Connect with us

Culture

ഖത്തര്‍ ഹജ്ജ്തീര്‍ത്താടകര്‍ക്കായി സൗദി അതിര്‍ത്തി തുറന്നുനല്‍കും

Published

on

ദോഹ: ഖത്തരി ഹജ്ജ്തീര്‍ഥാടകര്‍ക്ക് കര, വ്യോമ മാര്‍ഗങ്ങളിലൂടെ സഊദിയില്‍ പ്രവേശിക്കുന്നതിനായി അതിര്‍ത്തികള്‍ തുറക്കാന്‍ സഊദി രാജാവ് ഉത്തരവിട്ടു. ഖത്തറുമായുള്ള കര, വ്യോമ അതിര്‍ത്തികള്‍ തുറക്കാനാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് ഖത്തരി തീര്‍ഥാടകര്‍ക്ക് സഊദിയില്‍ പ്രവേശിക്കുന്നതിന് സല്‍വാ അതിര്‍ത്തി തുറക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്.

തീര്‍ഥാടനത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പാസുകള്‍ ആവശ്യമില്ലാതെതന്നെ ഖത്തരി പൗരന്‍മാരെ ഹജ്ജ് തീര്‍ഥാടനത്തിനായി പ്രവേശിപ്പിക്കാനും സഊദി രാജാവ് ഉത്തരവിട്ടിട്ടുണ്ട്. സഊദിയുടെ തീരുമാനത്തെ ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി) സ്വാഗതം ചെയ്തുവെങ്കിലും തീരുമാനത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും ഖത്തറില്‍ താമസിക്കുന്ന തീര്‍ഥാടകരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. എല്ലാ തീര്‍ഥാടകര്‍ക്കും വിവേചനമില്ലാതെ ഒരേപോലെയുള്ള പരിചരണവും സേവനങ്ങളും ലഭിക്കേണ്ടതുണ്ടെന്ന് എന്‍എച്ച്ആര്‍സി പ്രസ്താവനയില്‍ അറിയിച്ചു.

രാഷ്ട്രീയമോ വ്യക്തിപരമോ ആയ കണക്കൂകൂട്ടലുകള്‍ക്കോ മധ്യസ്ഥതയ്ക്കോ ഹജ്ജിനെ ഉപ.ാേഗിക്കരുതെന്നും മനുഷ്യാവകാശം സംബന്ധിച്ച രാജ്യാന്തര കരാറുകളും ഇസ് ലാമിക നിയമങ്ങളും ഉറപ്പുനല്‍കുന്ന അവകാശമാണിതെന്നും എന്‍എച്ച്ആര്‍സി വ്യക്തമാക്കി. തീര്‍ഥാടകര്‍ക്കായി അതിര്‍ത്തി തുറക്കാനുള്ള സഊദി അറേബ്യയുടെ തീരുമാനത്തെ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി സ്വാഗതം ചെയ്തു. അതേസമയം മതസ്വാതന്ത്രത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന റിയാദിന്റെ നടപടികളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഖത്തരികളെ ആദ്യം തീര്‍ഥാടനം നിര്‍വഹിക്കുന്നതില്‍ നിന്ന വിലക്കിയും പിന്നീട് പ്രവേശനം അനുവദിച്ചും

രാഷ്ട്രീയവല്‍ക്കരിക്കുകയാണുണ്ടായിരിക്കുന്നത്. ഖത്തര്‍ ഗവണ്‍മെന്റ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും- സ്റ്റോക്ക്ഹോമില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെ വിദേശകാര്യമന്ത്രി പറഞ്ഞു. വ്യോമമാര്‍ഗം സഊദിയിലെത്തുന്ന തീര്‍ഥാടകരുടെ ഗതാഗതം സുഗമമാക്കുന്നതിനും സല്‍മാന്‍ രാജാവ് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദമ്മാമിലെ കിങ് ഫഹദ് രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്സ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ഖത്തരി തീര്‍ഥാടകരെ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ സൗജന്യമായി എത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് പ്രോഗ്രാം ഫോര്‍ ഹജ്ജ് ആന്റ് ഉംറ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇവരെ സൗജന്യമായി ജിദ്ദയിലെത്തിക്കുക. ഇതിനുപുറമെ സഊദി അറേബ്യന്‍ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ ദോഹയിലെത്തി ഖത്തരി തീര്‍ഥാടകരെ ജിദ്ദയില്‍ നേരിട്ടെത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണചെലവും സല്‍മാന്‍ രാജാവായിരിക്കും വഹിക്കുക. ഖത്തരി പൗരന്‍മാരായ തീര്‍ഥാടകര്‍ക്കായിരിക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് വഴിതുറക്കുന്നതാകും സല്‍മാന്‍ രാജാവിന്റെ പുതിയ തീരുമാനമെന്ന് നയതന്ത്രവിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

അതേസമയം സഊദി രാജാവിന്റെ തീരുമാനത്തിനെതിരെ നിരവധി ഖത്തരികള്‍ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശമവുമായി രംഗത്തെത്തി. ഉപരോധം നീക്കാതെ തീര്‍ഥാടനത്തിനില്ലെന്ന ഹാഷ്ടാഗിലാണ് വിമര്‍ശനം. തീവ്രവാദകുറ്റം ആരോപിച്ച് ഖത്തര്‍ തീര്‍ഥാടകരെ അറസ്റ്റ് ചെയ്യില്ലെന്നും പീഡിപ്പിക്കില്ലെന്നും യാതൊരു ഉറപ്പുംലഭിച്ചിട്ടില്ലെന്ന് ഒരു സ്വദേശി ട്വിറ്ററില്‍ പ്രതികരിച്ചു. വിശ്വാസം നഷ്ടപ്പെട്ടൂ, തങ്ങളുടെ പണം ഉപയോഗിച്ച് തങ്ങളുടെ വിമാനങ്ങളിലെ പോവുകയുള്ളു, ആരുടെയും കാരുണ്യം തങ്ങള്‍ക്ക് ആവശ്യമില്ല- മറ്റൊരു സ്വദേശി കുറിച്ചു. ഖത്തര്‍ തീര്‍ഥാടകര്‍ക്കായി സഊദി ഒരുക്കുന്ന സുരക്ഷയിലും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending