Connect with us

Video Stories

ശരീഅത്തും സി.പി.എമ്മും ഇടത് മുസ്‌ലിം സാമാജികരും

Published

on

ഇന്ത്യക്കാകമാനം ഏകീകൃത വ്യക്തിനിയമമാവശ്യമാണെന്ന മുറവിളി ഫാസിസ്റ്റുകള്‍ ശക്തിപ്പെടുത്തുന്ന ഘട്ടത്തില്‍ എല്ലാ സിവില്‍ നിയമത്തിലും കാലോചിത മാറ്റങ്ങള്‍ അനിവാര്യമാണെന്ന സി.പി.എമ്മിന്റെ പി.ബി നിലപാട് എരി തീയില്‍ എണ്ണ ഒഴിക്കലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ നിന്ന് പാര്‍ട്ടിക്ക് കാലോചിതമായി വളരാന്‍ കഴിയുന്നില്ലെന്ന സമ്മതിക്കല്‍ കൂടിയാണിത്. ഇ.എം.എസ് ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തിയ ഭൂരിപക്ഷ പ്രീണനം തുടര്‍ന്നും നിലനിര്‍ത്താനാണ് പാര്‍ട്ടി ബൗദ്ധിക കേന്ദ്രങ്ങള്‍ ശ്രമിച്ചു കാണുന്നത്.
ശരീഅത്ത് ദൈവിക നിയമ സംഹിതയാണ്. അതിലിടപെടാന്‍ മനുഷ്യര്‍ക്കധികാരമില്ല. എ.ഡി 610 മുതല്‍ ശരീഅത്ത് വ്യവസ്ഥ ലോകത്ത് നിലവില്‍ വന്നു. ഇപ്പോള്‍ 200 കോടിയോളം മുസ്്‌ലിംകള്‍ ഭൂമിയില്‍ അധിവസിക്കുന്നു. അവര്‍ ഏക സ്വരത്തില്‍ അംഗീകരിക്കുന്ന ‘ശരീഅത്ത്’ ഭേദഗതി വരുത്താനോ പരിഷ്‌കരിക്കാനോ ആര്‍ക്കാണധികാരമുള്ളത്. മുസ്്‌ലിം ലോകം അവരുടെ കര്‍മ്മ ശാസ്ത്രം ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ എന്നീ നാലിലൊന്ന് അംഗീകരിച്ചുവരുന്നു. തുര്‍ക്കി, ഇറാന്‍, സിറിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ മുസ്്‌ലിം രാജ്യങ്ങളില്‍ ഭേദഗതികള്‍ ഉണ്ടാക്കിയെന്നാണ് തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇത് തെറ്റിദ്ധാരണയാണ്.
മുസ്തഫ കമാല്‍ പാഷ അത്താതുര്‍ക്കിന്റെ തീവ്ര സെക്യുലര്‍ വീക്ഷണത്തിന്റെ ഇരയായിരുന്നു തുര്‍ക്കിയിലെ ശരീഅത്ത്. പര്‍ദ്ദ നിയമം മുഖേന നിരോധിക്കപ്പെട്ട രാജ്യമാണ് തുര്‍ക്കി. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലെ ഇസ്്‌ലാമിക ചായ്‌വുള്ള പാര്‍ട്ടി ഇപ്പോള്‍ അധികാരത്തിലുണ്ടെങ്കിലും ഭരണഘടനാപരമായ പരിമിതികള്‍ പൂര്‍ണമായി മറികടക്കാനായിട്ടില്ല.
ഇറാന്‍ ശീഈ വിശ്വാസികളുടെ നാടാണ്. സിറിയയും ശീഈ സരണിയാണ് പിന്തുടരുന്നത്. ജഅ്ഫരി സരണിയാണ് ഇവിടെ നിലവിലുള്ളത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മതകാര്യ മേഖലയിലെ ഇഖ്‌വാനീ വഹാബീ മതകാര്യ വകുപ്പിലെ സ്വാധീനം തെറ്റായ നിയമ നിര്‍മാണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാം.
മുസ്്‌ലിംകള്‍ അവരുടെ മത നിയമങ്ങള്‍ പ്രമാണങ്ങളില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഏതെങ്കിലും കാര്യം ഭരണാധികാരികളില്‍ നിന്നല്ല. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച വ്യക്തി ദാസ്യം ഇസ്്‌ലാമിനെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. ഇസ്്‌ലാം ദൈവീക നിര്‍മ്മിതിയാണ്. ആ കാരണത്താല്‍ അതിന്റെ യുക്തിയും സാധ്യതയും കേവല മനുഷ്യര്‍ക്ക് സമ്പൂര്‍ണമായി ഗ്രാഹ്യമാവണമെന്നില്ല. എന്നാല്‍ മത നിയമം വ്യാഖ്യാനിച്ച് പറയാന്‍ അര്‍ഹതയുള്ള പണ്ഡിത വിധികളാണ് മുസ്്‌ലിംകള്‍ക്ക് സ്വീകാര്യം.
കേരളത്തിലാണിപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചെറിയ സ്വാധീനമുള്ളത് ത്രിപുരയിലും പാര്‍ട്ടി തളര്‍ന്നിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ ഫാസിസ്റ്റ് ഭീഷണി ചെറുക്കാനുള്ള രാഷ്ട്രീയ മസില്‍ പവറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മത ന്യൂനപക്ഷങ്ങളില്‍ ചെറിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ നടത്തിയ നീക്കം വിജയിക്കുക കാരണമാണ് നിയമ സഭാ അംഗബലം 91 എന്ന മാജിക് സംഖ്യയിലെത്തിയത്. മാസം നാല് കഴിഞ്ഞപ്പോള്‍ ഫാസിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നത് അവരുടെ അരയില്‍ ഒളിപ്പിച്ചു വെച്ച മത നിഷേധമെന്ന കഠാരക്ക് സ്ഥാന ചലനം പോലും വന്നില്ലെന്ന പ്രഖ്യാപനമാണ്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ മുസ്്‌ലിം വൈകാരികത ചൂഷണം ചെയ്തു വിജയിച്ച മുസ്്‌ലിം എം.എല്‍.എ മാരെങ്കിലും നിലപാട് വ്യക്തമാക്കാന്‍ സമയമായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിക ശരീഅത്തിനെ മാനിക്കുന്നുണ്ടോ അതോ ശരീഅത്ത് കാലഹരണപ്പെട്ടതാണെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണോ. ഇസ്്‌ലാമിക ശരീഅത്തിന്റെ മഹത്വം ഇകഴ്ത്തി സംസാരിച്ച് ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ഭൂരിപക്ഷ പ്രീണനമെന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ലാഭക്കച്ചവടത്തിന്റെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇരകളാണ് മുസ്്‌ലിംകള്‍.
മുത്തലാഖ് സംബന്ധിച്ച സി.പി.എം നിലപാടും അജ്ഞത അടയാളപ്പെടുത്തുന്നുണ്ട്. വിവാഹവും വിവാഹ മോചനവും മനുഷ്യാവകാശ പട്ടികയിലാണ് പെടുക. പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ദര്‍ശനമെന്ന നിലക്കാണത്. ഇസ്്‌ലാമിലെ സ്ത്രീ അനുഭവിക്കുന്ന സുരക്ഷയും സംതൃപ്തിയും ഇതര സമൂഹങ്ങളിലെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അനേക ലക്ഷം അവിവാഹിതകളെ സൃഷ്ടിക്കുന്നവര്‍ സ്ത്രീകളുടെ ജന്മാവകാശമാണ് നിഷേധിക്കുന്നത്. ചാതുര്‍വര്‍ണ്യ സിദ്ധാന്തം സ്ത്രീത്വത്തെ അപമാനിക്കുന്നതോടൊപ്പം മനുഷ്യാവകാശവും വെല്ലുവിളിക്കുന്നു.
്‌കോഴിക്കോട്ടങ്ങാടിയിലെ നൂറ് അംഗത്വം തികയാത്ത മുസ്്‌ലിം സ്ത്രീ കൂട്ടായ്മയല്ല പതിനെട്ട് കോടി ഭാരത മുസ്്‌ലിംകളുടെ വിധി നിര്‍ണയിക്കേണ്ടത്. മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുസ്്‌ലിം പൊതു സമൂഹത്തിന്റെ പൊതുബോധ്യ മുഖമാണ്. തെക്കെ ഇന്ത്യയിലെ മുസ്്‌ലിംകളുടെ ആധികാരിക ശബ്ദമാണ് സമസ്ത. വടക്കെ ഇന്ത്യന്‍ മുസ്്‌ലിംകളുടെ പൈതൃക പ്രാതിനിധ്യമാണ് ബറേല്‍വി മുസ്്‌ലിം ജമാഅത്ത്. ലോക മുസ്്‌ലിംകളും ഇന്ത്യന്‍ മുസ്്‌ലിംകളും ഒരുമിച്ച് നില്‍ക്കുന്ന ശരീഅത്തിന്റെ മതപക്ഷ പരിസരം മാനിക്കാതെ ഫാസിസ്റ്റുകളുടെ മനമറിഞ്ഞു സംസാരിക്കുന്ന സി.പി.എമിന്റെ നിലപാടുകളോട് ആത്മാര്‍ത്ഥ വിയോജിപ്പുണ്ടെങ്കില്‍ ഇടതുപക്ഷ സഹയാത്രികരായ മുസ്്‌ലിം സാമാജികര്‍ പരസ്യമായി രംഗത്ത് വരാന്‍ ആര്‍ജ്ജവം കാണിക്കണം.
                                                                                             പിണങ്ങോട് അബൂബക്കര്‍

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending