More
തീര്‍ഥാടകരുടെ തിരക്ക്; കിസ്‌വ ഉയര്‍ത്തിക്കെട്ടി

മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച പുടവ (കിസ്‌വ) ഉയര്‍ത്തിക്കെട്ടി. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതോടെ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്. എല്ലാ വര്‍ഷവും ഹജ്ജ് കാലത്ത് കിസ്‌വ ഇങ്ങനെ ഉയര്‍ത്തിക്കെട്ടാറുണ്ട്. ഹാജിമാര്‍ക്ക് കൈയെത്താത്ത വിധം മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്‌വ ഉയര്‍ത്തിയിരിക്കുന്നത്. വെളുത്ത പട്ട് തുണി ഉപയോഗിച്ച് ഉയര്‍ത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം രണ്ട് മീറ്റര്‍ വീതിയില്‍ മറച്ചിട്ടുമുണ്ട്.
കടുത്ത തിരക്കില്‍ ഹജ്ജ് തീര്‍ഥാടകര്‍ പിടിച്ച് വലിച്ച് കീറിപ്പോകാതെ നോക്കുന്നതിനാണ് കിസ്‌വ ഉയര്‍ത്തിക്കെട്ടുന്നത്. കേടാകാതെയും ചെളിപിടിക്കാതെയും സംരക്ഷിക്കുന്നതിനാണ് ഹജ്ജ് കാലത്ത് കിസ്‌വ ഉയര്‍ത്തുന്നതെന്ന് കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജോദ പറഞ്ഞു. ചില തീര്‍ഥാടകര്‍ കിസ്‌വയുടെ ഭാഗം കീറിയെടുക്കാറുണ്ട്. ധാരാളം ഹജ്ജ് തീര്‍ഥാടകര്‍ കിസ്‌വയില്‍ സ്പര്‍ശിക്കാനും ആഗ്രഹിക്കുന്നു. ഇതെല്ലാം കിസ്‌വ കേടുവരാന്‍ ഇടയാക്കും. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ കണ്ടാണ് ഹജ്ജ് കാലത്ത് കിസ്‌വ ഉയര്‍ത്തുന്നത്. ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം പഴയ പോലെ കിസ്‌വ താഴ്ത്തുമെന്നും ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജോദ പറഞ്ഞു.
ദുല്‍ഹജ്ജ് ഒമ്പതിന് രാവിലെ നിലവിലെ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ പുടവ അണിയിക്കും. വര്‍ഷത്തില്‍ ഒരു തവണയാണ് കിസ്‌വ മാറ്റുന്നത്. പുതിയ കിസ്‌വയുടെ നിര്‍മാണം ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ കോംപ്ലക്‌സില്‍ പൂര്‍ത്തിയായിട്ടുണ്ട്. കറുത്ത പട്ട് തുണി ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. ഇതില്‍ സ്വര്‍ണ, വെള്ളി നൂലുകള്‍ ഉപയോഗിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത് അലങ്കരിക്കുന്നു. ദുല്‍ഹജ്ജ് ഒന്നിന് ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ പുതിയ കിസ്‌വ ഉന്നതാധികൃതര്‍ക്ക് ഔദ്യോഗികമായി കൈമാറും. കഅ്ബാലയത്തിന്റെ നാല് ഭാഗത്തുമായി തൂക്കുന്ന നാല് കഷ്ണങ്ങളും വാതിലിന് മുകളില്‍ തൂക്കുന്ന കര്‍ട്ടണും അടക്കം അഞ്ച് കഷ്ണങ്ങള്‍ അടങ്ങിയ കിസ്‌വ കഅ്ബാലയത്തിന്റെ നാല് വശങ്ങളില്‍ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിസ്‌വ ഫാക്ടറിയില്‍ സ്വദേശികളുടെ കരവിരുതിലാണ് കിസ്‌വ നിര്‍മിക്കുന്നത്. ഒരു കിസ്‌വ നിര്‍മിക്കുന്നതിന് 22 മില്യണ്‍ റിയാലിലേറെയാണ് ചെലവ്.
News
ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്‌കീകള്‍ പ്രഖ്യാപിച്ച് മെറ്റാ
മെറ്റാ, iOS, Android ഉപകരണങ്ങള്‍ക്കായി Facebook-ല്‍ പാസ്‌കീകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു

മെറ്റാ, iOS, Android ഉപകരണങ്ങള്‍ക്കായി Facebook-ല്‍ പാസ്‌കീകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിനകം സജ്ജീകരിച്ചിട്ടുള്ള ഫിംഗര്‍പ്രിന്റ്, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ പിന്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനുള്ള ഒരു പുതിയ മാര്‍ഗം വാഗ്ദാനം ചെയ്യുന്നു.
‘ഫേസ്ബുക്കിനായി iOS, Android മൊബൈല്‍ ഉപകരണങ്ങളില്‍ പാസ്‌കികള്‍ ഉടന്‍ ലഭ്യമാകും, വരും മാസങ്ങളില്‍ ഞങ്ങള്‍ മെസഞ്ചറിലേക്ക് പാസ്‌കീകള്‍ പുറത്തിറക്കാന്‍ തുടങ്ങും,” മെറ്റ ഔദ്യോഗിക പ്രഖ്യാപനത്തില്‍ വെളിപ്പെടുത്തി.
ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ഫോണിന്റെ വിരലടയാളം, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ ഉപകരണ പിന്‍ പോലുള്ള ബില്‍റ്റ്-ഇന്‍ പ്രാമാണീകരണ ടൂളുകള്‍ ഉപയോഗിക്കുന്ന പാസ്വേഡില്ലാത്ത ലോഗിന്‍ രീതിയാണ് പാസ്‌കീകള്‍ വാഗ്ദാനം ചെയ്യുന്നത്. ക്രെഡന്‍ഷ്യലുകള്‍ സെര്‍വറുകളേക്കാള്‍ പ്രാദേശികമായി ഉപകരണത്തില്‍ സംഭരിച്ചിരിക്കുന്നു, ഇത് കൂടുതല്‍ സുരക്ഷിതവും ഫിഷിംഗിനും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിരോധമുള്ളതാക്കുന്നു.
kerala
”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍
ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം

പാലക്കാട്: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.
തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.
kerala
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
യെല്ലോ അലേർട്ട്
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ജാഗ്രത നിര്‍ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala3 days ago
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍