india
“ഹംസഫർ “എംഎസ്എഫ് ഹൈദരാബാദ് കോൺഫറൻസിന് ഉജ്ജ്വല സമാപനം
“ഹംസഫർ “എംഎസ്എഫ് ഹൈദരാബാദ് കോൺഫറൻസിന് ഉജ്ജ്വല സമാപനം
ഹൈദരാബാദ് :എം എസ് എഫ് ഹൈദരാബാദ് സോൺ സംഘടിപ്പിച്ച ”ഹംസഫർ“ സ്റ്റുഡന്റസ് കോൺഫെറെൻസ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എം എസ് എഫ് ന്റെ ആനുകാലിക പ്രസക്തിയുടെ ഉത്തമോദഹാരണമായാണ് കണക്കാക്കപ്പെടുന്നത് ഹൈദരാബാദിലെ വിവിധ സർവ്വകലാശാലകളായ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് യൂണിവേഴ്സിറ്റി (ഇഫ്ലൂ),മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി എന്നീ സർവകലാശാലകളിലെ തെരഞ്ഞടുത്ത വിദ്യാർഥി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കാടുത്തത്. രാവിലെ മുതൽ ആരംഭിച്ച സമ്മേളനം വിവിധ സെഷനുകളിലായിട്ടാണ് സംഘടിപ്പിച്ചിരുന്നത്. ആദ്യ സെഷൻ കേഡർ മീറ്റിന് അൻഷൂർ ,വസീം എന്നീ വിദ്യാർത്ഥി നേതാക്കൾ നേതൃത്വം നൽകി.തുടർന്ന് മുസ്ലിം ലീഗിന്റെ പ്രത്യയശാസ്ത്രവും സ്വത്വ രാഷ്ട്രീയവും ” എന്ന വിഷയത്തിൽ
മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഷിബു മീരാൻ വിദ്യാർത്ഥികളുമായി സംവദിച്ചു. പുതുതലമുറയിൽ വളർന്നു വരുന്ന അരാഷ്ട്രീയവാദത്തിന്റെ സ്വാധീനവും സ്വത്വരാഷ്ട്രീയത്തിന്റെ പ്രാധാന്യവും വേദിയിൽ ചർച്ചയായി.
സമാപന സമ്മേളനം മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് അഡ്വ:ഷകീൽ അഹ്മദ് ഉൽഘാടനം ചെയ്തു. തെലങ്കാനയിലെ മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് എംഎസ്എഫ് ശക്തി പകരുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. എംഎസ്എഫ് ദേശീയ പ്രസിഡന്റ്
പി വി അഹ്മദ് സാജു ,ദേശീയ സെക്രട്ടറി ദഖീറുദ്ധീൻ ഖാൻ(അസ്സം) എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
അക്കാദമിക സമ്മർദവും മാറ്റി നിർത്തലുകളും ചൂഷണങ്ങളും തുടങ്ങി മറുനാട്ടിൽ പഠിക്കുമ്പോൾ വിദ്യാർഥികൾ നേരിടുന്ന അനേകം പ്രതിസന്ധികളെ കുറിച്ചും രാഷ്ട്രീയാശയങ്ങൾ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചും സമ്മേളന വേദിയിൽ ചർച്ചയായി.എം എസ് എഫിന്റെ ദേശീയ മുന്നേറ്റങ്ങൾക്ക് ശക്തി പകർന്ന ഈ സമ്മേളനത്തിന്റെ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ എം പി മാരായ ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ്, പി ഉബൈദുള്ള എം എൽ എ തുടങ്ങിയവർ ഹൈദരാബാദിൽ നേരിട്ടത്തി പങ്കാളികളായിരുന്നു.
തെലങ്കാന മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് ആൽ കസറി, അബ്റർ ഹുസൈൻ,
എഐകെഎംസിസി ഹൈദരാബാദ് നേതാക്കളായ ശറഫുദ്ധീൻ, സൽമാൻ ഫാരിസ്, നിസാം , വിദ്യാർത്ഥിപ്രതിനിധികളായ ജുനൈദ്, അഷ്ഫാഖ്,ന്ജവ ,ഹലീമ, ദഹീൻ, റിഷ, ഷാദിൽ,അഫ് ലഹ് തുടങ്ങിയവർ വിവിധ സെഷനുകളിലായി സംസാരിച്ചു.

india
ഇവിഎമ്മിനെതിരെ ആര്‍ജെഡി; ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
പണവും ഭരണസ്വാധീനവും ഉപയോഗിച്ച് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തി ജനവിധി അട്ടിമറിക്കുകയാണെന്ന് ആര്‍ജെഡി ആരോപിച്ചു.
പട്ന: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് (EVM) പകരം ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രതിഷേധത്തിന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ഒരുങ്ങുന്നു. പട്നയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
പണവും ഭരണസ്വാധീനവും ഉപയോഗിച്ച് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്തി ജനവിധി അട്ടിമറിക്കുകയാണെന്ന് ആര്‍ജെഡി ആരോപിച്ചു. യോഗത്തില്‍ തേജസ്വി യാദവിനെ പാര്‍ട്ടിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ലാലു പ്രസാദ് യാദവ് നേരിട്ടാണ് നിയമന കത്ത് കൈമാറിയത്. മറ്റ് പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും, ആര്‍ജെഡിയെ വീണ്ടും ഒരു ദേശീയ പാര്‍ട്ടിയായി ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടന്നു എന്ന പാര്‍ട്ടിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് വോട്ട് രേഖപ്പെടുത്തുക എന്നത് സാങ്കേതികമായി അസാധ്യമാണെന്നും കമ്മീഷന് വിശദീകരിച്ചു.
2010-ലാണ് ആര്‍ജെഡിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്. ഇത് തിരിച്ചുപിടിക്കാനായി പാര്‍ട്ടി പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തേജസ്വി യാദവിന്റെ തീരുമാനം.
india
കനത്ത മഴ മുന്നറിയിപ്പ്: ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ
ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണു മുന്നറിയിപ്പ്.
ന്യൂഡൽഹി: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണു മുന്നറിയിപ്പ്.
വടക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി, മധ്യ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി, പടിഞ്ഞാറൻ ഡൽഹി, തെക്കുപടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സൗത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി, ഷഹ്ദാര, കിഴക്കൻ ഡൽഹി മേഖലകളിൽ മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നീ സമീപ പ്രദേശങ്ങളിൽ പകൽ സമയത്ത് മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആകാശ എയർ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള മുൻനിര വിമാനക്കമ്പനികൾ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ ചില ഭാഗങ്ങളിൽ മിതമായ മഴ ലഭിച്ചിരുന്നു. മഴ തുടർന്നേക്കാമെന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മഴ തുടരുന്നതോടെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്ന അന്തരീക്ഷ വായു ഗുണനിലവാരം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഈ വാരാദ്യത്തിന്റെ തുടക്കത്തിൽ ഒരു ദിവസം നീണ്ടുനിന്ന ശക്തമായ മഴയ്ക്ക് പിന്നാലെയാണ് തലസ്ഥാനത്ത് വീണ്ടും മഴ ശക്തമായത്.
india
ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന
ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.
ബാങ്കോക്ക്: ഇന്ത്യയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ കോവിഡ് കാലത്തിന് സമാനമായ ആരോഗ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ അഞ്ച് നിപ കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നീക്കം.
തായ്ലന്ഡ്, നേപ്പാള്‍, തായ്വാന് എന്നീ രാജ്യങ്ങളാണ് പരിശോധകള്‍ കര്‍ശനമാക്കിയതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള വൈറസാണിത്.
പശ്ചിമ ബംഗാളിലെ ഒരു ആശുപത്രിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏകദേശം 100 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിപ്പിച്ചിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് നഴ്സുമാരും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തവരായിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ചികിത്സയിലാണ്. രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാങ്കോക്കിലെ സുവര്‍ണഭൂമി, ഡോണ്‍ മ്യൂങ്, വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റ് എന്നീ പ്രധാന വിമാനത്താവളങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുകയും, അവര്‍ക്ക് ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
തായ്ലന്ഡില് ഇതുവരെ നിപ്പ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ പറഞ്ഞു, എങ്കിലും നിരീക്ഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള പ്രധാന അതിര്‍ത്തി പോസ്റ്റുകളിലുമാണ് നേപ്പാളില്‍ ആരോഗ്യ പരിശോധനകള്‍ കര്‍ശനമാക്കിയത്. നിപ രോഗബാധയെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തായ്വാന് ആലോചിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി യാത്രക്കാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
-
News2 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala2 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala2 days agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala2 days agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News2 days agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News2 days agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala2 days agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
News22 hours agoഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി
