Connect with us

Video Stories

കോള ഒഴിഞ്ഞുപോയ പ്ലാച്ചിമട

Published

on

 
പാലക്കാട്ടെ പ്ലാച്ചിമട എന്ന പിന്നാക്ക ദരിദ്രപ്രദേശം കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തപ്പെട്ടത് അവിടെ അമേരിക്കന്‍ അന്താരാഷ്ട്ര ഭീമനായ കൊക്കകോള കാലുകുത്തിയതുകൊണ്ടായിരുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം പ്ലാച്ചിമട വാര്‍ത്തയിലിടം നേടിയത് തദ്ദേശ ജനതയുടെ വിഭവങ്ങളില്‍ മാലിന്യം കലര്‍ത്തിയും കുടിവെള്ളം മുട്ടിച്ചും നടത്തിയ കോടിക്കണക്കിന് രൂപയുടെ പകല്‍കൊള്ളയുടെ പേരില്‍കൂടിയാണ്. ഇക്കഴിഞ്ഞ ജൂലൈ 13ന് സുപ്രീംകോടതിയില്‍ കൊക്കകോള നല്‍കിയ സത്യവാങ്മൂലപ്രകാരം ഇനി പ്ലാച്ചിമടയിലെ തങ്ങളുടെ പ്ലാന്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടുകയാണ്. വിഷ പാനീയത്തിനപ്പുറം പ്രാദേശിക ജനകീയാധികാരത്തിനുമേല്‍ ഏത് കുത്തക കൊലകൊമ്പനും പിടിച്ചുനില്‍ക്കാനാകില്ലെന്ന തിരിച്ചറിവ് ഉത്പാദിപ്പിക്കുകയാണ് ഇപ്പോള്‍ പ്ലാച്ചിമട. ലോകത്തെ അത്യപൂര്‍വമായ ധര്‍മസമരങ്ങളുടെ വിജയത്തിന്റെ പട്ടികയിലേക്ക് പ്ലാച്ചിമട ഉയര്‍ന്നത് നിസ്തുലമായ ഏതാനും സമരക്കാരുടെ നിലക്കാത്ത ആത്മവീര്യവും കര്‍മകുശലതയും കൊണ്ടായിരുന്നു. ഇന്ത്യയിലൊരിടത്തും കുടിവെള്ളകമ്പനി തുടങ്ങാന്‍ പര്യാപ്തമായ അന്തരീക്ഷമല്ല ഉള്ളതെന്ന തിരിച്ചറിവാണ് കോളയെ ഇപ്പോള്‍ ഒരു പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
1996-2001ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കോള കമ്പനിയുടെ പാനീയോല്‍പാദനശാല ആരംഭിക്കുന്നത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും എ.കെ.ജിയുടെ ഭാര്യ സുശീലഗോപാലന്‍ വ്യവസായ വകുപ്പുമന്ത്രിയും ജനതാദളിലെ കെ.കൃഷ്ണന്‍കുട്ടി ജനപ്രതിനിധിയുമായിരിക്കെയാണ് 2000ല്‍ കൊക്കകോളയുടെ കുടിവെള്ള ഫാക്ടറി കേരള സര്‍ക്കാരിന്റെ വ്യവസായാനുമതിക്കുള്ള ഗ്രീന്‍ചാനല്‍വഴി ഉത്പാദനം ആരംഭിക്കുന്നത്. പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന കമ്പാലത്തറ ഏരിയിലെ സമൃദ്ധമായ ജലവും ഒരിക്കലും വറ്റില്ലെന്ന് കരുതിയ ഭൂഗര്‍ഭ ജലസ്രോതസ്സിലുമായിരുന്നു കോള ഭീമന്റെ കഴുകന്‍ കണ്ണുകള്‍. ഇതിനായി ഉപഗ്രഹം അടക്കം അന്താരാഷ്ട്രീയമായ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഭൂഗര്‍ഭജലം കണ്ടെത്തിയത്. കുഴല്‍ കിണറില്‍ നിന്ന് മാത്രമല്ല, പ്രദേശത്തെ നൂറുകണക്കിന് വരുന്ന കുഴല്‍കിണറുകളില്‍ നിന്നും ഏരികളില്‍ നിന്നും തുറന്നകിണറുകളില്‍ നിന്നുംവരെ വെള്ളം വിലകൊടുത്തും കമ്പനിക്കകത്ത് പത്തോളം കുഴല്‍കിണറുകള്‍ നിര്‍മിച്ചുമൊക്കെയാണ് കുടിവെള്ളം ഊറ്റിയെടുത്തത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിപണിയിലേക്ക് കോള ഉത്പന്നങ്ങളെത്തിക്കുക എന്നതായിരുന്നു കമ്പനിയുടെ ഈ പ്രദേശത്തെ കണ്ണുവെക്കാനുള്ള ഉദ്ദേശ്യത്തിന് പിന്നില്‍. ഇടതുപക്ഷ സര്‍ക്കാരാകട്ടെ സംസ്ഥാനത്തേക്ക് അമേരിക്കന്‍ ഭീമനെ കൊണ്ടുവന്നതിലും ഏതാനും പേര്‍ക്ക് തൊഴില്‍ കൊടുക്കാനായതിലും അഭിമാനിക്കുകയും ചെയ്തു. 2000 ജനുവരി 25നാണ് കമ്പനിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയത്.
കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞുതുടങ്ങിയത് വൈകാതെയായിരുന്നു. ആദ്യമാദ്യം കോളയുടെ മാലിന്യങ്ങള്‍ അടുത്തുള്ള പറമ്പുകളിലും തെങ്ങിന്‍ ചുവടുകളിലും കൃഷിയിടങ്ങളിലുമൊക്കെയാണ് കമ്പനി നിക്ഷേപിച്ചത്. ഇതോടെ ചെറുതായി കണ്ടുതുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നാട്ടുകാരായ ആദിവാസികളടക്കമുള്ളവരുടെ തീരാശാപമായി മാറിയത് വൈകാതെയായിരുന്നു. ആയിരത്തോളം കുടുംബങ്ങളെയാണ് ഗുരുതരമായി ബാധിച്ചത്. സമീപത്തെ സാദാകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനാകാതെ കുടിവെള്ളം മുട്ടിയപ്പോള്‍ കമ്പനി അവരുടെ കോമ്പൗണ്ടിനകത്തുനിന്ന് സമീപത്തുള്ളവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്തുതുടങ്ങി. പ്രദേശത്തുള്ളവരില്‍ ചിലര്‍ കമ്പനിക്കെതിരെ പ്രതിഷേധം ആരംഭിച്ചത് 2002 മുതലായിരുന്നു. ഇതോടെ സര്‍ക്കാരും പാര്‍ട്ടിക്കാരും ഇളകി. അതുവരെയും കമ്പനിക്ക് വെള്ളം വിറ്റ ജനതാദള്‍ നേതാവും കൂട്ടരും ഗത്യന്തരമില്ലാതെ കമ്പനിക്കെതിരെ തിരിഞ്ഞു. ഇടതു സര്‍ക്കാര്‍ മാറി യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ വാദികള്‍ പ്രതികളാകുന്ന കാഴ്ചയായി. പറമ്പിക്കളും പ്രദേശത്തുനിന്ന് കേരളത്തിന് തമിഴ്‌നാട് കരാര്‍ പ്രകാരം നല്‍കി വന്നിരുന്ന സ്ഥലത്താണ് കോളകമ്പനിയുടെ പ്ലാന്റും ജലമൂറ്റലും.
മലസര്‍, എരവാളര്‍ എന്നീ രണ്ട് ആദിവാസികളുടെ കോളനികളാണ് പ്രദേശത്തുണ്ടായിരുന്നത്. അവരും സമരരംഗത്തെത്തിയതോടെ സര്‍ക്കാരിന് നടപടിയുമായി മുന്നോട്ടുപോകേണ്ടിവന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പഞ്ചായത്തീരാജ് നിയമമനുസരിച്ച് നല്‍കിയ ലൈസന്‍സ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ കേസുമായി കമ്പനി കോടതികള്‍ കയറി. തങ്ങളുടെ വ്യവസായത്തിന് പ്രത്യേകാനുമതിയുണ്ടെന്നും അഞ്ചു വര്‍ഷത്തേക്ക് സമരം പാടില്ലെന്നുമൊക്കെയായിരുന്നു കമ്പനിയുടെ വാദമുഖങ്ങള്‍. 34.4 ഏക്കര്‍ ഭൂമിയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള കമ്പനിയുടെ ഫാക്ടറിയുടെ കുടിവെള്ളമൂറ്റിനും മാലിന്യം തള്ളലിനുമെതിരെ ആദിവാസി വിഭാഗത്തുനിന്നുതന്നെ മയിലമ്മ എന്ന വീട്ടമ്മ രംഗത്തുവന്നതോടെ സമരം അന്താരാഷ്ട്ര തലത്തിലെത്തി. കൊച്ചബാംബ പോലുള്ള വിവിധ വിദേശ നാടുകളില്‍, കുടിവെള്ളത്തിന് മേല്‍ വ്യവസായ ഭീമമന്മാര്‍ നടത്തിയചൂഷണവും ജനകീയപ്രതിരോധവുമൊക്കെ ലോകത്ത് ആദ്യമായി പൊതുശ്രദ്ധയിലേക്കും ചൂടേറിയ ചര്‍ച്ചകളിലേക്കും വന്ന സമയത്തായിരുന്നു പ്ലാച്ചിമടയിലെ ലളിതമായി ആരംഭിച്ച പ്രതിഷേധം. നിരവധി ഓഫറുകളും പണവുമായി കമ്പനി പ്രതിനിധികള്‍ സമരക്കാരുടെ പിന്നാലെ കൂടിയെങ്കിലും ജനങ്ങളൊട്ടാകെ സമരം ഏറ്റെടുത്തതോടെ ഇതിന് പഴുതില്ലാതായി. ഡോ. സുകുമാര്‍ അഴീക്കോടും ഡോ. വന്ദനശിവയെപോലുള്ളവരും രാഷ്ട്രീയ നേതാക്കളും സമരപ്പന്തലിലെത്തുകയും ലോക ജല സമ്മേളനം പോലുള്ള വന്‍പരിപാടികള്‍ സംഘടിപ്പിച്ച് കേരളത്തിന്റെയും ഇന്ത്യയുടെയും ജലത്തിനും പ്രാദേശിക ജനതയുടെ അധികാരത്തിനുമുള്ള അവകാശം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 2002 ഏപ്രില്‍രണ്ടിന് ആരംഭിച്ച സമരം വിജയം കണ്ടത് 2005ലായിരുന്നു. കോള വിരുദ്ധ ജനകീയ സമരസമിതി എന്ന പേരിലാണ് സമരം തുടങ്ങിയത്. ഇതിനകം മുസ്‌ലിംയൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ പോലുള്ള യുവജന സംഘടനകള്‍ കോളവിരുദ്ധ ആചരണങ്ങളും സമരപരിപാടികളുമായി രംഗത്തെത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ കോളക്ക് വയ്യെന്നായി. ജനം കോള കുടിയില്‍ നിന്ന് പിന്‍വലിഞ്ഞു. ഇതിനിടെ തന്നെയാണ് ഡല്‍ഹിയില്‍ നിന്ന് കോളയിലെ മാരകകീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പുറത്തുവന്നത്.
വിളയോടി വേണുഗോപാല്‍, അജയന്‍, അറുമുഖന്‍ പത്തിച്ചിറ, തൃശൂരിലെ കേരളീയം മാസിക തുടങ്ങിയവര്‍ സദാസമയവും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. മുസ്‌ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ കുട്ടി അഹമ്മദ്കുട്ടി, പാര്‍ട്ടി ജില്ലാ നേതാക്കളായ കല്ലടി മുഹമ്മദ്, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, കര്‍ഷക സംഘം നേതാവ് കുറുക്കോളി മൊയ്തീന്‍ തുടങ്ങിയവരും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ജാഗരൂകരായി സമരത്തിന് സര്‍വാത്മനാ പിന്തുണ നല്‍കി. 2003 ജനുവരി ആറിന് ഹൈക്കോടതിയുടെ സുപ്രധാനവിധിയുടെ സാരാംശം ഇങ്ങനെയായിരുന്നു. കുടിവെള്ളം പൊതുസ്വത്താണ്. ഇത് സംരക്ഷിക്കുന്ന ട്രസ്റ്റായ സര്‍ക്കാരിന് ഒരു സ്വകാര്യ കമ്പനി യഥേഷ്ടം വെള്ളം എടുത്തുകൊണ്ടുപോകുന്നതിന് അനുമതി നല്‍കാനാവില്ല. സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റിയുടെ കണ്ടെത്തലിലും പ്ലാച്ചിമട അമിതമായി ഭൂഗര്‍ഭജലം ചൂഷണം ചെയ്തതായി കണ്ടെത്തിയിരുന്നു. 2004ലായിരുന്നു ലോക ജല സമ്മേളനം പ്ലാച്ചിമടയില്‍ അരങ്ങേറിയത്. 2005ല്‍ ഹൈക്കോടതി ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനകം ഭൂഗര്‍ഭ ജല അതോറിറ്റിയുടെ റിപ്പോര്‍ട്ടും മാനദണ്ഡങ്ങളും കോളക്കെതിരായിരുന്നു. തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ 2006 ജനുവരിയിലാണ് കോള പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
2011 ഫെബ്രുവരി 24ന് കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട കോള നഷ്ടപരിഹാര ട്രിബ്യൂണല്‍ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടും അത് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചുകൊടുത്തില്ല. ഇനി പ്ലാച്ചിമടക്കാര്‍ കാത്തിരിക്കുന്നത് തങ്ങളുടെ ജീവിതം മുച്ചൂടും പാപ്പരാക്കിയ കോള ഭീമനില്‍ നിന്ന് വിചാരണ വഴി നഷ്ടപരിഹാരം നേടിയെടുക്കുക എന്നതാണ്. മാലിന്യവും കുടിവെള്ള നഷ്ടവും കണക്കാക്കി 2.1626 ദശലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ പതിന്മടങ്ങാണ് യഥാര്‍ഥത്തില്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതുകൂടി സാധിച്ചെടുത്താല്‍ മാത്രമേ പ്ലാച്ചിമടക്കാരുടെ രണ്ടു പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിന് ശുഭപര്യവസാനമാകൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending