റവും പരമോന്നത സ്ഥാനമെന്ന നിലയില്‍ മനഃസാക്ഷിക്ക് അനുസൃതമായി വോട്ടുചെയ്യാന്‍ അഭ്യര്‍ഥിച്ച് ഇലക്ടറല്‍ കൊളീജിയത്തിലെ എല്ലാ അംഗങ്ങള്‍ക്കും കത്തയക്കുകയും ചെയ്യുന്നുണ്ട്. സബര്‍മതി ആശ്രമത്തില്‍ നിന്നാണ് ഈ മാസം മുപ്പതിന് പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിക്കുക. ആശയപരമായ നിലപാടുകളില്‍ ഊന്നിയാണ് തന്നെ പിന്തുണക്കുന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം. ജനാധിപത്യമൂല്യങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സമഗ്രസമീപനം, സാമൂഹികനീതി, മാധ്യമസ്വാത്രന്ത്യം, സുതാര്യത, ദാരിദ്ര്യനിര്‍മാര്‍ജനം, ജാതിഘടന തകര്‍ക്കല്‍ തുടങ്ങി ഉന്നതമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ആശയപരമായ ഈ യോജിപ്പ്. ഈ ആശയങ്ങളെല്ലാം തന്റെ ഹൃദയത്തോട് ചേര്‍ന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.
രണ്ട് ദലിതര്‍ തമ്മിലുള്ള മത്സരമായി വിശേഷിപ്പിക്കുന്നതില്‍ മീരാ കുമാറിന് ഒട്ടും താല്‍പര്യമില്ല. ഒരാളും അങ്ങനെ താല്‍പര്യപ്പെടുമെന്നും കരുതുന്നില്ല. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പോരാട്ടം. മുമ്പ് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലൊന്നും ജാതി ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ദലിതര്‍ മത്സരിക്കുമ്പോള്‍ അവരുടെ ജാതിയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അവരുടെ മൂല്യങ്ങളും നിലപാടുകളുമെല്ലാം പിന്നാക്കം പോകുകയാണ്. അത് സമൂഹത്തിന്റെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ലജ്ജാകരമായ അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടമാണ് മീരാകുമാറില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. മനഃസാക്ഷി വോട്ട് ചെയ്യാനുള്ള അവരുടെ അഭ്യര്‍ഥന രാജ്യം ഏറ്റെടുക്കുമെന്നും അവര്‍ പ്രത്യാശിക്കുന്നുണ്ട്.
ഭരണ പാടവത്തിലോ രാഷ്ട്രീയാനുഭവങ്ങളിലോ മീരാകുമാറിനൊപ്പമെത്താന്‍ കോവിന്ദക്ക് സാധിക്കില്ലെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അഞ്ചു സംസ്ഥാനങ്ങിലെ നിയമസഭാ തെരഞ്ഞെടുപ്പനന്തരമുള്ള സാഹചര്യത്തില്‍ പതിനഞ്ച് ലക്ഷത്തിലധികം വോട്ടുകളുള്ള ഇലക്ടറല്‍ കോളജില്‍ കേവല ഭൂരിപക്ഷത്തിലധികം നേടാന്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് സാധിച്ചേക്കും. 5,49,442 വോട്ടുകള്‍ എന്‍.ഡി.എ അനുകൂലമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയായാല്‍ ബി.ജെ.പിയുടെ ഇഷ്ടത്തെയായിരിക്കും റൈസിനാ ഹില്‍സിന് സ്വാഗതം ചെയ്യേണ്ടി വരിക.

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending