Connect with us

world

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക; ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കന്‍ പതാകയും നീക്കം ചെയ്തു

2020ല്‍ തന്റെ ആദ്യ ഭരണകാലത്ത് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു.

Published

on

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക. യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണ് ഇക്കാര്യം സംയുക്തമായി അറിയിച്ചത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് പൂര്‍ണമായും പിന്‍മാറിയതായി അവര്‍ പ്രഖ്യാപിച്ചു. ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കന്‍ പതാകയും നീക്കം ചെയ്തു.

1948ല്‍ ലോകാരോഗ്യ സംഘടനയുടെ സ്ഥാപകാംഗമായ ശേഷം ഇതാദ്യമായാണ് അംഗത്വം യുഎസ് ഉപേക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തെ ലോകാരോഗ്യ സംഘടനയുടെ പരാജയങ്ങളാണ് പിന്മാറ്റ കാരണമെന്ന് റൂബിയോയും കെന്നഡിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിനെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തതെന്ന് ആരോപിച്ച ഇരുവരും, അതിനാല്‍ എല്ലാ യുഎസ് ധനസഹായവും നിര്‍ത്തിവച്ചതായും വ്യക്തമാക്കി.

2020ല്‍ തന്റെ ആദ്യ ഭരണകാലത്ത് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. കോവിഡ് സമയത്ത് സംഘടന ചൈന കേന്ദ്രീകൃതമാണെന്ന് ആരോപിച്ച ട്രംപ് ഒരു വര്‍ഷം മുമ്പ് പിന്‍വാങ്ങല്‍ സൂചിപ്പിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

അംഗരാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ സ്വാധീനം മൂലമാണ് തീരുമാനമെടുത്തതെന്ന് യുഎസ് ആരോഗ്യ- മാനുഷിക സേവന വകുപ്പ് അറിയിച്ചു. അതേസമയം, യുഎസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദാനോം ഗെബ്രിയേസസ്, പിന്മാറ്റത്തിലൂടെ നഷ്ടം യുഎസിന് മാത്രമാണെന്നും പ്രതികരിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍, ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളെ തടയാനും അതിനുള്ള തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവച്ച അന്താരാഷ്ട്ര മഹാമാരി ഉടമ്പടി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മറ്റെല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചപ്പോള്‍, അവഗണിക്കുകയാണ് അമേരിക്ക ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സഹായദാതാവാണെങ്കിലും 2024, 2025 വര്‍ഷങ്ങളിലെ അംഗത്വ ഫീസ് യുഎസ് അടച്ചിരുന്നില്ല. ഇതും പൂര്‍ണ പിന്മാറ്റത്തിന്റെ സൂചനയായിരുന്നു.

 

tech

ഫോണ്‍പേയെ കൈവെടിഞ്ഞ് മൈക്രോസോഫ്റ്റ്; ഓഹരി വില്‍ക്കാന്‍ വാള്‍മാര്‍ട്ട്

ഫോണ്‍പേയുടെ ഐ.പി.ഒയില്‍ പൂര്‍ണമായും നിക്ഷേപകരുടെ 5.06 കോടി ഓഹരികളാണ് (ഓഫര്‍ ഫോണ്‍ സെയ്ല്‍) വില്‍പ്പനക്ക് വെക്കുക.

Published

on

By

മുംബൈ: രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനിയായ ഫോണ്‍പേയിലെ നിക്ഷേപം ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റും ടൈഗര്‍ ഗ്ലോബലും. പ്രഥമ ഓഹരി വില്‍പനയിലൂടെയായിരിക്കും (ഐ.പി.ഒ) നിക്ഷേപം ഒഴിവാക്കുക. ഐ.പി.ഒക്ക് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച ശേഷം സമര്‍പ്പിച്ച പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്‌പെക്ടസിലാണ് ഇക്കാര്യം പറയുന്നത്. ഫോണ്‍പേയുടെ ഐ.പി.ഒയില്‍ പൂര്‍ണമായും നിക്ഷേപകരുടെ 5.06 കോടി ഓഹരികളാണ് (ഓഫര്‍ ഫോണ്‍ സെയ്ല്‍) വില്‍പ്പനക്ക് വെക്കുക.

രാജ്യത്ത് ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്ത് വന്‍ മുന്നേറ്റമുണ്ടായ ശേഷം ആദ്യമായാണ് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വില്‍പന നടത്തുന്നത്. നിലവില്‍ ഉടമയായ യു.എസിലെ ബഹുരാഷ്ട്ര കമ്പനി വാള്‍മാര്‍ട്ട് ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ്‌സ് 4.59 കോടി ഓഹരികള്‍ വില്‍ക്കും. 9.06 ശതമാനം ഓഹരി വില്‍പനയാണ് നടത്തുന്നതെങ്കിലും വാള്‍മാര്‍ട്ട് പ്രമോട്ടറായി തുടരും. ഡബ്ല്യു.എം ഡിജിറ്റല്‍ കോമേഴ്‌സ് ഹോള്‍ഡിങ്‌സ് എന്ന കമ്പനിയിലൂടെയാണ് വാള്‍മാര്‍ട്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. ടൈഗര്‍ ഗ്ലോബലും മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഫിനാന്‍സ് അണ്‍ലിമിറ്റഡും ചേര്‍ന്ന് 47.17 ലക്ഷം ഓഹരികള്‍ വില്‍പന നടത്തി കമ്പനിയില്‍നിന്ന് പിന്‍മാറും.

Continue Reading

News

ഇറാന്‍-യുഎസ് തര്‍ക്കം: പശ്ചിമേഷ്യ യുദ്ധമുനമ്പിലോ?

ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Published

on

ഇറാനിലേക്ക് കരുക്കള്‍ നീക്കി അമേരിക്ക. ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ മേഖലയിലേക്ക് വലിയ കപ്പല്‍പടയെ വിന്യസിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ സംഘത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഇറാനിലേക്ക് വലിയ ഫ്ളോട്ടില പോയിക്കൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നുതെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാനെ വളരെ അടുത്ത് നിരീക്ഷിക്കാനാണ് തന്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ പ്രക്ഷോഭത്തിനിടയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭരണകൂടം നടത്തിയ അക്രമങ്ങള#ക്കെതിരെ ട്രംപ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെതത്തിയിരുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയാല്‍ ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഇറാനിലേക്ക് അടുത്ത ദിവസങ്ങളിലായി സൈനിക ഗ്രൂപ്പുകളടങ്ങിയ വിമാനം എത്തിച്ചേരുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍ അടക്കമുള്ളവ കഴിഞ്ഞ ആഴ്ച തന്നെ ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നും യാത്ര തിരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം പശ്ചിമേഷ്യയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനിയൊരാക്രമണമുണ്ടായാല്‍ മുഴുവന്‍ കരുത്തുമെടുത്ത് തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Continue Reading

News

എഐ; അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ വൈറ്റ് കോളര്‍ ജോലികള്‍ അവസാനിക്കും; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്

അസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Published

on

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ചൊവ്വാഴ്ച ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വര്‍ദ്ധിച്ചുവരുന്ന ഉപയോഗം വൈറ്റ് കോളര്‍ ജോലികളെ പ്രത്യേകിച്ച് അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഈ മാറ്റത്തിന് സര്‍ക്കാരുകള്‍ ഇതുവരെ പൂര്‍ണ്ണമായി തയ്യാറായിട്ടില്ലെന്നും വളരെ കുറച്ച് സമയമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍, വൈറ്റ് കോളര്‍ ജോലികളില്‍ മാത്രമല്ല, ബ്ലൂ കോളര്‍ ജോലികളിലും AI യുടെ സ്വാധീനം വ്യക്തമായി കാണാനാകും,” ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

അസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റുകള്‍ ഇപ്പോള്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ ഗേറ്റ്സിന്റെ അഭിപ്രായത്തില്‍, ആളുകളെ പുതിയ കഴിവുകള്‍ പഠിപ്പിക്കണോ അതോ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തണോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വര്‍ദ്ധിച്ചുവരുന്ന ഉപയോഗം വൈറ്റ് കോളര്‍ ജോലികളെ പ്രത്യേകിച്ച് അപകടത്തിലാക്കുമെന്ന് ബില്‍ ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ഇതുവരെ AI-യുടെ സ്വാധീനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഗേറ്റ്‌സ് സമ്മതിച്ചു, എന്നാല്‍ ഈ സാഹചര്യം അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് AI വളരെ വേഗത്തിലും ആഴത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഗേറ്റ്‌സ് പറഞ്ഞു.
AI ഇതിനകം തന്നെ സോഫ്റ്റ്വെയര്‍ വികസനത്തില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണെന്നും മേഖലകളിലെ വൈദഗ്ധ്യം കുറഞ്ഞ ജോലികള്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരിവര്‍ത്തനം ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇനിയും വര്‍ദ്ധിക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

 

Continue Reading

Trending