Video Stories
കോഴി കൂവുന്ന ജി.എസ്.ടിയും ജനസംഖ്യാ വിസ്ഫോടനവും
കയര്‍ പിരി ശാസ്ത്രജ്ഞനായ കേരള ധനമന്ത്രിക്കു ജി.എസ്.ടി എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന നികുതി ഘടന വരാഞ്ഞിട്ട് ഉറക്കമുണ്ടായിരുന്നില്ല. കേരളമെന്ന ഇട്ടാവട്ടത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ജി.എസ്.ടിയെന്ന് ടിയാന് നാഴികക്ക് നാല്പത് വട്ടം പറഞ്ഞു നടക്കേം ചെയ്തു. ഒടുവില്‍ ജി.എസ്.ടി വന്നപ്പോള്‍ ദാ ഇപ്പോ ശരിയാകും, അടുത്ത മണിക്കൂറില്‍ ശരിയാകും എല്ലാത്തിനും വില കുറയും കൂടില്ല എന്നൊക്കെ മണിക്കൂറിടവിട്ട് പ്രസ്താവന ഇറക്കിയതൊഴിച്ചാല്‍ സാധാരണക്കാരന് കുമ്പിളിലെ കഞ്ഞി പോലും ആവിയായത് മിച്ചം. ഇപ്പോള്‍ കോഴി വില കുറക്കാഞ്ഞിട്ടാണ് മേപ്പടിയാന് വേവലാതി. പറയുന്നത് കേട്ടാല്‍ തോന്നും കേരളീയര്‍ മുഴുവന്‍ ദിവസം മൂന്ന് നേരം ഞം ഞം വെക്കുന്നത് കോഴിയിറച്ചിയാണെന്ന്. ഇടത് മുന്നണിയുടെ ഭക്ഷ്യമന്ത്രിയായിരുന്ന സി.പി.ഐ സഖാവ് വി.എസ് മന്ത്രിസഭയുടെ കാലത്ത് അരിക്കു പകരം മുട്ടയും കോഴിയും കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നത് പോലെ ഇനി ഇത്തവണയും ആവശ്യപ്പെടുമോ ആവോ?. അരിക്കും പച്ചക്കറിക്കും വില കുറയുമോ എന്നു ചോദിച്ചാല്‍ ഉത്തരവുമില്ല, പറയാന്‍ ആളുമില്ല. ആകെ ഒരേ ഒരു പ്രശ്നമേ ഉള്ളൂ കോഴി വില കുറക്കണം. കുറക്കുമെന്ന് മന്ത്രിയും ഇല്ലെന്ന് വ്യാപാരികളും. ഹോട്ടലിലൊക്കെ വില കുറയാന്‍ പോകുകയാണെന്നായിരുന്നു നേരത്തെ വാദിച്ചിരുന്നത്. ഇപ്പോ പറയുന്നു ഹോട്ടല്‍ ഭക്ഷണം വേവിക്കാതെ തന്നെ വാങ്ങുന്നവന് പൊള്ളുമെന്ന്. അടി പൊളി. ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു സാധനങ്ങള്‍ക്കും വില കൂട്ടുന്നത് നിയമവിരുദ്ധമാണെന്നും ഹോട്ടലിലെ നിലവിലെ വിലയിന്മേല് ജി.എസ്.ടി നികുതി കൂടി ഈടാക്കുകയാണ്. ഇതു ശരിയല്ലെന്നായിരുന്നു നാലു നാള് മുമ്പ് വരെ മന്ത്രി വാദിച്ചിരുന്നത്. എന്നാല്‍ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഈ നിലപാടെല്ലാം മാറി മറിഞ്ഞു. കേരളത്തിലെ സാഹചര്യമനുസരിച്ച് ഭക്ഷണ വില കുറയില്ലെന്നാണ് ഇപ്പോ പറയുന്നത്. ഭക്ഷ്യവില കുറക്കാന്‍ മാര്‍ഗമെന്ന നിലയില്‍ സപ്ലൈക്കോ വഴി ഗംഭീര പരസ്യമൊക്കെ നല്‍കിയിട്ടുണ്ട്. അഞ്ചു പൈസമുതല്‍ രണ്ടു രൂപവരെയുള്ള അതി ഗംഭീര കുറവുകളുടെ ദമാക്ക. കോഴി ഒരു വഴിക്ക് മറുവഴിക്ക് വ്യാപാരികള്‍ പണി മുടക്കുമായി പിന്നാലെ വരുന്നു. എല്ലാം കൊണ്ടും മലയാളികള്‍ക്ക് ചാകര തന്നെ. കോഴിക്കു വില കുറക്കാന്‍ വാശി പിടിക്കുന്ന മന്ത്രി ജി.എസ്.ടിയൊന്നുമില്ലാതെ തന്നെ കേരളത്തിലെ ശരിയാക്കല്‍ സര്‍ക്കാര്‍ കൂട്ടിയ എം.ബി.ബി.എസ് ഫീസ് കുറക്കാന്‍ വല്ലതും ഉരിയിടുമോ ആവോ?. ഏയ് അതു നടപ്പില്ല താനും. ഇപ്പോള്‍ നടപ്പിലാക്കിയ ജി.എസ്.ടി പരിഹാസ്യവും വികലവുമാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കൂവിതോല്‍പിച്ചവര്‍ക്ക് ഇനി ഒറ്റ വഴിയേ ഉള്ളൂ പണ്ടേ നികുതി വെട്ടിപ്പിന്റെ ട്രാക്ക് റെക്കോര്‍ഡുള്ള അഹങ്കാരികളായ കോഴികള്‍ കൂവുന്നതും കാത്തു നില്ക്കുക തന്നെ.
…………………………………………………………………………..
കേരളത്തിലെ മുന്‍ ഡി.ജി.പി വിരമിച്ച് മണിക്കൂറുകള്‍ക്കകം ഉള്ളിക്കറി വിദഗ്ധന്‍ താമരക്കു ചുവട്ടില്‍ വെള്ളമൊഴിക്കാന്‍ കിരണ്‍ ബേദിയുടേയും സദാശിവത്തിന്റേയുമൊക്കെ ഉദാഹരണം ചൂണ്ടി വിളിച്ചപ്പോള്‍ കാക്കി പാന്റിന് പകരം കാക്കി കളസം ഇത്ര പെട്ടെന്ന് തയ്ച്ച് ചാടുമെന്ന് ആരും നിനച്ചു കാണില്ല. എന്തായാലും കേരളത്തില്‍ എന്തു കൊണ്ട് ഇത്രയധികം യു.എ.പി.എ കേസുകളും, വര്‍ഗീയ വിഷം വമിച്ചിട്ടും ചില കാളകൂടങ്ങളോട് ഇരട്ട നീതി എന്നുമൊക്കെയുള്ള സംശയങ്ങള്‍ക്ക് നിവാരണം തേടിയ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ സംഗതി പിടികിട്ടിക്കാണും. വിഷകല മുതല്‍, ഇല്ലാക്കഥയെന്ന് കോടതിയും പൊലീസും ആവര്‍ത്തിച്ച ലൗജിഹാദിലൂടെ പോയി ഇസ്രാഈലിലെ മുസ്്ലിംകളുടെ കഥ പറഞ്ഞു തരുന്ന മുന്‍ പോലീസുദ്യോഗസ്ഥന് ആരെ ഇക്കിളിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തവുമാണ്. ഇസ്രാഈല്‍ എന്നൊരു രാജ്യം ഫലസ്തീനെ കാര്‍ന്നു തിന്നുന്നതും കുഞ്ഞുങ്ങളെ പോലും തോക്കിന് കുഴലില്‍ ചൂണ്ടിയെടുത്ത് അമ്മാനമാടുന്നതും പക്ഷേ ഈ കുഞ്ഞാട് അറിഞ്ഞതേ ഇല്ല. ഹിന്ദുത്വ അജണ്ടയിലും മുസ്്ലിം വിരുദ്ധതയിലും താമര വിളയിക്കുന്നതില്‍ വിദഗ്ധരായവര്‍ ഇരട്ടച്ചങ്കന്റെ ഭരണത്തിലും പൊലീസ് അധികാരത്തില്‍ തന്നെയാണെന്നത് വിസ്മരിക്കാനാവില്ലെങ്കിലും പഴയ ഡി.ജി.പിയും പുതിയ ഡി.ജി.പിയും തമ്മില്‍ വ്യത്യാസം കാണാന്‍ ശ്രമിക്കുകയാണ് ഇപ്പോഴും ചിലര്‍. രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശമാണെന്ന് മനസിലാക്കാന്‍ ഗവേഷണത്തിനൊന്നും പോകേണ്ടതില്ല. ഫീസില്ലാതെ തനിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ വക്കീലിനെ പോലും അപമാനിതനാക്കുന്ന വിധത്തില്‍ മുസ്്ലിം സമുദായത്തെ അപ്പടി വര്‍ഗീയ തീവ്രവാദികളാക്കിയ സെന്‍ (സ് ലസ്) കുമാറിന് വേണ്ടി മുമ്പ് വാദിച്ചവരൊക്കെ ഇപ്പോ ശശിയായില്ലേ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പുര കത്തുമ്പോഴും വാഴ വെട്ടുന്നതാണല്ലോ യഥാര്‍ത്ഥ സ്പോര്‍ടസ്മാന്‍ സ്പിരിറ്റ്. മുസ്്ലിംകള്‍ കേരളത്തില്‍ വളരുകയാണെന്നും 35 വര്‍ഷം കൊണ്ട് കേരളം മുസ്്ലിം ഭൂരിപക്ഷ പ്രദേശമാവുമെന്നാണ് സെന്‍സ്ലസ് കുമാരന് പറയുന്നത്. എന്നാല്‍ 35 വര്‍ഷം കഴിഞ്ഞാലും വെറും 32 ശതമാനം മാത്രമേ മുസ്്ലിം ഭൂരിപക്ഷമാവുകയുള്ളൂവെന്നത് വസ്തുത. അപ്പോ ടിയാന് പറഞ്ഞതോ അതാണ് സാക്ഷാല്‍ വര്‍ഗീയത. എന്നാല്‍ മുസ്്ലിംകളെ റാഡിക്കലായി മാറ്റാന്‍ ഏതാണ്ട് പത്ത് അഞ്ഞൂറ് പേരെ നിയോഗിച്ചുവെന്ന് വീമ്പിളക്കിയ പഴയ ഡി.ജി.പി കേരളത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ ഒന്നോ രണ്ടോ മുസ്്ലിം നാമധാരികളായവരല്ലാത്തവരൊക്കെ തീവ്രവാദികളാണെന്ന് തോന്നിപ്പിക്കുന്ന മുനവെച്ച വാക്ക് ഉരുവിടുമ്പോള്‍. മനപ്പൂര്‍വം മറന്നു പോയ ചിലകണക്കുകളുണ്ട്. ഇന്തോനേഷ്യയേക്കാളും മുസ്്ലിംകളുള്ള ഇന്ത്യയില്‍ ഐ.എസുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് കേവലം 90 കേസുകള്‍ മാത്രമാണ്. ഇതില്‍ 17 എണ്ണം മാത്രമാണ് കേരളത്തില്‍ രജിസ്്റ്റര്‍ ചെയ്തത്. ഇതില്‍ കൂട്ടലും കിഴിക്കലും ഗുണിക്കലും നടത്തിയാണ് കോടതി പോലും ഇല്ലെന്ന് വ്യക്തമാക്കിയ ലൗജിഹാദ് എന്ന നട്ടാല്‍ കുരുക്കാത്ത നുണയുമായി ടിയാനിപ്പോള്‍ താമരക്ക് വളമിടാന്‍ എത്തിയിരിക്കുന്നത്. മുസ്്ലിംകള്‍ക്ക് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് കൂടിയേ പറ്റൂവെന്നാണ് പഴയ ഡി.ജി.പി കണ്ടെത്തിയിരിക്കുന്നത്. ആര്.എസ്.എസുകാരുടെ നാവ് വാടകക്കെടുത്താല്‍ ഇതിലും വലിയ കണ്ടു പിടുത്തങ്ങള്‍ കൂടി ലഭിക്കും. രാജ്യത്തുടനീളം പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകത്തെ കുറിച്ച് ആരും മിണ്ടരുതെന്നാണ് ടിയാന്റെ കട്ടായം. അതേ കുറിച്ച് ആരെങ്കിലും പ്രസംഗിച്ചാല്‍ അതാണത്രേ വലിയ പ്രത്യാഘാതം സൃഷ്ടിക്കുക. ഇനിയിപ്പോ കേരളത്തിലെ പേറെടുക്കുന്നതിന്റെ കണക്കും കാട്ടിയാണ് വരുന്നത്. 100 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്്ലിംകളുണ്ടെന്നാണ് ടിയാന്റെ പേടി. മുസ്്ലിം ജനസംഖ്യാ വര്‍ധന നിരക്ക് 33 ശതമാനത്തില്‍ നിന്നും 29ലേക്കു താഴ്ന്നതായി രാജ്യത്തെ സെന്‍സസ് പറയുമ്പോഴും തന്റെ കൊട്ടക്കണക്കിലാണ് ടിയാന് വിശ്വാസം. ടിയാന്റെ കണക്കനുസരിച്ചാണെങ്കില്‍ ആകെ പ്രസവം 100, ഇതില്‍ മുസ്്ലിം 42 , ഹിന്ദു 48, കൃസ്ത്യന്‍ 15 എന്നതാണ് തോത്. അപ്പോള്‍ ആകെ മൊത്തം ഇതു തന്നെ 105. ഇതെന്ത് കണക്ക് എന്നൊന്നും ചോദിക്കരുത്. ഇനി ജാതി ഇല്ലാത്തവരും ജനിക്കയാണെങ്കില്‍ തള്ളിന് ശക്തി ഇനിയും കൂടും. ഇനിയപ്പോ ടിയാന്റെ കൃസ്ത്യാനികളുടെ പരിവര്‍ത്തന കണക്കടക്കം എന്തരോ എന്തോ. മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഈ മഹാനവര്കള് എഴുതിക്കൊടുത്തിട്ടുണ്ട് പോലും. അത് വെളിപ്പെടുത്താന്‍ കഴിയാത്ത അത്ര രഹസ്യമാണ് താനും. ഡീ റാഡിക്കലൈസേഷന് പദ്ധതിക്കായി സംസ്ഥാനവ്യാപകമായി 512 പേരെ നിയോഗിച്ചിട്ടുണ്ടത്രേ. ഞാനല്ലാത്തവരൊക്കെ മോശക്കാരാണെന്നും ഞാന്‍ മാത്രമേ ശരിയെന്നും വാദിക്കുന്ന ഊളകള്‍ വിലസുന്ന നാട്ടില്‍ ആരുടെ തലക്കാണ് നെല്ലിക്കാത്തളം വെക്കേണ്ടതെന്ന് ഇനിയും അധികം ചികയേണ്ടി വരില്ല.
ലാസ്റ്റ് ലീഫ്:
കൃഷി ചെയ്യാന്‍ നിവൃത്തിയില്ല, മധ്യപ്രദേശില്‍ കര്ഷകന് സ്വന്തം പെണ്മക്കളെ കൊണ്ട് നിലം ഉഴുതു. ഇതാണ് നുമ്മ പറഞ്ഞ സംഘി വികസന മാതൃക.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
health13 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news14 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

