Connect with us

More

ഒടുവില്‍ ബാര്‍സയും സ്ഥിരീകരിച്ചു; നെയ്മര്‍ പി.എസ്.ജിയിലേക്ക്‌

Published

on

ബാര്‍സലോണ: ആരാധകരുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കി ഒടുവില്‍ ബാര്‍സലോണയും. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് കൂടുമാറുന്നത് സംബന്ധിച്ച് നെയ്മറും പിതാവും തങ്ങളുമായി സംസാരിച്ചുവെന്നും നിലവിലുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുമ്പോള്‍ നല്‍കേണ്ട 222 ദശലക്ഷം യൂറോ (1671 കോടി രൂപ) നല്‍കിയാല്‍ ട്രാന്‍സ്ഫര്‍ അനുവദിക്കാമെന്നും ബാര്‍സ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്ഥിരീകരിച്ചു. നേരത്തെ, കോച്ചിന്റെ അനുമതിയോടെ നെയ്മര്‍ പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്നതായി ബാര്‍സ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിനാണ് ഇതോടെ വഴി തുറന്നിരിക്കുന്നത്. 105 ദശലക്ഷം യൂറോ (791 കോടി രൂപ) വിലയുള്ള ഫ്രഞ്ച് താരം പോള്‍ പോഗ്ബയാണ് നിലവില്‍ ഫുട്‌ബോളിലെ വിലയേറിയ താരം. 2015-ല്‍ യുവന്റസില്‍ നിന്നാണ് റെക്കോര്‍ഡ് തുകക്ക് മിഡ്ഫീല്‍ഡറായ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്.

രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡിന്റെ ഗാരത് ബെയ്ല്‍ ആണ്. 2013 ല്‍ ബെയ്ല്‍ ടോട്ടനത്തില്‍ നിന്ന് റയലിലെത്തിയത് പത്ത് കോടി യൂറോക്കായിരുന്നു. 9.40 കോടിക്ക് റയലിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മൂന്നാമത്. യുവന്റസിന്റെ ഗോണ്‍സാലോ ഹിഗ്വെയന്‍ നാലാമതാണ്. 8 കോടി അറുപത് ലക്ഷം യൂറോക്ക് ബാഴ്‌സയുമായി 2013 ല്‍ കരാറിലെത്തിയ നെയ്മര്‍ തന്നെയാണ് അഞ്ചാമത്.

ബാര്‍സയുമായുള്ള പുതിയ കരാറിലെ ബോണസ് തുക തല്‍ക്കാലത്തേക്ക് നെയ്മറിന് ക്ലബ്ബ് നല്‍കില്ല. ഈ തുക ഒരു നോട്ടറിയുടെ കൈവശമായിരിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ വ്യക്തത വന്നതിനു ശേഷമേ പണം കൈമാറുന്ന കാര്യം തീരുമാനിക്കൂ എന്നും ബാര്‍സ വ്യക്തമാക്കി. നെയ്മറിന്റെ കാര്യത്തില്‍ ക്ലബ്ബ് വക്താവ് ജോസപ് വിവസ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാര്‍സയുടെ കുറിപ്പില്‍ പറയുന്നു.

ഒരു പ്രമോഷണല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്കു പോയ നെയ്മര്‍ ഇന്നലെ രാത്രി ബാര്‍സലോണയില്‍മടങ്ങിയെത്തിയിരുന്നെങ്കിലും, ബുധനാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ, പരിശീലകന്റെ അനുവാദത്തോടെയാണ് നെയ്മര്‍ പരിശീലനത്തില്‍നിന്ന് വിട്ടുനിന്നതെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ബാര്‍സ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ നെയ്മര്‍ അവിടെയെത്തിയത് യാത്ര ചോദിക്കാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ലബ്ബ് വിടാന്‍ അനുവാദം ലഭിച്ച പശ്ചാത്തലത്തിലാണ് പരിശീലനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നെയ്മറിന് പരിശീലകന്‍ അനുവാദം നല്‍കിയതെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ഇരുപത്തഞ്ചുകാരനായ നെയ്മറിനെ ക്ലബ്ബിനൊപ്പം നിലനിര്‍ത്താന്‍ സഹതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിരുന്നെങ്കിലം താരം വഴങ്ങിയിരുന്നില്ല.

ബ്രസീല്‍ ക്ലബ് സാന്റോസില്‍നിന്ന് 2013 മേയില്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ എത്തിയത് 5.71 കോടി യൂറോയുടെ (ഏകദേശം 427 കോടി രൂപ) കൈമാറ്റക്കരാറിലാണ്. ജൂണ്‍ 2018 വരെ അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലാണ് നെയ്മര്‍ അന്ന് ഒപ്പുവച്ചത്. റിലീസ് ക്ലോസ് ആയി അന്നു നിശ്ചയിച്ച 1421 കോടി രൂപയാണ് ഇപ്പോള്‍ 1641 കോടി രൂപയായി വര്‍ധിച്ചത്.

ക്ലബ് മാറ്റത്തിന്റെ അഭ്യൂഹം പരന്നു തുടങ്ങിയതോടെ വന്‍ പ്രതിഷേധാണ് ബാഴ്‌സ ആരാധകരില്‍ നിന്ന് നെയ്മര്‍ക്ക് നേരിടേണ്ടിവരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending