Culture
ഹജ്ജ്; മതിയായ രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാല്‍ കനത്ത ശിക്ഷ
ജിദ്ദ : മതിയായ രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാല്‍ 50000 റിയാല്‍ പിഴയും, ആറുമാസം തടവും, വാഹനം കണ്ടു കെട്ടലും ലഭിക്കുമെന്ന് ജവാസത്തിന്റെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് മക്കയില്‍ കടക്കാന്‍ ശ്രമിക്കുന്നവരെ കാത്തിരുക്കുന്നത് കനത്ത ശിക്ഷ. ഇത്തരക്കാരെ കണ്ടുപിടിക്കുന്നതിന് സുരക്ഷ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പെട്രോളിങിനായി കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം മക്ക കവാടത്തില്‍ വെച്ച് 574 െ്രെഡവര്‍മാരെ ജവാസാത്ത് ശിക്ഷിച്ചിരുന്നു. ഇതേ വര്‍ഷം അനുമതി പത്രമില്ലാതെ പ്രവേശനം വിലക്കിയതിന്റെ തുടക്കത്തില്‍ തന്നെ അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1,64,000 പേരെ മടക്കി അയക്കുകയും 34,742 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തിരുന്നു.
ജിദ്ദയില്‍നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും സ്വന്തം വാഹനങ്ങളില്‍ ഹജ്ജിനത്തെിയ ബന്ധുക്കളെ കാണാന്‍ മക്കയിലേക്ക് പുറപ്പെട്ട നിരവധി പേരെ ചെക്ക്പോയിന്റില്‍ തടഞ്ഞുവെച്ച് വിരലടയാളം രേഖപ്പെടുത്തി മടക്കി അയക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിരലടയാളം രേഖപ്പെടുത്തുന്നവര്‍ക്ക് ഇഖാമ പുതുക്കുമ്പോഴും മറ്റും നിയമക്കുരുക്കില്‍ കുരുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന എസ്.എം.എസ് സന്ദേശം ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ അയക്കുന്നുമുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് ബന്ധുക്കളെയും മറ്റും കാണാന്‍ മക്കയിലേക്ക് തിരിക്കുന്ന നിരവധി പേരാണ് സുരക്ഷ പരിശോധനയില്‍ അന്ന് കുടുങ്ങിയത്.
ദുല്‍ഹജ്ജ് എട്ട്, ഒമ്പത് ദിവസങ്ങളില്‍ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്കുള്ള അനധികൃത പ്രവേശം തടയാന്‍ മക്കയുടെ അതിര്‍ത്ഥികളിലും ഉള്‍പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കും. അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായും തടയും. അനധികൃതമായി പ്രവേശിക്കുന്നവരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും. പുണ്യസ്ഥലങ്ങളിലേക്കുള്ള പോക്കുവരവുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കണ്ട്രോള് റൂമില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘമുണ്ടാകും.
Film
600 കോടി ഒ.ടി.ടി ഡീൽ; അല്ലു അർജുൻ–അറ്റ്ലി ചിത്രം ‘AA22 X A6’യ്ക്ക് നെറ്റ്ഫ്ലിക്സ് മുന്നിൽ
തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിംഗിന് പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെയാണ് വമ്പൻ സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്ലാറ്റ്ഫോമുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്.
മുംബൈ: സിനിമയും ഒ.ടി.ടി പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അല്ലു അർജുന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘AA22 X A6’ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിംഗിന് പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെയാണ് വമ്പൻ സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്ലാറ്റ്ഫോമുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്.
ഈ സാഹചര്യത്തിൽ, ‘AA22 X A6’യുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് മുന്നോട്ടുവന്നതായാണ് റിപ്പോർട്ടുകൾ. ഏകദേശം 600 കോടി രൂപയ്ക്കാണ് കരാർ ചർച്ചകൾ നടക്കുന്നതെന്ന സൂചനയുണ്ട്. ചർച്ചകൾ അവസാനഘട്ടത്തിലാണെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കരാർ യാഥാർഥ്യമാകുകയാണെങ്കിൽ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഒ.ടി.ടി ഡീലുകളിൽ ഒന്നായിരിക്കും ഇത്.
ഏപ്രിലിലാണ് അല്ലു അർജുൻ–അറ്റ്ലി കൂട്ടുകെട്ടിലെ ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഏകദേശം 1000 കോടി രൂപ ബജറ്റിലാണ് നിർമ്മിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായി ചിത്രം മാറുമെന്നാണ് വിലയിരുത്തൽ. ‘പുഷ്പ: ദ റൈസ്’, ‘പുഷ്പ: ദ റൂൾ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് അല്ലു അർജുൻ ഈ മെഗാ പ്രോജക്ടിലേക്ക് കടക്കുന്നത്.
ദീപിക പദുകോൺ, ജാൻവി കപൂർ, രശ്മിക മന്ദാന, മൃണാൾ താക്കൂർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിന് പുറമെ ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്സ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്. 2026-ന്റെ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്നും 2027ൽ ചിത്രം തിയറ്ററുകളിലെത്തുമെന്നുമാണ് സൂചന.
Film
‘രാജാസാബ്’ ട്രെയ്ലര് 2.0 റിലീസ്; പ്രഭാസിന്റെ പാന്‍-ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ദൃശ്യ വിസ്മയം ജനുവരിയില്‍ എത്തുന്നു
കൗതുകവും വിസ്മയവും ഒരുപോലെ സൃഷ്ടിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യങ്ങളാണ് പുതിയ ട്രെയ്ലറിന്റെ മുഖ്യാകര്‍ഷണം.
പ്രഭാസ് നായകനായി എത്തുന്ന പാന്‍-ഇന്ത്യന്‍ ഹൊറര്‍-ഫാന്റസി ചിത്രം ‘രാജാസാബ’ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നു. ചിത്രത്തിന്റെ അത്യാശ്ചര്യങ്ങള്‍ നിറഞ്ഞ ട്രെയ്ലര് 2.0 ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. കൗതുകവും വിസ്മയവും ഒരുപോലെ സൃഷ്ടിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യങ്ങളാണ് പുതിയ ട്രെയ്ലറിന്റെ മുഖ്യാകര്‍ഷണം. ജനുവരി 9നാണ് ‘രാജാസാബ്’ വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നത്.
ഐതിഹ്യങ്ങളും മിത്തുകളും, എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ ഈ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ട്രെയ്ലര് സൂചിപ്പിച്ചതുപോലെ, പ്രഭാസിന്റെ ഇരട്ടവേഷം ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. രണ്ടാം ട്രെയ്ലര് സിനിമയില്‍ ഒളിപ്പിച്ചിട്ടുള്ള കൂടുതല്‍ സര്‍പ്രൈസുകളിലേക്കാണ് വെളിച്ചം വീശുന്നത്.
ട്രെയ്ലറില് സഞ്ജയ് ദത്ത്, സെറീന വഹാബ് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂര്‍ത്തങ്ങളും ശ്രദ്ധേയമാണ്. ഹൊറര്‍, ഫാന്റസി, റൊമാന്‍സ്, കോമഡി എന്നിവയെ മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമായി സമന്വയിപ്പിച്ചാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
‘കല്‍ക്കി 2898 എ.ഡി’യ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമായ ‘രാജാസാബ്’ ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത ഒരു സൂപ്പര്‍ നാച്ച്വറല്‍ ദൃശ്യ വിരുന്നായിരിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രഭാസിനൊപ്പം ബൊമന്‍ ഇറാനി, നിധി അഗര്‍വാള്‍, മാളവിക മോഹനന്, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള പുതിയ ലുക്കിലും സ്റ്റൈലിലും പ്രഭാസിനെ ഡബിള്‍ റോളില്‍ അവതരിപ്പിച്ചിരിക്കുകയാണ്.
‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനോടെയാണ് ‘രാജാസാബ’് പ്രേക്ഷകരിലേക്ക് എത്തുന്നത്. അമാനുഷിക ഘടകങ്ങളും മിത്തുകളും നിറഞ്ഞ ഒരു ഹൊറര്‍ എന്റര്‍ടെയ്നറായി ചിത്രത്തെ അവതരിപ്പിക്കുന്നതാണ് അണിയറപ്രവര്‍ത്തകര്‍. ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രാജാസാബ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍-ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് വിവേക് കുച്ചിബോട്ലയാണ്. ഇന്ത്യന്‍ സിനിമയില്‍ ഒരു ഹൊറര്‍ ചിത്രത്തിനായി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റ് ‘രാജാസാബിന്’ വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാങ്കേതിക വിഭാഗം, സംഗീതം-തമന് എസ്.,ഛായാഗ്രഹണം-കാര്‍ത്തിക് പളനി,ചിത്രസംയോജനം-കോത്തഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍ – രാംലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്,വിഎഫ്എക്സ് – ആര്. സി. കമല്‍ കണ്ണന് (ബാഹുബലി ഫെയിം),പ്രൊഡക്ഷന്‍ ഡിസൈന്‍ – രാജീവന്,ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ -എസ്. എന്‍. കെ.
Film
സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ്; നടന് ജയസൂര്യയ്ക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമെന്ന് നിഗമനം
കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം.
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം. നടനും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ്.
അതേസമയം ഉടമയുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമാണെന്ന് ജയസൂര്യ മൊഴി നല്‍കിയിരുന്നു. താരത്തെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴി വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും.
തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്സിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്.
ചെറിയ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരെ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്റ് അംബാസിഡര്‍.
-
kerala3 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india3 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala1 day agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala1 day agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
News3 days agoപാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31
