Connect with us

Video Stories

മൊസൂളില്‍ പോരാട്ടം കനത്തു; കൂട്ടപലായനം തുടങ്ങി

Published

on

ബഗ്ദാദ്: ഗ്രാമങ്ങള്‍ പിടിച്ചെടുത്തും തടസങ്ങള്‍ നീക്കിയും ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിലേക്ക് ഇറാഖ് സേന മുന്നേറിക്കൊണ്ടിരിക്കെ ഏറ്റുമുട്ടല്‍ ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കിടെ 5000ത്തോളം പേര്‍ അതിര്‍ത്തി കടന്ന് സിറിയയില്‍ എത്തിയതായി യു.എന്‍ പറയുന്നു. അഭയാര്‍ത്ഥികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന അല്‍ ഹോല്‍ ക്യാമ്പിലാണ് അവര്‍ എത്തിയിരിക്കുന്നത്. 15 ലക്ഷം ജനങ്ങളുള്ള മൊസൂളില്‍നിന്ന് വരുംദിവസങ്ങളില്‍ കൂട്ടപലായനം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവക്കുവേണ്ടി ഊര്‍ജിത തയാറെടുപ്പുകളാണ് ഐക്യരാഷ്ട്രസഭ നടത്തുന്നത്. മൊസൂളിന്റെ തെക്കും കിഴക്കും വടക്കും ഭാഗങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ടു ലക്ഷത്തോളം പേര്‍ വൈകാതെ എത്തുമെന്നാണ് യു.എന്‍ കണക്കാക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളും യു.എന്‍ ഒരുക്കുന്നുണ്ട്. മൊസൂളിനു ചുറ്റുമുള്ള എണ്ണക്കിണറുകള്‍ക്ക് ഐ.എസ് തീവ്രവാദികള്‍ തീകൊടുത്തതായി ഇറാഖി വൃത്തങ്ങള്‍ പറയുന്നു. സൈനിക നടപടി പുരോഗമിക്കവെ നഗരത്തില്‍ തന്നെ തങ്ങാനാണ് ഇറാഖ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തീവ്രവാദികള്‍ നഗരവാസികളെ മനുഷ്യകവചമായി ഉപയോഗിക്കാനും രാസായുധങ്ങള്‍ പ്രയോഗിക്കാനും സാധ്യതയുണ്ട്. ഇത് ജനജീവിതം വീണ്ടും ദുസ്സഹമാക്കും. നഗരം വിട്ടുപോകുന്നതില്‍നിന്ന് ഐ.എസ് ജനങ്ങളെ തടയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണ സാധ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറാനും അവരോട് നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

മൊസൂളിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്ക് നിര്‍ദേശം നല്‍കി. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ വളരെ സാവകാശമാണ് സൈന്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. കാര്‍ബോംബ് സ്‌ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും സൈനിക മുന്നേറ്റത്തിന് മാര്‍ഗതടസം സൃഷ്ടിക്കുന്നുണ്ട്. ചരിത്രപ്രധാന നഗരമായ ഹംദാനിയയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സൈന്യം ഇപ്പോഴുള്ളത്.

ഇന്നലെ ഐ.എസ് അയച്ച 12 കാര്‍ബോംബുകളും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പു തന്നെ തകര്‍ത്തതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേനയുടെ വ്യോമാക്രമണത്തില്‍ ഐ.എസിന്റെ അഞ്ച് വാഹനങ്ങള്‍ തകര്‍ന്നു. ഷെല്ലാക്രമണത്തില്‍ സൈനികരില്‍ ചിലര്‍ക്ക് പരിക്കേറ്റു. ശിയാ, കുര്‍ദിഷ് പോരാളികളടക്കം 25,000 പേരാണ് സൈനിക നടപടിയില്‍ പങ്കെടുക്കുന്നത്. സുന്നി ഭൂരിപക്ഷ പ്രദേശമായ മൊസൂളിലേക്ക് ശിയാ പോരാളികള്‍ കടക്കുന്നത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഇറാഖ് ഭയക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending