Connect with us

Video Stories

വേദനിക്കുന്ന കോടീശ്വരന്‍മാരും കണ്ണീര് വീണ കായലും-ശാരി പിവി

Published

on

എല്ലാം ശരിയാക്കല്‍ ടീം ഭരണം തുടങ്ങിയതില്‍ പിന്നെ സംസ്ഥാനത്ത് തഴച്ചു വളരുന്ന ഏക വ്യവസായം വിവാദം മാത്രമാണ്. സാധാരണക്കാരന്റെ നടുവൊടിയുമ്പോഴും വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതാണ് ആകെയൊരു ആശ്വാസം. അതിപ്പോ സ്വന്തം മന്ത്രിസഭയിലെ മന്ത്രിയും എം.എല്‍.എയുമൊക്കെയാവുമ്പോ അതാണല്ലോ അതിന്റെ ഒരു ഇത്. അല്ലെങ്കിലും ഈ പാപ്പരാസി മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും കൊടിയ അസൂയയാണ്. ഫോണ്‍ ട്രാപ്പില്‍ പെട്ട് എ.കെ ശശീന്ദ്രന്‍ രാജിവെച്ചതോടെ കിട്ടിയ ഗതാഗത മന്ത്രി സ്ഥാനം മുള്‍ക്കിരീടമാണെന്ന് മാസങ്ങള്‍ക്കകം മനസിലായെങ്കിലും, പാവങ്ങളുടെ കണ്ണീരൊപ്പാനായി മാത്രം 150 കോടി രൂപയുടെ റിസോര്‍ട്ട് ഹോട്ടല്‍ തുടങ്ങിയ ഒരു മന്ത്രിയെ കുറിച്ചാണ് ഇപ്പോള്‍ ഇല്ലാ വചനം പറഞ്ഞ് പരത്തുന്നത്. സംഗതി റിമോട്ട് ഭരണമാണെങ്കിലും ചാടാന്‍ പറയുമ്പോള്‍ ചാടാനും മിണ്ടാന്‍ പറയുമ്പോള്‍ മിണ്ടാനും തയാറാവുന്ന ഒരാളെ കുറിച്ചാണ് ഈ ഇല്ലാവചനങ്ങളെല്ലാം. ഒരു പാട് പാവങ്ങള്‍ക്ക് അങ്ങ് ഗള്‍ഫില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നാണ് ടിയാന്റെ സില്‍ബന്ധികള്‍ പറയുന്നത്.

എന്നിട്ടും കുവൈത്ത് ചാണ്ടിയെന്ന പേര് മാത്രമായതോടെയാണ് ഈനാട്ടില്‍ കണ്ണീരൊപ്പല്‍ കലാപരിപാടിക്ക് തുടക്കമിട്ടത്. കായല്‍ പരപ്പ് നികത്തിയെന്നും, പൈപ്പിട്ട് വെട്ടിപ്പിടിച്ചുവെന്നുമൊക്കെയാണ് ഇപ്പോള്‍ അസൂയാലുക്കള്‍ പറയുന്നത്. പക്ഷേ ബ്ലൂ വെയില്‍ ഗെയിം കളിച്ച് വല്ലവനും കായലില്‍ ചാടി ആത്മഹത്യ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഇതു കൊണ്ട് സാധിച്ചാല്‍ അത്രേം ആയില്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. പോരാത്തതിന് റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് റോഡും വെട്ടിയത്രേ. കേട്ട പാതി കേള്‍ക്കാത്ത പാതി പ്രതിപക്ഷ പാര്‍ട്ടിയുടെ യുവജന വിഭാഗം മാര്‍ച്ച് നടത്തി കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊളിച്ചെങ്കിലും പാവങ്ങള്‍ക്കു വേണ്ടി വെമ്പുന്ന മന്ത്രിയുടെ മനസ് കുത്തിപ്പൊളിക്കാനാവാത്തത് ഭാഗ്യം. ഒരു കാര്യവുമില്ലാതെ വെറുതെ പാഴാകുമായിരുന്ന ഒരു കായലാണ് ടിയാന്‍ ഒന്നും രണ്ടുമല്ല 150 കോടി മുടക്കി പാവങ്ങള്‍ക്ക് വേണ്ടി കെട്ടിപ്പൊക്കിയത്. അതും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പോലും രേഖപ്പെടുത്താതെയാണെന്നത് മറക്കരുത്.
വെറും 92 കോടി രൂപയുടെ സ്വത്ത് മാത്രമം നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിട്ടും 150 കോടി റിസോര്‍ട്ടിന് ചെലവിട്ടതായി നിയമസഭയില്‍ തുറന്ന് പറഞ്ഞ സത്യസന്ധത ആരും വിസ്മരിക്കരുത്. സ്വത്ത് വിവരം മറച്ചു വെക്കുന്നത് ഗുരുതര കുറ്റമായിട്ടു പോലും അത് വെളിപ്പെടുത്തിയ ആ മനസ് കാണാതിരിക്കരുത്, അതാണ് നമ്മുടെ മന്ത്രി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ പോലെ സ്വന്തം മണ്ഡലത്തിലെ ആസ്പത്രിയില്‍ ശിശുക്കള്‍ മരിച്ചപ്പോള്‍ ചികിത്സിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്യുകയല്ല ചാണ്ടി മന്ത്രി ചെയ്തത്.
ഗര്‍ഭിണികളും ഹൃദ്രോഗികളും എന്തിന് ജലദോശം വന്നവരെ പോലും ആസ്പത്രിയിലെത്തിക്കാനായി റിസോര്‍ട്ട് വക സ്പീഡ് ബോട്ട് സ്വന്തം കാശ് മുടക്കി വാങ്ങി, ഓടിച്ച് സഹായിച്ച മഹാനാണ് മന്ത്രിയെന്നത് ഈ വിവാദമുണ്ടാക്കുന്നവര്‍ക്ക് അറിയില്ലല്ലോ. പാവങ്ങളെ ചാണ്ടി സഹായിക്കുമ്പോള്‍ ചാണ്ടിയുടെ അസുഖം സര്‍ക്കാര്‍ ചികിത്സിക്കുമെന്നാണല്ലോ അതിന്റെ ഒരിത്. ദിവസം തോറും എണ്ണയുടെ വില കേന്ദ്രത്തിലെ ആശാന്‍മാര്‍ കൂട്ടുന്നത് കാരണം ഇനി ബോട്ട് ഓടിക്കുന്നത് പന്തിയല്ലെന്ന് കണ്ടാണ് പ്രദേശത്തെ പാവങ്ങള്‍ക്കു വേണ്ടി റോഡ് വെട്ടിയത്. അല്ലാതെ ഛേ..ഛെ. റിസോര്‍ട്ട് തുടങ്ങിയത് ലാഭക്കൊതിക്കൊണ്ടാണെന്നാണ് വേറെ ചില അസൂയാലുക്കള്‍ ഇപ്പോള്‍ തട്ടിവിടുന്നത്. എന്നാല്‍ കേരളത്തിന്റെ ടൂറിസം വ്യവസായത്തെ തന്നാലാവും വിധം സഹായിക്കുന്നതിനായി നഷ്ടം സഹിച്ച് പത്ത് മുന്നൂറ് ജീവനക്കാര്‍ക്ക് ജീവനോപാതി നല്‍കാനാണെന്ന് സാക്ഷാല്‍ ചാണ്ടി മന്ത്രി പറഞ്ഞപ്പോള്‍ മാത്രമാണ് അറിയുന്നത്. കേട്ടവര്‍ കേട്ടവര്‍ ആനന്താശ്രുവോ, അതോ സങ്കടം സഹിക്കവയ്യാതെയാണോ എന്നറിയില്ല. കണ്ണു തുടച്ചാണ് സീറ്റു വിട്ടത്.
മാലിന്യവും പോളയും തടയാന്‍ പ്ലാസ്റ്റിക്കിട്ടെന്നു വരെ പറഞ്ഞ് മുഖ്യമന്ത്രി പിന്തുണച്ചിട്ടും കിട്ടിയ ചാന്‍സില്‍ ടിയാനെ മന്ത്രിസ്ഥാനത്തു നിന്നും കുത്തിച്ചാടിക്കാനായി നടക്കുകയാണ് എന്‍.സി.പിയിലെ നേതാക്കള്‍. പക്ഷേ വിലപിക്കുന്ന കോടീശ്വരന്‍മാരെ കേന്ദ്രം നേതൃത്വം കൈവിടില്ലെന്ന പ്രപഞ്ച തത്വം ഈ നേതാക്കന്‍മാരുണ്ടോ അറിയുന്നു. അല്ലേലും എന്‍.സി.പി എന്ന ജനബാഹുല്യം കാരണം നിന്നു തിരിയാന്‍ ഇടമില്ലാത്ത പാര്‍ട്ടിയില്‍ നേതാക്കന്‍മാരാണല്ലോ എല്ലാമെല്ലാം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ പ്രധാന തൊഴില്‍ ന്യായീകരണമാക്കി നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി തോമസ് ചാണ്ടിക്കു വേണ്ടിയും രംഗത്തെത്തിയിട്ടുണ്ട്. ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ എല്ലാം രാഷ്ട്രീയ പ്രേരിതമെന്നാണ് കോടിയേരി സഖാവ് പറയുന്നത്. പണ്ട് ഏതോ സീസറെയും പൊക്കിപ്പിടിച്ച് സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതമാവണമെന്നൊക്കെ അലറി വിളിച്ചിരുന്നത് സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഭരണ പക്ഷത്തിന് ഓര്‍മയില്ല അത്ര തന്നെ. അല്ലേലും മന്ത്രിയായ ശേഷമാണ് തോമസ് ചാണ്ടിക്കു നേരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് ടിയാന്റെ വാദം. അപ്പോള്‍ മന്ത്രിയായാല്‍ എന്തുമാവാം, ആരോപണത്തിന് പ്രസക്തിയില്ലെന്ന് വ്യക്തം. ഇപ്പോള്‍ കൊണ്ടു വന്ന ആരോപണമെല്ലാം എന്തു കൊണ്ട് മുന്‍പ് ഉന്നയിച്ചില്ലെന്നാണ് കോടിയേരിയുടെ ചോദ്യം. അതായത് കായല്‍ നികത്തും മുമ്പ് വേണമായിരുന്നു നികത്തിയ പരാതി നല്‍കാനെന്ന് സാരം. എങ്ങനെയുണ്ട് കൊടിയേരിയുടെ ഫുദ്ധി. മന്ത്രിയുടെ സ്ഥിതി ഇതാണേല്‍ മല തുരന്നുവെന്നാണ് എം.എല്‍.എക്കെതിരായ ആരോപണം. പക്ഷേ ടിയാനും പാവങ്ങളുടെ കണ്ണീരൊപ്പാനായി മാത്രം ജനപ്രതിനിധിയായ ആളാണ്. അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നത് പഴയ മന്ത്രിയുടെ ബിനാമിയാണ് പോലും. പക്ഷേ പാവങ്ങളുടെ കണ്ണീരൊപ്പാനെത്തിയതിനാല്‍ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ ഒരു പഞ്ചായത്ത് മുഴുവന്‍ മേപ്പടിയാനൊപ്പം തുരന്നില്ലെന്ന വാദവുമായാണ് നിന്നത്. മന്ത്രിമാര്‍ക്കുള്ളതിനേക്കാളും സ്റ്റാഫിനെ സ്വന്തമായി വെച്ച് പാവങ്ങളുടെ കണ്ണീരൊപ്പാന്‍ എം.എല്‍.എ ഓഫീസ് നടത്തുന്നുണ്ടെന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞ് കരഞ്ഞ ആ സീന്‍ കണ്ടാല്‍ ഇന്‍ഹരിഹര്‍ നഗര്‍ സിനിമയിലെ അപ്പുക്കുട്ടന്‍ പോലും നടുങ്ങും ഏതാണ്ട് അതായിരുന്നു ലവല്‍.
വൃക്ക രോഗികളുടെ കാര്യത്തില്‍ മുട്ടാപ്പോക്ക് കൊണ്ടു വന്ന മന്ത്രിയുടെ ജില്ലക്കാരനായിട്ടും ഡയാലിസിസ് യന്ത്രമൊക്കെ വാങ്ങി നല്‍കി മാതൃക പുകുഷോത്തമനായ എം.എല്‍.എയുടെ ഈ കരച്ചിലൊക്കെ മാലോകര്‍ കേള്‍ക്കാന്‍ തയാറായി. എന്നിട്ടും കേള്‍ക്കാന്‍ തയാറാവാത്ത ഒരാളുണ്ട്. സാക്ഷാല്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ. ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് സഖാവിന്റെ ആവശ്യം. നഷ്ടം സഹിച്ച് പാവങ്ങളെ സഹായിക്കുന്ന ലേക്പാലസ് റിസോര്‍ട്ടും, മഞ്ഞളിപ്പ് തടയാന്‍ പാര്‍ക്ക് കൊണ്ടു വന്നതുമൊന്നും ടിയാന് മാത്രം ദഹിക്കുന്നില്ല.
ലാസ്റ്റ് ലീഫ്:
മിനിമം ബാലന്‍സ് പിഴയായി എസ്.ബി.ഐ പിഴിഞ്ഞെടുത്തത് 235 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സബ്‌കെ സാത് സബ്‌കെ വികാസ് അത്ര തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending