GULF
ദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിക്കുന്നത്.
ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കടുത്ത വൈകിപ്പിൽ. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിക്കുന്നത്.
വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ എത്തിയ ഫ്ലൈറ്റാണിതെന്നും ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്നും ഒരു യാത്രികൻ പറഞ്ഞു. തന്റെ പിതാവ് മരിച്ച് കിടക്കുകയാണെന്നും അടിയന്തിരമായി നാട്ടിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ നിരവധി കുട്ടികൾ വിമാനത്തിലുണ്ടെന്നും, ഇതുവരെ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിച്ചിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. പ്രായമായവരും രോഗികളുമായ യാത്രക്കാരും വിമാനത്തിലുണ്ടായതിനാൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണെന്ന് യാത്രക്കാർ പറയുന്നു.
അതേസമയം, തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് റാസൽഖൈമയിൽ ഇറക്കേണ്ടിവന്നതാണ് വൈകിപ്പിന് കാരണമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. ഇതിന്റെ പ്രത്യാഘാതമായാണ് ദുബൈ–തിരുവനന്തപുരം സർവീസ് വൈകിയതെന്നും, വിമാനം നാളെ (ഡിസംബർ 18) രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂവെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
GULF
ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.
-ദമ്മാം കെഎംസിസി
ദമ്മാം : വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്നവരെ ചേർത്ത് പിടിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തതിലൂടെ മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിന് കേരള ജനത നൽകിയ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നുണ്ടായ കനത്ത തിരിച്ചടിക്കും യു ഡി എഫി ന്റെ അഭൂതപൂർവ്വമായ വിജയത്തിനും കാരണമെന്ന് ദമ്മാം കെഎംസിസി വിലയിരുത്തി.
കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.
ഇന്ത്യൻ ജനതയെ പല തട്ടുകളിലാക്കി പരസ്‌പരം പോരടിക്കാൻ പുതുവഴികൾ തേടുന്ന ഫാസിസത്തിനെതിരെ പ്രതികരിക്കാതെ, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ വിമര്ശിക്കാനാണ് മുഖ്യമന്ത്രി സമയമത്രയും ശ്രമിച്ചത്-
അതിനുള്ള മതേതര മനസ്സിന്റെ പ്രതികരണമാണ് ത്രിതല പഞ്ചായത്ത് ഫലം നൽകുന്ന മുന്നറിയിപ്പെന്നും കെഎംസിസി ദമ്മാമിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി നിരീക്ഷിച്ചു.
ചടങ്ങിൽ പ്രസിഡന്റ് സൈനു കുമളി,ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ മഹമൂദ് പൂക്കാട്,സലാം മുയ്യം,മൊയ്‌ദീൻ കെപി, അബ്ദുൽകരീം മുതുകാട്,ഷിബിലി ആലിക്കൽ,അഫ്‌സൽ വടക്കേക്കാട്, സലാഹുദ്ധീൻ കണ്ണമംഗലം,ഷൗക്കത് അടിവാരം സംബന്ധിച്ചു.
GULF
വ്യാജ കോളുകള്‍, ലിങ്കുകള്‍, പോസ്റ്ററുകള്‍, ലേലങ്ങള്‍ സൈബര്‍ തട്ടിപ്പ് ‘ജാഗ്രത പാലിക്കുക’ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്
സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
അബുദാബി: സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. അബുദാബി പോലീസിന്റെ എക്‌സ്റ്റേണല്‍ റീജിയണ്‍സ് പോലീസ് ഡയറക്ടറേറ്റിന്റെ ഭാഗമായ ബനിയാസ് പോലീസ് സ്റ്റേഷന്‍, അല്‍മഫ്‌റഖ് പ്രദേശത്തെ അല്‍റാഹ വര്‍ക്കേഴ്സ് വില്ലേജില്‍ ഇതുസംബന്ധിച്ചു ‘ജാഗ്രത പുലര്‍ത്തുക’ എന്ന സന്ദേശവുമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
ആധുനിക സൈബര്‍ തട്ടിപ്പ് രീതികളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് വര്‍ക്ക്ഷോപ്പിന്റെ ലക്ഷ്യം. ഡിജിറ്റല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ആധുനിക തട്ടിപ്പ് സാങ്കേതിക വിദ്യകളില്‍നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കു ന്നതിനുമുള്ള അബുദാബി പോലീസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. അജ്ഞാത ഫോണ്‍ കോളുകള്‍, വ്യാജ ലിങ്കുകള്‍, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, വ്യാജ ജോലി പോസ്റ്ററുകള്‍, വഞ്ചനാപരമായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍, വ്യാജ ലേലങ്ങള്‍, ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ തുടങ്ങിയ ഏറ്റവും പ്രചാരത്തിലു ള്ള സൈബര്‍ തട്ടിപ്പ് രീതികളെക്കുറിച്ചു പൊലീസ് പ്രത്യേകം എടുത്തുപറഞ്ഞു. വ്യാജ ഫോണ്‍ നമ്പറുകള്‍, വാഹനങ്ങള്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നതിനുള്ള പണ അഭ്യര്‍ത്ഥനകള്‍ക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കി.
‘ജാഗ്രത പാലിക്കുക’ എന്ന സന്ദേശത്തിലൂടെ ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്ത വഞ്ചനാരീതികള്‍ തിരിച്ചറിയാനുള്ള പൊതുജനങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും അബുദാബി പോലീസ് ലക്ഷ്യമി ടുന്നു. ചൂഷണങ്ങളില്‍നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിന് അബുദാബിയിലെ ഡിജിറ്റല്‍ സുരക്ഷാ സംവിധാനത്തിന്റെ വ്യക്തമായ മുന്നറിയിപ്പ് സന്ദേശങ്ങളിലൂടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയും മോചനം നേടാനാകുമെന്ന് പൊലീസ് വ്യക്തമാക്കി
GULF
ശൈഖ് സായിദ് പൈതൃകനഗരിയില്‍ വിനോദ നഗരി പ്രവര്‍ത്തനമാരംഭിച്ചു
ശൈഖ് സായിദ് പൈതൃകനഗരിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്വാദ്യകരമായ വിനോദനഗരി പ്രവര്‍ത്തനമാരംഭിച്ചു.
അബുദാബി: പ്രശസ്തമായ ശൈഖ് സായിദ് പൈതൃകനഗരിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്വാദ്യകരമായ വിനോദനഗരി പ്രവര്‍ത്തനമാരംഭിച്ചു. അല്‍വത്ബയുടെ ഹൃദയഭാഗത്ത് വിനോദവും വ്യത്യസ്ഥമായ അനുഭവ ങ്ങളും സംയോജിപ്പിക്കുന്ന കുടുംബ സൗഹൃദ ലക്ഷ്യസ്ഥാനമായാണ് പുതിയ സംവിധാനത്തെ വിലയിരുത്തപ്പെടുന്നത്. സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആകര്‍ഷണീയമായ കേന്ദ്രമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാഷണല്‍ ആന്റിനാര്‍ക്കോട്ടിക്‌സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സായിദ് ബിന്‍ ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഓഫീസ് ഡയറക്ടറും ഫെസ്റ്റിവല്‍ ഹയര്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ഹമീദ് സയീദ് അല്‍നിയാദിയും നിരവധി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ആസ്വാദനവും സുരക്ഷയും സംയോജിപ്പിച്ച് സമ്പൂര്‍ണ്ണ കുടുംബ വിനോദാനുഭവം നല്‍കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മനോഹരമായ നടപ്പാതകളും സുഖപ്രദമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ഫെസ്റ്റിവല്‍ നഗരിയുടെ സാമീപ്യം വിവിധ കവാടങ്ങളില്‍നിന്ന് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്നു.
റോളര്‍ കോസ്റ്റര്‍, ഐസ് സ്‌കേറ്റിംഗ് റിങ്ക്, പ്രേതഭവനം, കണ്ണാടി മേസ്, നെറ്റ് മേസ് സോണ്‍, ദിനോസര്‍ പാര്‍ക്ക്, അമ്പെയ്ത്ത് പ്രവര്‍ത്തന ങ്ങള്‍, വൈദഗ്ധ്യാധിഷ്ഠിത ഗെയിമുകള്‍, ബമ്പര്‍ കാറുകള്‍, ഇലക്ട്രോണിക് ഗെയിമിംഗ് ഹാള്‍, കൊച്ചുകുട്ടികള്‍ക്കുള്ള പോണി റൈഡുകള്‍ എന്നിവയുള്‍പ്പെടെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും അനുയോജ്യമായ വൈവി ധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍ വണ്ടര്‍ലാന്റിലുണ്ട്. വിപുലമായ ഇലക്ട്രോണിക് ലെയ്നുകള്‍ സജ്ജീകരിച്ചിരിക്കുന്ന ഇവിടെ പ്രായത്തിനനുസരിച്ചുള്ള ഉപകരണങ്ങളുള്ള തിളക്കമുള്ള തീം, കുട്ടികളുടെ ബൗളിംഗ് ഹാള്‍ എന്നിവയുമുണ്ട്.
ഉയര്‍ന്ന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദ നഗരത്തിലുടനീളം സുഗമമായ നാവിഗേഷന്‍ ഉറപ്പാ ക്കുന്നതിന് കഫേകള്‍, ലഘുഭക്ഷണ ഔട്ട്ലെറ്റുകള്‍ പോലുള്ള പാതകളും സേവന മേഖലകളും ആസൂത്രണം ചെയ്തി ട്ടുണ്ട്. പൈതൃകം, കല, സംസ്‌കാരം, വിനോദം എന്നിവ ഒരുമിച്ച് സമഗ്രമായ സാംസ്‌കാരിക, വിനോദ കേന്ദ്രമായ ഇ വിടെ കുടുംബങ്ങളെയും യുവാക്കളെയും കുട്ടികളെയും ഉള്‍പ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത നൂതന സംവിധാനങ്ങള്‍ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം പകരും. വൈകുന്നേരം 4 മുതല്‍ അര്‍ദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെയുമാണ് പ്രവര്‍ത്തിക്കുക.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
GULF22 hours agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
