Connect with us

india

‘ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Published

on

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അറിയിച്ച് ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മികച്ച രീതിയില്‍ ഭരണം കാഴ്ചവെച്ച ഡിഎംകെ, ഇനി സജീവവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സമൂഹ മാധ്യമത്തിലൂടെയാണ് സ്റ്റാലിന്‍ തന്റെ പ്രതികരണം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തമിഴ്നാടിന്റെ വികസനത്തിനായി നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ മേഖലകളിലും സംസ്ഥാനത്തെ ഞങ്ങള്‍ വികസിപ്പിച്ചു. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെയും വരാനിരിക്കുന്ന ക്ഷേമ പദ്ധതികളുടെയും പേരിലാണ് ഞങ്ങള്‍ വോട്ട് തേടിയത്,’ സ്റ്റാലിന്‍ പറഞ്ഞു.

തനിക്ക് വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി ഒരേപോലെ പ്രവര്‍ത്തിച്ചുവെന്നും സ്വന്തം മനസാക്ഷിയോട് നീതി പുലര്‍ത്തിക്കൊണ്ടാണ് ഭരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ലക്ഷ്യവും പ്രത്യയശാസ്ത്രവുമാണ് പ്രധാനം. വിജയപരാജയങ്ങള്‍ കൊണ്ട് മാത്രം ഞാന്‍ എന്തിനെയും അളക്കാറില്ല. ഡിഎംകെയുടെ പ്രയാണം ഒട്ടും തളര്‍ച്ചയില്ലാതെ തുടരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം വന്‍ വിജയമാണ് നേടിയത്.

Advertisement

india

തമിഴ്‌നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച് മുസ്‌ലിം ലീഗ്

പാപ്പനാശത്ത് എം. കെ ഷാജഹാനും, വാണിയമ്പാടിയില്‍ സയ്യിദ് ഫാറൂഖ് ബാഷയും വിജയിച്ചു

Published

on

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച പാര്‍ട്ടി, മികച്ച പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്വാധീനം ഊട്ടി ഉറപ്പിക്കുകയായിരുന്നു.

പാപ്പനാശത്ത് എം. കെ ഷാജഹാനും, വാണിയമ്പാടിയില്‍ സയ്യിദ് ഫാറൂഖ് ബാഷയുമാണ് വിജയിച്ചത്.

Continue Reading

india

‘വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ല’; തൃണമൂലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി

വോട്ടെണ്ണല്‍ സമയത്ത് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഉണ്ടായിരിക്കുമെന്നതിനാല്‍ നടപടികള്‍ സുതാര്യമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Published

on

പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് തൃണമൂല് കോണ്ഗ്രസ് സമര്പ്പിച്ച ഹര്ജി തള്ളി സുപ്രീം കോടതി. വോട്ടെണ്ണല് സൂപ്പര്വൈസര്മാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയില് വരുന്ന കാര്യമാണെന്ന് പറഞ്ഞ കോടതി ഇതില് ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
വോട്ടെണ്ണല് നടപടികളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്ണ്ണ അധികാരമുണ്ടെന്നും കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥരെ നിയമിച്ചതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന വാദം നിലനില്ക്കുന്നതല്ലെന്നുമാണ് കോടതിയുടെ വിലയിരുത്തല്.
വോട്ടെണ്ണല് സമയത്ത് സ്ഥാനാര്ത്ഥികളുടെ ഏജന്റുമാര് ഉള്പ്പെടെയുള്ളവര് അവിടെ ഉണ്ടായിരിക്കുമെന്നതിനാല് നടപടികള് സുതാര്യമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
വോട്ടെണ്ണല് മെയ് 4-ന് നടക്കാനിരിക്കുന്നതിനാല്, അവധി ദിവസമായിരുന്നിട്ടും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ഹര്ജി അടിയന്തരമായി പരിഗണിക്കുകയായിരുന്നു.
അതേസമയം, വോട്ടെടുപ്പ് ക്രമക്കേടുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനാല് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദ്ദേശപ്രകാരം ദക്ഷിണ 24 പര്ഗാനാസ് ജില്ലയിലെ 15 ബൂത്തുകളില് ഇന്ന് റീപോളിംഗ് നടക്കുകയാണ്. മഗ്രാഹാത് വെസ്റ്റിലെ 11 ബൂത്തുകളിലും, ഡയമണ്ട് ഹാര്ബറിലെ 4 ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
Continue Reading

india

ബലാത്സംഗ അതിജീവിതർക്ക് ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

15 വയസ്സുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

Published

on

ബലാത്സംഗത്തെ അതിജീവിച്ചവർക്ക് ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധിയിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. നിലവിലെ നിയമപ്രകാരം അനുവദനീയമായ 20 ആഴ്ചകൾക്ക് ശേഷവും ഇത്തരം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. 15 വയസ്സുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങളിൽ ഭേദഗതികൾ ആവശ്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗത്തെത്തുടർന്നുള്ള അനാവശ്യ ഗർഭധാരണം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിക്കുന്നത് ക്രൂരതയാണ്. ഇത് അവൾ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുകയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസിക ആഘാതത്തിന് കാരണമാവുകയും ചെയ്യും.

“അവൾ പഠിക്കേണ്ട പ്രായത്തിലുള്ള ഒരു കുട്ടിയാണെന്ന് സങ്കൽപ്പിക്കുക. അനാവശ്യമായ ഗർഭധാരണം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ആ കുട്ടി അനുഭവിക്കുന്ന വേദനയും അപമാനവും നമ്മൾ കാണാതിരുന്നുകൂടാ,” എന്ന് കോടതി നിരീക്ഷിച്ചു.

ഗർഭം 30 ആഴ്ച പിന്നിട്ട സാഹചര്യത്തിൽ ഭ്രൂണം പുറത്തെടുക്കുന്നത് പെൺകുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ വൈകല്യങ്ങളോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എയിംസ് (AIIMS) കോടതിയെ അറിയിച്ചു. എയിംസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ദത്തെടുക്കൽ പോലുള്ള മാർഗങ്ങൾ പരിഗണിക്കാമെന്നും നിർദ്ദേശിച്ചു.
എന്നാൽ, അമ്മയ്ക്ക് സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാകില്ലെങ്കിൽ ഗർഭച്ഛിദ്രം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അതിജീവിതയ്ക്കും മാതാപിതാക്കൾക്കും വിട്ടുകൊടുക്കണമെന്നും ശരിയായ തീരുമാനമെടുക്കാൻ ആരോഗ്യവിദഗ്ധർ അവരെ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കുടുംബത്തെ കൗൺസിലിങ്ങിന് വിധേയമാക്കാൻ എയിംസിനോട് കോടതി ആവശ്യപ്പെട്ടു.

Advertisement

ബലാത്സംഗ അതിജീവിതരുടെ കാര്യത്തിൽ കൂടുതൽ മാനുഷികമായ നിയമസംവിധാനം ഉണ്ടാകേണ്ടതുണ്ടെന്ന് കോടതി ഊന്നിപ്പറഞ്ഞു. നിലവിലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP) നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Continue Reading

Trending