kerala
ചുമലില്‍ തട്ടി യാത്രപറയുന്ന 2025
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ലോകം പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം എത്രപെട്ടെന്നാണ് കടന്നുപോയത്. കാലചക്രം വളരെ വേഗത്തില്‍ കറങ്ങുന്നത് പോലെയൊരു തോന്നലാണുള്ളത്. പരിപാടികള്‍ എഴുതിവെക്കുന്ന ഡയറിയിലെ പേജുകള്‍ പെട്ടെന്ന് തീര്‍ന്നപോലെ, പുതിയ ഡയറി പെട്ടെന്ന് വാങ്ങേണ്ടി വന്നത് പോലെയെല്ലാം തോന്നുന്നു. എല്ലാവര്ക്കും അതുപോലെ തന്നെയാണെന്നാണ് പലരുമായി സംസാരിക്കുമ്പോഴും മനസിലാകുന്നത്. കഴിഞ്ഞുപോയ 365 ദിവസകാലം ഏറെ സംഭവബഹുലമായിരുന്നു. ഇതിനിടെ ചരിത്രമുഹൂര്‍ത്തങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. ഒരു നല്ല പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. മികച്ച നേട്ടങ്ങള്‍ കൊയ്യാനും ഈ വര്‍ഷത്തില്‍ സാധിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം ഖാഇദേമില്ലത്ത് സെന്റര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു. വയനാട് ദുരിതബാധിതര്‍ക്കുള്ള ഭവന നിര്‍മാണം തുടക്കമിടാനും 2025 ല്‍ സാധിച്ചു. തദ്ദേശ തി രഞ്ഞെടുപ്പില്‍ ചരിത്രവിജയങ്ങള്‍ നേടാനുമായി. വ്യക്തിപരമായും ഏറെ സന്തോഷകരമായ സംഭവങ്ങളുണ്ടായ വര്‍ഷമാണ് കടന്നുപോയത്. സഊദി ഗവണ്മെന്റ്റിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചത് 2025 ലായിരുന്നു.
ദുഃഖകരമായ അവസ്ഥകളും ജീവിതത്തി ന്റെ ഭാഗമാണല്ലോ. പഹല്‍ഗാം അക്രമണം, ഗസ്സയിലെ വംശഹത്യ. സുഡാനിലെ അഭ്യന്തരയുദ്ധം, റഷ്യ യുക്രൈന് യുദ്ധം എന്നിവയെല്ലാം മനസിനെ വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വര്‍ഷമായിരുന്നു കടന്ന് പോയത്. എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ചകളും താഴ്ചകളും സ്വപ്നസാക്ഷാത്കാരവും സ്വപ്നഭംഗവുമെല്ലാമുണ്ടായിരിക്കും. ജീവിതത്തിന്റെ ഭാഗമായുള്ള അത്തരം സന്തോഷ നിമിഷങ്ങളിലും വിഷമ സന്ധികളിലും നന്നായി ജീവിച്ച് ആ അനുഭവങ്ങളിലൂടെ പുതിയ മനുഷ്യനായി പരുവപ്പെടണം.
വിഖ്യാത എഴുത്തുകാരന് ഏണസ്റ്റ് ഹെ മിങ് വേയുടെ കിഴവനും കടലും എന്ന പുസ്തകത്തില്‍ കേന്ദ്രകഥാപാത്രമായ സാന്റി യാഗോ പറയുന്നത് എല്ലാ ദിവസവും പുതിയ ദിവസമാണെന്നാണ്. Everyday is a new day. ജീവിച്ച് കഴിഞ്ഞ ദിവസത്തേക്കാള്‍ മികച്ച മനുഷ്യനാവാന്‍ അന്നത്തെ അനുഭവങ്ങള്‍ കൊണ്ട് നമുക്ക് സാധിക്കണം. കഴിഞ്ഞുപോയ ദിവസത്തില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി, പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ മെച്ചപ്പെടുത്തി പുതിയ ദിവസം മികച്ചതാക്കാന്‍ ശ്രമിക്കണം, ജീവിത സഞ്ചാരത്തിലാണല്ലോ നാം. ഇന്നലെ നമ്മുടെ സഞ്ചാരത്തിന് അല്പം വേഗത കുറഞ്ഞുകാണും. ഇടയില്‍ ചിലപ്പോള്‍ വഴിതെറ്റിപ്പോയിക്കാണും. ഇടക്കൊന്ന് വീണുപോയിരിക്കാം. അതെല്ലാം പരിഹരിക്കാന്‍ ഇന്നത്തെ ദിവസത്തില്‍ നമുക്ക് സാധിക്കണം. 2026 ലെ വരാനിരിക്കുന്ന ദിനങ്ങള്‍ നല്ലതാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കു കയും പ്രവര്‍ത്തിക്കുകയും ചെയ്യാം. നാളെയുടെ പുലരികള്‍ നമ്മുടേതാക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.
kerala
മലപ്പുറത്തെ അവഗണിച്ച് സർക്കാർ; വിവിധ ജില്ലകളിൽ അനുവദിക്കപ്പെട്ട 202 ഡോക്ടർമാരിൽ മലപ്പുറത്തിന് നാലുപേർ മാത്രം
കേരളത്തിന്റെ ജനസംഖ്യയുടെ 13 ശതമാനം പേർ ജീവിക്കുന്നത് മലപ്പുറം ജില്ലയിലാണ്
തോറ്റതിന്റെ കലിപ്പിൽ മലപ്പുറത്തെ അവഗണിച്ച് സർക്കാർ. വിവിധ ജില്ലകളിൽ അനുവദിക്കപ്പെട്ട 202 ഡോക്ടർമാരിൽ മലപ്പുറത്തിന് 4 പേർ മാത്രം. കേരളത്തിന്റെ ജനസംഖ്യയുടെ 13 ശതമാനം പേർ ജീവിക്കുന്നത് മലപ്പുറം ജില്ലയിലാണ്.
202 പുതിയ നിയമനങ്ങൾ ഉണ്ടാകുമ്പോൾ 26 എണ്ണമെങ്കിലും മലപ്പുറത്ത് വരണമെന്നിരിക്കെയാണ് 4 പേരെ മാത്രം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം 13, കൊല്ലം 21, പത്തനംതിട്ട 9, കോട്ടയം 14, ഇടുക്കി 7, ആലപ്പുഴ 6, എറണാകുളം 11, തൃശൂർ 14, പാലക്കാട് 16, കോഴിക്കോട് 10, വയനാട് 6, കണ്ണൂർ 41, കാസർക്കോട് 30 എന്നിങ്ങനെയാണ് തസ്തികകൾ. കാർഡിയോളജി, യൂറോളജി, ഗൈനക്, അനസ്തേഷ്യ വിഭാഗങ്ങളിലായി 54 പേരെ നിയമിച്ചപ്പോൾ അതിൽ ഒന്ന് പോലും മല്ലുറത്തിനില്ല. മതിയായ സ്റ്റാഫില്ലാതെ മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെട വീർപ്പുമുട്ടുമ്പോഴാണ് ഈ അവഗണന.
kerala
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഡി.ഐ.ജിമാർക്ക് ഐ.ജി സ്ഥാനക്കയറ്റം
ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും എസ്.പിമാർക്ക് ഡി.ഐ.ജിമാരായും സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.പിമാരായ അരുൺ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ് എന്നിവരെ ഡി.ഐ.ജിമാരാക്കി ഉയർത്തി.
ദക്ഷിണ മേഖല ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐ.ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ പൂർണ ചുമതലയും ശ്യാംസുന്ദറിനായിരിക്കും.
ആഭ്യന്തര സുരക്ഷയും തീവ്രവാദവിരുദ്ധ സ്ക്വാഡും ഐ.ജി പുട്ട വിമലാദിത്യയുടെ ചുമതലയിലാകും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐ.ജി സ്ഥാനത്ത് അജിത ബീഗത്തെ നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്നിന്റെയും സോഷ്യൽ പൊലീസിങ് ഡയറക്ടറുടെയും അധിക ചുമതലയും അജിത ബീഗത്തിനാണ്. ആംഡ് പൊലീസ് ബറ്റാലിയൻ ഐ.ജിയായി എസ്. സതീഷ് ബിനോയെയും പൊലീസ് ആസ്ഥാനം ഐ.ജിയായി ആർ. നിശാന്തിനിയെയും നിയമിച്ചു.
വിജിലൻസ് ഡി.ഐ.ജിയായിരുന്ന കെ. കാർത്തിക്കിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണറായ തോമ്സൺ ജോസിനെ വിജിലൻസിലേക്ക് മാറ്റി. തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാക്കി. ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച അരുൺ ബി. കൃഷ്ണയ്ക്ക് തൃശൂർ റേഞ്ചിന്റെയും ഹിമേന്ദ്രനാഥിന് തിരുവനന്തപുരം റേഞ്ചിന്റെയും ചുമതല നൽകി.
ടെലികോം എസ്.പിയായി ഉമേഷ് ഗോയലിനെയും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പിയായി പി.ബി. കിരണിനെയും നിയമിച്ചു. കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ കമാൻഡറായി രാജേഷ് കുമാറിനെയും ആംഡ് പൊലീസ് ബറ്റാലിയൻ ആസ്ഥാനം എസ്.പിയായി അഞ്ജലി ഭാവനയെയും നിയമിച്ചു.
kerala
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം
ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരി മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽവെച്ച് അന്തരിച്ചത്.
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് (90) അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനം. മുടവൻമുകളിലെ ‘ഹിൽവ്യൂ’ വീട്ടിൽ ബുധനാഴ്ച രാവിലെ എത്തിച്ച മൃതദേഹം കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി രാവിലെ മുതൽ തന്നെ വൻ തിരക്കായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരി മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽവെച്ച് അന്തരിച്ചത്.
കല, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അമ്മയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ദുഃഖം ഉള്ളിലൊതുക്കി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നിൽക്കുന്ന ദൃശ്യങ്ങൾ ഏവരെയും വേദനിപ്പിച്ചു. അന്ത്യകർമങ്ങളിൽ അദ്ദേഹം പങ്കെടുത്തു. മൃതദേഹം എത്തിച്ചതിന് പിന്നാലെ ഭാര്യ സുചിത്രയും മകൾ വിസ്മയയും എത്തി. രാവിലെ 11 മണിയോടെയാണ് മകനും നടനുമായ പ്രണവ് മോഹൻലാൽ എത്തിയത്.
രാവിലെ മുതൽ പൂജപ്പുര–മുടവൻമുകൾ റോഡിലും പരിസരങ്ങളിലും ഗതാഗതത്തിരക്കുണ്ടായി. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി (ഭാര്യ രാധികയോടൊപ്പം), മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ്, വി. അബ്ദുറഹ്മാൻ, സജി ചെറിയാൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ. അനിൽ, ഡി.ജി.പി റവഡ ചന്ദ്രശേഖർ, നടൻ ജയറാം (മക്കളായ കാളിദാസ്, മാളവികയോടൊപ്പം), എം.പിമാരായ എ.എ. റഹീം, കെ. സുധാകരൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ഗോകുലം ഗോപാലൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
സംവിധായകരായ പ്രിയദർശൻ, ബി. ഉണ്ണികൃഷ്ണൻ, രഞ്ജിത്, രാജസേനൻ, സുരേഷ് ബാബു, ഗായകൻ എം.ജി. ശ്രീകുമാർ, മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, എം.എൽ.എമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, അഭിനേതാക്കളായ ജഗദീഷ്, മേജർ രവി, കാർത്തിക, ഗോകുൽ സുരേഷ്, മേനക സുരേഷ്, മല്ലിക സുകുമാരൻ, നഗരസഭാംഗങ്ങളായ ആർ. ശ്രീലേഖ, കെ.എസ്. ശബരീനാഥൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ മോഹൻലാലും ബന്ധുക്കളും ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചു. നാല് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം പുറത്തേക്കെടുത്തപ്പോൾ ശവമഞ്ചത്തിന്റെ വലത് വശത്ത് മോഹൻലാലും ഇടത് വശത്ത് പ്രണവും ചുമന്നു. വീടിന് പിന്നിൽ ഒരുക്കിയ ചിതയ്ക്ക് മോഹൻലാൽ തീ കൊളുത്തി.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india3 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala1 day agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local3 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
