Culture
ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍; ചരിത്രം കുറിക്കാന്‍ പെണ്‍പുലികള്‍

ലണ്ടന്‍: വനിതാ ക്രിക്കറ്റിലെ ചാമ്പ്യനെ തീരുമാനിക്കുന്ന അങ്കത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആതിഥേയരെന്ന ആനുകൂല്യവും റാങ്കിങിലെ മേല്‍ക്കൈയുമുള്ള ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കന്നി ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മിഥാലി രാജും സംഘവും. മുമ്പൊരിക്കലുമില്ലാത്ത വിധം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് മാധ്യമങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ നേടിക്കൊടുത്ത ടൂര്‍ണമെന്റ് കലാശത്തിലെത്തുമ്പോള്‍ ആദ്യന്തം ത്രസിപ്പിക്കുന്ന മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോര്‍ഡ്‌സിലെ 26,500 ടിക്കറ്റുകളും വിറ്റഴിഞ്ഞു എന്നതില്‍ നിന്നുതന്നെ ഫൈനല്‍ ഉയര്‍ത്തുന്ന ആവേശം എത്രത്തോളമെന്ന് വ്യക്തമാകുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് കളി ആരംഭിക്കുന്നത്.
വനിതാ ക്രിക്കറ്റിലെ 11-ാം ലോകകപ്പ് ജൂണ്‍ 24-ന് ആരംഭിക്കുമ്പോള്‍ എട്ട് ടീമുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഒടുവില്‍ അത് രണ്ട് ടീമുകളിലേക്കു മാത്രമായി ചുരുങ്ങുമ്പോള്‍ ഇംഗ്ലണ്ടിനും ഇന്ത്യയും ഏറെക്കുറെ ഒരേ സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ടിന് ആതിഥേയരെന്ന മുന്‍ഗണന ഉണ്ടെങ്കിലും ഗാലറിയില്‍ നിന്നുള്ള പിന്തുണ ഇരുകൂട്ടര്‍ക്കും തുല്യമായിരിക്കും. വാദ്യമേളങ്ങളും ആര്‍പ്പുവിളികളുമായി ‘ഭാരത് ആര്‍മി’ ഗാലറി കൈയടക്കുമ്പോള്‍ വിദേശത്ത് കളിക്കുകയാണെന്ന തോന്നല്‍ മിഥാലി രാജിനും സംഘത്തിനുമുണ്ടാവില്ല. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ സംഘത്തിന് ആത്മവിശ്വാസമേകുമ്പോള്‍ പ്രതികാര ദാഹത്തോടെയുള്ള ഇംഗ്ലീഷ് പെണ്‍പുലികള്‍ കൂടുതല്‍ അപകടകാരികളാവും.
തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചെത്തിയ ഇംഗ്ലണ്ടിനെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ആദ്യമത്സരത്തില്‍ 35 റണ്‍സിന് വീഴ്ത്തിയത്. സ്മൃതി മന്ദാന (90), പൂനം റാവത്ത് (84), മിഥാലി രാജ് (71) എന്നിവരുടെ മികവില്‍ ഇന്ത്യ 281 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയപ്പോള്‍ പേസര്‍ ശിഖ പാണ്ഡെയുടെ രണ്ട് വിക്കറ്റ് പ്രകടനവും ഓഫ്‌സ്പിന്നര്‍ ദീപ്തി ശര്‍മയുടെ മൂന്നു വിക്കറ്റ് നേട്ടവും ഇന്ത്യയക്ക് ജയമൊരുക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലെ ജയം ആധികാരികമായിരുന്നു. എതിരാളികളെ 183 ലൊതുക്കിയ ഇന്ത്യ, സ്മൃതി മന്ദാനയുടെ (106) സെഞ്ച്വറി മികവില്‍ ലക്ഷ്യം കണ്ടു. പാകിസ്താനെതിരെ ബാറ്റര്‍മാര്‍ പതറിയപ്പോള്‍ ബൗളര്‍മാരുടെ മികവാണ് ജയമൊരുക്കിയത്. 169 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താനെതിരെ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത എക്ത ബിഷ്തിന്റെ മികവില്‍ 95 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നാലാം മത്സരത്തില്‍ ദീപ്തി ശര്‍മയും (78), മിഥാലി രാജും (53) അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ശ്രീലങ്കയെ 10 റണ്‍സിനും നീലപ്പട തോല്‍പ്പിച്ചു.
കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി രുചിച്ചത്. 115 റണ്‍സിന്റെ പരാജയത്തിനു പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഓസീസിനോടും പരാജയമറിഞ്ഞു. എന്നാല്‍, മിഥാലിയുടെ സെഞ്ച്വറി മികവില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്റിനെ 186 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍ ഇടമുറപ്പിച്ചു.
പ്രാഥമിക റൗണ്ടിലെ തോല്‍വിക്ക് സെമിയില്‍ പകരം വീട്ടിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. 115 പന്തില്‍ 171 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെ വെടിക്കെട്ട് പ്രകടനത്തിനു മുന്നില്‍ ഒന്നാം റാങ്കുകാരായ ഓസ്‌ട്രേലിയക്ക് മറുപടിയില്ലാതായി. പേസര്‍മാരായ ഝുലന്‍ ഗോസ്വാമിയും ശിഖ പാണ്ഡെയും ഓസീസ് മുന്‍നിരയെ താളം തെറ്റിച്ചപ്പോള്‍ മറ്റു ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നു. 56 പന്തില്‍ 90 റണ്‍സെടുത്ത് അലക്‌സ് ബ്ലാക്ക്‌വെല്‍ ഭീഷണിയുയര്‍ത്തിയെങ്കിലും മിഥാലിയുടെ ബൗളിങ് റൊട്ടേഷന്‍ തന്ത്രങ്ങളില്‍ ഓസ്‌ട്രേലിയ വീണു.
ഇന്ത്യയോട് തോറ്റെങ്കിലും മറ്റു മത്സരങ്ങളെല്ലാം ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. സെമിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പരീക്ഷണം നേരിട്ടെങ്കിലും ജയിച്ചു കയറിയ അവര്‍ നാലാം കിരീടത്തിനായുള്ള മത്സരത്തില്‍ ഒരുപടി മുന്നില്‍ തന്നെയാണ്. ഇന്ത്യയുടെ ജയങ്ങളെല്ലാം ഡെര്‍ബിയില്‍ ആയിരുന്നു എന്നതിനാല്‍ ലോര്‍ഡ്‌സിലെ അന്തരീക്ഷം പിന്തുണക്കുക ആതിഥേയരെ തന്നെയാവും. 2012-ല്‍ ഇവിടെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു എന്നത് മിഥാലിക്കും സംഘത്തിനും പ്രതീക്ഷ പകരുന്നുണ്ട്.
ഒരാള്‍ പരാജയപ്പെടുമ്പോള്‍ മറ്റൊരാള്‍ തിളങ്ങുന്നു എന്നതാണ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ആത്മവിശ്വാസം പകരുന്ന ഘടകം. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സ്മൃതി മന്ദാനക്ക് പിന്നീട് മികവിലെത്താന്‍ കഴിയാതിരുന്നപ്പോള്‍ മിഥാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം അവസരത്തിനൊത്തുയര്‍ന്നു.
19-കാരിയായ ദീപ്തി ശര്‍മ ടൂര്‍ണമെന്റില്‍ 200 റണ്‍സ് നേടുകയും പത്ത് വിക്കറ്റെടുക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന വെറ്ററന്‍ താരം ഝുലന്‍ ഗോസ്വാമിയുടെ തിരിച്ചുവരവ് പേസ് അറ്റാക്കിന് മൂര്‍ച്ച കൂട്ടിയപ്പോള്‍ ഡെര്‍ബിയിലെ പിച്ചില്‍ സ്പിന്നര്‍മാരും തിളങ്ങി. സെമിയില്‍ ശിഖ പാണ്ഡെക്ക് തന്റെ ക്വോട്ട പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നിട്ടും ഹര്‍മന്‍പ്രീത് കൗര്‍ ഒരു പന്തുപോലും എറിയാതിരുന്നിട്ടും സ്പിന്നര്‍മാരെ വെച്ച് കളി ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതേസമയം, ടാമി ബ്യുമണ്ട് (387), ഹിതര്‍ നൈറ്റ് (363), സാറ ടെയ്‌ലര്‍ (351) എന്നീ മൂന്ന് ബാറ്റര്‍മാര്‍ 350-ലധികം റണ്‍സ് കുറിച്ചത് ഇംഗ്ലണ്ടിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.
2005-ല്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച മിഥാലി രാജ് ഇത് രണ്ടാം തവണയാണ് ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കലാശക്കളിയില്‍ നയിക്കുന്നത്. പുരുഷ, വനിതാ ക്യാപ്ടന്‍മാരില്‍ ആര്‍ക്കുമില്ലാത്ത ഈ റെക്കോര്‍ഡ് ചരിത്ര വിജയമാക്കി മാറ്റാനാവും ടീമിന്റെ ശ്രമം. 392 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മിഥാലിക്ക് അതിനു കഴിയട്ടെ എന്നാണ് ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥനയും.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി