Connect with us

GULF

കൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍

Published

on

ദുബൈ: തന്റെ നാലുകൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍. അബുദാബി വാഹനപകടത്തില്‍ മരണമടഞ്ഞ തന്റെ നാലു സഹോദരങ്ങളുടെ മരണ വാര്‍ത്ത അവശേഷിച്ച ഒരേയൊരു കുട്ടിയായ ഇസ്സയെ ഇതുവരെ അറിയിച്ചിട്ടില്ല.
അബ്ദുല്‍ലത്തീഫ്-റുക്‌സാന ദമ്പതികളുടെ അഞ്ചുമക്കളില്‍ നാലുപേരും അപകടത്തില്‍ മരണപ്പെട്ടു. അവശേഷിക്കുന്ന ഒരേയൊരാള്‍ ഇസ്സയാണ്. തന്റെ മൂത്ത രണ്ടുസഹോദരന്മാരും ഇളയ രണ്ടു സഹോദരന്മാരും എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞ കാര്യം പത്തുവയസ്സുകാരിയായ ഇസ്സ അറിഞ്ഞിട്ടില്ല.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മക്കളെ അന്ത്യയാത്രയക്കാന്‍ മരവിച്ച മനസ്സുമായി ബാപ്പ വീല്‍ ചെയറിലെത്തി

Published

on

ദുബൈ: മക്കളെ അവസാനമായി ഒരുനോക്ക് കാണാനും ജനാസ നമസ്‌കരിക്കുന്നതിനുമായി പിതാവ് അബ്ദുല്‍ ലത്തീഫ് വീല്‍ ചെയറിലാണ് എത്തിയത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പ്ലാസ്റ്ററിട്ട കൈകളുമായി വീല്‍ ചെയറില്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ സജലങ്ങളായി. ഊഹിക്കാന്‍ പോലും കഴിയാനാവാത്ത ഒരു പിതാവിന്റെ അവസ്ഥ നേരിട്ടുകണ്ടവരും സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. ജനാസ നമസ്‌കാരത്തിനായി പള്ളിയിലേക്കെടുത്ത നാലു മയ്യിത്തുകള്‍ അബ്ദുല്‍ ലത്തീഫ് മരവിച്ച മനസ്സുമായി നോക്കിയിരിക്കുകയായിരുന്നു.
ലിവ ഫെസ്റ്റ് കണ്ട സന്തോഷത്തോടെ മടങ്ങി വരികയായിരുന്നു ലത്തീഫും കുടുംബവും. ഒരു നിമിഷത്തില്‍ ഉറക്കത്തിലേക്ക് വഴുതിയതാവാം അപകട കാരണമെന്നാണ് അനുമാനിക്കുന്നത്. ലത്തീഫിന് അക്കാര്യം വ്യക്തമായി ഓര്‍ക്കാനാവുന്നില്ല. അല്ലെങ്കിലും അദ്ദേഹത്തോട് കൂടുതലൊന്നും ചോദിച്ചറിയുവാന്‍ കഴിയുന്ന മാനസികാവസ്ഥയിലുമല്ല ഉള്ളത്.
Continue Reading

GULF

അബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

Published

on

അബുദാബി: കഴിഞ്ഞദിവസം അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ ഒരുകുട്ടി കൂടി മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം (7) ആണ് ഇന്ന് യുഎഇ സമയം ആറരയോടെ മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ശസ്ത്രക്രിയ ഇന്നായിരുന്നു
കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും മൂന്നുമക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയും കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. അബ്ദുല്‍ലത്തീഫും ഭാര്യ റുക്‌സാനയും ഇവരുടെ മൂന്നാമത്തെ മകള്‍ പത്തുവയസ്സുകാരി ഇസ്സയും അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂവരുടെയും പരുക്ക് ഗുരുതരമല്ല. റുക്‌സാനയുടെ കൈക്ക ഇന്നലെ ശസ്ത്രക്രിയ നടത്തി.
ശനിയാഴ്ച രാത്രി അബുദാബിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവയില്‍ ലിവ ഫെസ്റ്റിന് പോയി മടങ്ങുന്ന വഴിയില്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച നിസ്സാന്‍ പട്രോള്‍ ഇടിച്ചു മറിയുകയായിരുന്നു. സഹോദരങ്ങളായ അഷാസ് (14) അമ്മാര്‍ (12) അയാഷ്(5) എന്നിവരാണ് അപകടദിവസംതന്നെ മരിച്ചത്.  മരി ച്ച കുട്ടികളുടെ മയ്യിത്തുകള്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. വീട്ടുജോലിക്കാരി ചെമ്രവട്ടം സ്വദേശിനി ബുഷറയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.
Continue Reading

GULF

മക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം

Published

on

മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം.

മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ അപകടം ഒഴിവായി. വീഴ്ചയുടെ ആഘാതത്തിൽ ഇരുവർക്കും പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ എല്ലുകൾക്ക് പൊട്ടലും മറ്റ് പരിക്കുകളുമുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ളവർ ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ചു.

സംഭവമറിഞ്ഞ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിക്കേറ്റ ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആരാധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹറം കാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

Trending