Connect with us

Video Stories

കോഴി കൂവുന്ന ജി.എസ്.ടിയും ജനസംഖ്യാ വിസ്‌ഫോടനവും

Published

on

 
കയര്‍ പിരി ശാസ്ത്രജ്ഞനായ കേരള ധനമന്ത്രിക്കു ജി.എസ്.ടി എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന നികുതി ഘടന വരാഞ്ഞിട്ട് ഉറക്കമുണ്ടായിരുന്നില്ല. കേരളമെന്ന ഇട്ടാവട്ടത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ജി.എസ്.ടിയെന്ന് ടിയാന്‍ നാഴികക്ക് നാല്‍പത് വട്ടം പറഞ്ഞു നടക്കേം ചെയ്തു. ഒടുവില്‍ ജി.എസ്.ടി വന്നപ്പോള്‍ ദാ ഇപ്പോ ശരിയാകും, അടുത്ത മണിക്കൂറില്‍ ശരിയാകും എല്ലാത്തിനും വില കുറയും കൂടില്ല എന്നൊക്കെ മണിക്കൂറിടവിട്ട് പ്രസ്താവന ഇറക്കിയതൊഴിച്ചാല്‍ സാധാരണക്കാരന് കുമ്പിളിലെ കഞ്ഞി പോലും ആവിയായത് മിച്ചം. ഇപ്പോള്‍ കോഴി വില കുറക്കാഞ്ഞിട്ടാണ് മേപ്പടിയാന് വേവലാതി. പറയുന്നത് കേട്ടാല്‍ തോന്നും കേരളീയര്‍ മുഴുവന്‍ ദിവസം മൂന്ന് നേരം ഞം ഞം വെക്കുന്നത് കോഴിയിറച്ചിയാണെന്ന്. ഇടത് മുന്നണിയുടെ ഭക്ഷ്യമന്ത്രിയായിരുന്ന സി.പി.ഐ സഖാവ് വി.എസ് മന്ത്രിസഭയുടെ കാലത്ത് അരിക്കു പകരം മുട്ടയും കോഴിയും കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നത് പോലെ ഇനി ഇത്തവണയും ആവശ്യപ്പെടുമോ ആവോ?. അരിക്കും പച്ചക്കറിക്കും വില കുറയുമോ എന്നു ചോദിച്ചാല്‍ ഉത്തരവുമില്ല, പറയാന്‍ ആളുമില്ല. ആകെ ഒരേ ഒരു പ്രശ്‌നമേ ഉള്ളൂ കോഴി വില കുറക്കണം. കുറക്കുമെന്ന് മന്ത്രിയും ഇല്ലെന്ന് വ്യാപാരികളും. ഹോട്ടലിലൊക്കെ വില കുറയാന്‍ പോകുകയാണെന്നായിരുന്നു നേരത്തെ വാദിച്ചിരുന്നത്. ഇപ്പോ പറയുന്നു ഹോട്ടല്‍ ഭക്ഷണം വേവിക്കാതെ തന്നെ വാങ്ങുന്നവന് പൊള്ളുമെന്ന്. അടി പൊളി. ഹോട്ടല്‍ ഭക്ഷണത്തിനും മറ്റു സാധനങ്ങള്‍ക്കും വില കൂട്ടുന്നത് നിയമവിരുദ്ധമാണെന്നും ഹോട്ടലിലെ നിലവിലെ വിലയിന്‍മേല്‍ ജി.എസ്.ടി നികുതി കൂടി ഈടാക്കുകയാണ്. ഇതു ശരിയല്ലെന്നായിരുന്നു നാലു നാള്‍ മുമ്പ് വരെ മന്ത്രി വാദിച്ചിരുന്നത്. എന്നാല്‍ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഈ നിലപാടെല്ലാം മാറി മറിഞ്ഞു. കേരളത്തിലെ സാഹചര്യമനുസരിച്ച് ഭക്ഷണ വില കുറയില്ലെന്നാണ് ഇപ്പോ പറയുന്നത്. ഭക്ഷ്യവില കുറക്കാന്‍ മാര്‍ഗമെന്ന നിലയില്‍ സപ്ലൈക്കോ വഴി ഗംഭീര പരസ്യമൊക്കെ നല്‍കിയിട്ടുണ്ട്. അഞ്ചു പൈസമുതല്‍ രണ്ടു രൂപവരെയുള്ള അതി ഗംഭീര കുറവുകളുടെ ദമാക്ക. കോഴി ഒരു വഴിക്ക് മറുവഴിക്ക് വ്യാപാരികള്‍ പണി മുടക്കുമായി പിന്നാലെ വരുന്നു. എല്ലാം കൊണ്ടും മലയാളികള്‍ക്ക് ചാകര തന്നെ. കോഴിക്കു വില കുറക്കാന്‍ വാശി പിടിക്കുന്ന മന്ത്രി ജി.എസ്.ടിയൊന്നുമില്ലാതെ തന്നെ കേരളത്തിലെ ശരിയാക്കല്‍ സര്‍ക്കാര്‍ കൂട്ടിയ എം.ബി.ബി.എസ് ഫീസ് കുറക്കാന്‍ വല്ലതും ഉരിയിടുമോ ആവോ?. ഏയ് അതു നടപ്പില്ല താനും. ഇപ്പോള്‍ നടപ്പിലാക്കിയ ജി.എസ്.ടി പരിഹാസ്യവും വികലവുമാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കൂവിതോല്‍പിച്ചവര്‍ക്ക് ഇനി ഒറ്റ വഴിയേ ഉള്ളൂ പണ്ടേ നികുതി വെട്ടിപ്പിന്റെ ട്രാക്ക് റെക്കോര്‍ഡുള്ള അഹങ്കാരികളായ കോഴികള്‍ കൂവുന്നതും കാത്തു നില്‍ക്കുക തന്നെ.
…………………………………………………………………………..
കേരളത്തിലെ മുന്‍ ഡി.ജി.പി വിരമിച്ച് മണിക്കൂറുകള്‍ക്കകം ഉള്ളിക്കറി വിദഗ്ധന്‍ താമരക്കു ചുവട്ടില്‍ വെള്ളമൊഴിക്കാന്‍ കിരണ്‍ ബേദിയുടേയും സദാശിവത്തിന്റേയുമൊക്കെ ഉദാഹരണം ചൂണ്ടി വിളിച്ചപ്പോള്‍ കാക്കി പാന്റിന് പകരം കാക്കി കളസം ഇത്ര പെട്ടെന്ന് തയ്ച്ച് ചാടുമെന്ന് ആരും നിനച്ചു കാണില്ല. എന്തായാലും കേരളത്തില്‍ എന്തു കൊണ്ട് ഇത്രയധികം യു.എ.പി.എ കേസുകളും, വര്‍ഗീയ വിഷം വമിച്ചിട്ടും ചില കാളകൂടങ്ങളോട് ഇരട്ട നീതി എന്നുമൊക്കെയുള്ള സംശയങ്ങള്‍ക്ക് നിവാരണം തേടിയ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ സംഗതി പിടികിട്ടിക്കാണും. വിഷകല മുതല്‍, ഇല്ലാക്കഥയെന്ന് കോടതിയും പൊലീസും ആവര്‍ത്തിച്ച ലൗജിഹാദിലൂടെ പോയി ഇസ്രാഈലിലെ മുസ്്‌ലിംകളുടെ കഥ പറഞ്ഞു തരുന്ന മുന്‍ പോലീസുദ്യോഗസ്ഥന്‍ ആരെ ഇക്കിളിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തവുമാണ്. ഇസ്രാഈല്‍ എന്നൊരു രാജ്യം ഫലസ്തീനെ കാര്‍ന്നു തിന്നുന്നതും കുഞ്ഞുങ്ങളെ പോലും തോക്കിന്‍ കുഴലില്‍ ചൂണ്ടിയെടുത്ത് അമ്മാനമാടുന്നതും പക്ഷേ ഈ കുഞ്ഞാട് അറിഞ്ഞതേ ഇല്ല. ഹിന്ദുത്വ അജണ്ടയിലും മുസ്്‌ലിം വിരുദ്ധതയിലും താമര വിളയിക്കുന്നതില്‍ വിദഗ്ധരായവര്‍ ഇരട്ടച്ചങ്കന്റെ ഭരണത്തിലും പൊലീസ് അധികാരത്തില്‍ തന്നെയാണെന്നത് വിസ്മരിക്കാനാവില്ലെങ്കിലും പഴയ ഡി.ജി.പിയും പുതിയ ഡി.ജി.പിയും തമ്മില്‍ വ്യത്യാസം കാണാന്‍ ശ്രമിക്കുകയാണ് ഇപ്പോഴും ചിലര്‍. രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശമാണെന്ന് മനസിലാക്കാന്‍ ഗവേഷണത്തിനൊന്നും പോകേണ്ടതില്ല. ഫീസില്ലാതെ തനിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ വക്കീലിനെ പോലും അപമാനിതനാക്കുന്ന വിധത്തില്‍ മുസ്്‌ലിം സമുദായത്തെ അപ്പടി വര്‍ഗീയ തീവ്രവാദികളാക്കിയ സെന്‍ (സ് ലസ്) കുമാറിന് വേണ്ടി മുമ്പ് വാദിച്ചവരൊക്കെ ഇപ്പോ ശശിയായില്ലേ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പുര കത്തുമ്പോഴും വാഴ വെട്ടുന്നതാണല്ലോ യഥാര്‍ത്ഥ സ്‌പോര്‍ടസ്മാന്‍ സ്പിരിറ്റ്. മുസ്്‌ലിംകള്‍ കേരളത്തില്‍ വളരുകയാണെന്നും 35 വര്‍ഷം കൊണ്ട് കേരളം മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമാവുമെന്നാണ് സെന്‍സ്‌ലസ് കുമാരന്‍ പറയുന്നത്. എന്നാല്‍ 35 വര്‍ഷം കഴിഞ്ഞാലും വെറും 32 ശതമാനം മാത്രമേ മുസ്്‌ലിം ഭൂരിപക്ഷമാവുകയുള്ളൂവെന്നത് വസ്തുത. അപ്പോ ടിയാന്‍ പറഞ്ഞതോ അതാണ് സാക്ഷാല്‍ വര്‍ഗീയത. എന്നാല്‍ മുസ്്‌ലിംകളെ റാഡിക്കലായി മാറ്റാന്‍ ഏതാണ്ട് പത്ത് അഞ്ഞൂറ് പേരെ നിയോഗിച്ചുവെന്ന് വീമ്പിളക്കിയ പഴയ ഡി.ജി.പി കേരളത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഒന്നോ രണ്ടോ മുസ്്‌ലിം നാമധാരികളായവരല്ലാത്തവരൊക്കെ തീവ്രവാദികളാണെന്ന് തോന്നിപ്പിക്കുന്ന മുനവെച്ച വാക്ക് ഉരുവിടുമ്പോള്‍. മനപ്പൂര്‍വം മറന്നു പോയ ചിലകണക്കുകളുണ്ട്. ഇന്തോനേഷ്യയേക്കാളും മുസ്്‌ലിംകളുള്ള ഇന്ത്യയില്‍ ഐ.എസുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് കേവലം 90 കേസുകള്‍ മാത്രമാണ്. ഇതില്‍ 17 എണ്ണം മാത്രമാണ് കേരളത്തില്‍ രജിസ്്റ്റര്‍ ചെയ്തത്. ഇതില്‍ കൂട്ടലും കിഴിക്കലും ഗുണിക്കലും നടത്തിയാണ് കോടതി പോലും ഇല്ലെന്ന് വ്യക്തമാക്കിയ ലൗജിഹാദ് എന്ന നട്ടാല്‍ കുരുക്കാത്ത നുണയുമായി ടിയാനിപ്പോള്‍ താമരക്ക് വളമിടാന്‍ എത്തിയിരിക്കുന്നത്. മുസ്്‌ലിംകള്‍ക്ക് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് കൂടിയേ പറ്റൂവെന്നാണ് പഴയ ഡി.ജി.പി കണ്ടെത്തിയിരിക്കുന്നത്. ആര്‍.എസ്.എസുകാരുടെ നാവ് വാടകക്കെടുത്താല്‍ ഇതിലും വലിയ കണ്ടു പിടുത്തങ്ങള്‍ കൂടി ലഭിക്കും. രാജ്യത്തുടനീളം പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകത്തെ കുറിച്ച് ആരും മിണ്ടരുതെന്നാണ് ടിയാന്റെ കട്ടായം. അതേ കുറിച്ച് ആരെങ്കിലും പ്രസംഗിച്ചാല്‍ അതാണത്രേ വലിയ പ്രത്യാഘാതം സൃഷ്ടിക്കുക. ഇനിയിപ്പോ കേരളത്തിലെ പേറെടുക്കുന്നതിന്റെ കണക്കും കാട്ടിയാണ് വരുന്നത്. 100 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്്‌ലിംകളുണ്ടെന്നാണ് ടിയാന്റെ പേടി. മുസ്്‌ലിം ജനസംഖ്യാ വര്‍ധന നിരക്ക് 33 ശതമാനത്തില്‍ നിന്നും 29ലേക്കു താഴ്ന്നതായി രാജ്യത്തെ സെന്‍സസ് പറയുമ്പോഴും തന്റെ കൊട്ടക്കണക്കിലാണ് ടിയാന് വിശ്വാസം. ടിയാന്റെ കണക്കനുസരിച്ചാണെങ്കില്‍ ആകെ പ്രസവം 100, ഇതില്‍ മുസ്്‌ലിം 42 , ഹിന്ദു 48, കൃസ്ത്യന്‍ 15 എന്നതാണ് തോത്. അപ്പോള്‍ ആകെ മൊത്തം ഇതു തന്നെ 105. ഇതെന്ത് കണക്ക് എന്നൊന്നും ചോദിക്കരുത്. ഇനി ജാതി ഇല്ലാത്തവരും ജനിക്കയാണെങ്കില്‍ തള്ളിന് ശക്തി ഇനിയും കൂടും. ഇനിയപ്പോ ടിയാന്റെ കൃസ്ത്യാനികളുടെ പരിവര്‍ത്തന കണക്കടക്കം എന്തരോ എന്തോ. മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഈ മഹാനവര്‍കള്‍ എഴുതിക്കൊടുത്തിട്ടുണ്ട് പോലും. അത് വെളിപ്പെടുത്താന്‍ കഴിയാത്ത അത്ര രഹസ്യമാണ് താനും. ഡീ റാഡിക്കലൈസേഷന്‍ പദ്ധതിക്കായി സംസ്ഥാനവ്യാപകമായി 512 പേരെ നിയോഗിച്ചിട്ടുണ്ടത്രേ. ഞാനല്ലാത്തവരൊക്കെ മോശക്കാരാണെന്നും ഞാന്‍ മാത്രമേ ശരിയെന്നും വാദിക്കുന്ന ഊളകള്‍ വിലസുന്ന നാട്ടില്‍ ആരുടെ തലക്കാണ് നെല്ലിക്കാത്തളം വെക്കേണ്ടതെന്ന് ഇനിയും അധികം ചികയേണ്ടി വരില്ല.

ലാസ്റ്റ് ലീഫ്:
കൃഷി ചെയ്യാന്‍ നിവൃത്തിയില്ല, മധ്യപ്രദേശില്‍ കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ കൊണ്ട് നിലം ഉഴുതു. ഇതാണ് നുമ്മ പറഞ്ഞ സംഘി വികസന മാതൃക.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending