Connect with us

News

ദുബൈക്ക് ചരിത്ര നേട്ടം;  അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കി

സമ്പദ്വ്യവസ്ഥ 2025ലും ദുബൈ അഭ്യന്തര വളര്‍ച്ചയില്‍ വന്‍മുന്നേറ്റം നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കി.

Published

on

ദുബൈ: അഭ്യന്തര സാമ്പത്തിക വളര്‍ച്ചയില്‍ ഉയരം കീഴടക്കിയ ദുബൈ ചരിത്രനേട്ടവുമായി മുന്നേറുന്നു.  സമ്പദ്വ്യവസ്ഥ 2025ലും ദുബൈ അഭ്യന്തര വളര്‍ച്ചയില്‍ വന്‍മുന്നേറ്റം നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കി. സുസ്ഥിരമായ വരുമാനത്തിന് അടിവരയിടുന്ന ശക്തമായ വളര്‍ച്ചയാണ് ദുബൈ കൈവരിച്ചത്.
2025ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഏകദേശം 355 ബില്യണ്‍ ആഭ്യന്തര ഉത്പാദനം രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തില്‍ മാത്രം 113.8 ബില്യണാണ് രേഖപ്പെടുത്തിയത്. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആദ്യ ഒമ്പത് മാസങ്ങളില്‍ സമ്പദ്വ്യവസ്ഥ 4.7ശതമാനവും മൂന്നാം പാദത്തില്‍ 5.3ശതമാനവും വളര്‍ച്ചയുണ്ടായി. ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥ യുടെ ഊര്‍ജ്ജസ്വലതയും എമിറേറ്റിലുടനീളം അഭിവൃദ്ധിയിലേക്ക് നയിക്കുന്ന വികസന നയങ്ങളുടെ വിജയവുമാണ് വ്യക്തമാക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമാണ് ദുബൈയുടെ സാമ്പത്തിക വളര്‍ച്ചയുടെ നിതാനമെന്ന് ദുബൈ കിരീടാ വകാശി യും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹം ദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം വ്യക്തമാക്കി.
ആവാസ വ്യവസ്ഥയെയും ജനങ്ങളെയും ഒന്നാമതെത്തി ക്കുകയും ശക്തവും സുസ്ഥിരവുമായ അടിത്തറകളില്‍ സമൃദ്ധി കെട്ടിപ്പടുക്കുകയും ചെയ്യുന്ന വികസന മാതൃകയാണ് ദുബൈ പിന്തുടരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകോപനം, സ്ഥിരത, വീക്ഷണങ്ങള്‍ കൈവരിക്കാനുള്ള ദൃഢനി ശ്ചയം എന്നിവയിലൂടെ ശേഷി ശക്തിപ്പെടുത്തുകയും, നിലവാരം നിരന്തരം ഉയര്‍ത്തുകയും ഭാവി തലമുറകള്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
ദുബൈയുടെ ജിഡിപിയിലേക്ക് 15.4 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 1.5ശതമാനം വളര്‍ച്ചയിലൂ ടെ ആരോഗ്യ, സാമൂഹിക സേവന മേഖലകളാണ് ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലകളില്‍ മുന്‍പന്തിയിലുള്ളത്.  വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലകള്‍ 8.5ശതമാനം വളര്‍ച്ച കൈവരിക്കുകയും ജിഡിപിയിലേക്ക് 12ശതമാനം നല്‍കുകയും ചെയ്തു.
നിര്‍മ്മാണ മേഖല 8.5ശതമാനം വളര്‍ച്ച കൈവരിച്ചതിലൂടെ എ മിറേറ്റിന്റെ ജിഡിപിയിലേക്ക് 6.7 മുതല്‍കൂട്ടായിമാറി. 2025ലെ ആദ്യഒമ്പത് മാസങ്ങളിലെ ദുബൈയുടെ സാമ്പത്തിക പ്രകടനം വളര്‍ച്ച നിലനിര്‍ത്താന്‍ മാത്രമല്ല, ത്വരിതപ്പെടുത്താനുമുള്ള കഴിവിന്റെ ശക്തമായ തെളിവാണ്. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ വരെയുള്ള ബിസിനസ്സ് ആവാസവ്യവസ്ഥയുടെ മുഴുവന്‍ മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമു ള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട്, കഴിവുള്ളവരെ മൂലധനത്തെപ്പോലെ തന്നെ ആകര്‍ഷിക്കുന്ന അന്തരീക്ഷവും സൃഷ്ടിക്കപ്പെടുന്നു.
ദീര്‍ഘകാല ആസൂത്രണത്തിലും ഭാവിയിലേക്കുള്ള നേതൃത്വ ദര്‍ശനത്തിലും അധിഷ്ഠിതമായ ശക്തമായ ഒരു സമ്പദ്വ്യവസ്ഥയുടെ പ്രതിച്ഛായയാണ് ഈ മുന്നേറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഡിജിറ്റല്‍ ദുബൈ ഡയറക്ടര്‍ ജനറല്‍ ഹമദ് ഒബൈദ് അല്‍മന്‍സൂരി പറഞ്ഞു. ഡിജിറ്റലൈസേഷന്‍, നൂതന സാങ്കേതികവിദ്യ, ഡാറ്റ, കൃത്രിമബുദ്ധി എന്നിവയാ ല്‍ പ്രവര്‍ത്തിക്കുന്ന സമ്പദ്വ്യവസ്ഥ കൂടുതല്‍ ശേഷിയുള്ളതും ഭാവിക്ക് സജ്ജവുമാണെന്ന് ദുബൈ തെളിയിച്ചിട്ടുണ്ട്.

News

ബജറ്റില്‍ കേരളത്തിന് അവഗണന; 7 അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചു

“കേരളത്തിലെ ജനങ്ങള്‍ കാഴ്ച്ചക്കാര്‍ മാത്രമോ” കേരളത്തിന് അവഗണന, പാര്‍ലമെന്റില്‍ പ്രതിഷേധം

Published

on

By

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍വേ ഇല്ല. വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികളില്‍ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്. ചെന്നൈ മുംബൈ നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എന്നാല്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ബജറ്റ് പ്രസംഗത്തിനിടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ”കേരളം… കേരളം…’ എന്ന് വിളിച്ചാണ് പാര്‍ലമെന്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്‌ബെംഗളൂരു, ഹൈദരാബാദ്‌ചെന്നൈ, ചെന്നൈ-ബെംഗളൂരു, ദില്ലി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയില്‍ കോറിഡോറുകള്‍. പട്ടികയില്‍ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടപ്പോഴും കേരളം പൂര്‍ണമായും ഒഴിവാക്കപ്പെട്ടതാണ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമായത്.

അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച 12 പുതിയ ജലപാത പദ്ധതികളിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിലവില്‍ ധാതു ഇടനാഴി പദ്ധതിയിലാണ് മാത്രം കേരളത്തെ ഉള്‍പ്പെടുത്തി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കേരളത്തെ വികസന പദ്ധതികളില്‍ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധം തുടരുമ്പോഴും, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടരുകയാണ്.

 

Continue Reading

News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗിക അതിക്രമം: പോക്‌സോ കേസ് പ്രതിക്ക് നാല് വര്‍ഷം കഠിനതടവ്

കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .

Published

on

By

കൊടുങ്ങല്ലൂര്‍: വീടിനുള്ളില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി. വിനിതയാണ് ശിക്ഷ വിധിച്ചത് .

മേത്തല എല്‍ത്തുരുത്ത് സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ വിനോദ് (50) എന്നയാളെയാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2024 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. എസ്. സുലാല്‍ കോടതിയില്‍ ഹാജരായി.

 

Continue Reading

More

ഇറാനിൽ നിന്നും വേണ്ടാ, വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ; ഇന്ത്യക്ക് ട്രംപിൻ്റെ ഓഫർ

Published

on

വാഷിങ്ടൺ: എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്ക് ഓഫറുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്നും എണ്ണ വാങ്ങേണ്ടാ എന്നും വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ എന്നുമാണ് ട്രംപിൻ്റെ നിർദേശം.”ഞങ്ങൾ ഇതിനോടകം ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയും കരാറിൻ്റെ ഭാഗമായി കടന്നുവരും. ആയതിനാൽ ഇന്ത്യയും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് പകരം, വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തുടങ്ങും. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്ന് ട്രംപ് പറഞ്ഞു.”

വെനിസ്വേല ഇപ്പോൾ നയിക്കുന്നതും, ഡെൽസി റോഡ്രിഗസിനെ ഇടക്കാല നേതാവായി തുടരാൻ അനുവദിച്ചതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു. ഡെൽസി റോഡ്രിഗസുമായി സംസാരിച്ചെന്നും ഇന്ത്യ-വെനിസ്വേല ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും, അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മോദി പറഞ്ഞു. എന്നാൽ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ട്രംപിൻ്റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ധനസഹായം നൽകുകയാണ് എന്ന് ആരോപിച്ച്, റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് എതിർത്തിരുന്നു. എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാൽ കടുത്ത തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ ബില്ല് അവതരിപ്പിച്ച് കൊണ്ടായിരുന്നു ട്രംപിൻ്റെ നീക്കം.

Continue Reading

Trending