Connect with us

More

വിഭാഗീയത അവസാനിപ്പിച്ചിട്ട് മതി യാത്രയെന്ന് ബി.ജെ.പി ദേശീയ നേതൃത്വം

Published

on

പാര്‍ട്ടിയില്‍ അനുദിനം മൂര്‍ഛിക്കുന്ന വിഭാഗീയത കാരണമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര മാറ്റിവെച്ചതെന്ന് സൂചന. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. എന്നാല്‍ യാത്രയോടെ പാര്‍ട്ടിയിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് അമിത് ഷാ കുമ്മനത്തോട് യാത്ര മാറ്റിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നാണ് വിവരം. പാര്‍ട്ടിയില്‍ സമവായമുണ്ടായ ശേഷം മതി യാത്രയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിയോഗിച്ചിട്ടുള്ള ചാരന്‍മാരില്‍ നിന്നും ദേശീയനേതൃത്വം കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ട്.
സംസ്ഥാനത്തെ ബി.ജെ.പിയിലെ കലഹത്തെ കുറിച്ചും പാര്‍ട്ടിയുടെ സ്വാധീനം എങ്ങനെ വര്‍ധിപ്പിക്കാമെന്നതിനെ കുറിച്ചും അമിത്ഷാ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുന്ന അനുഭാവികളില്‍ നിന്നും വിവരം ശേഖരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഘപരിവാര്‍ ബന്ധം പുലര്‍ത്തുന്നവരുമായി ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ടു ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായ കശ്യപ വേദാശ്രമം മേധാവി ആചാര്യ എം.ആര്‍.രാജേഷിനെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഡല്‍ഹിക്ക് അടിയന്തരമായി വിളിപ്പിച്ച് ചര്‍ച്ച നടത്തി. ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ആചാര്യ രാജേഷ് പഴയ എ.ബി.വി.പി നേതാവുമാണ്. ഏതാനും മാസം മുന്‍പ് ആര്‍.എസ്.എസ് നേതാവ് കെ.കെ.ബല്‍റാമിനെയും ഷാ വിളിപ്പിച്ചിരുന്നു.
തമ്മിലടിച്ചു നില്‍ക്കുന്ന എല്ലാ വിഭാഗത്തിനേയും ഒരുമിച്ച് കൊണ്ടു പോകാനാണ് കുമ്മനം രാജശേഖരനെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റാക്കിയത്. കുമ്മനത്തിന് പാര്‍ട്ടിയെ വേണ്ട രീതിയില്‍ നയിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റണമെന്ന് കുമ്മനത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തരായവര്‍ അമിത്ഷാക്ക് പരാതി നല്‍കിയിട്ടുണ്ട്. തല്‍ക്കാലം കുമ്മനം മാറേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ കലഹത്തിന് പ്രേരിപ്പിക്കുന്നവരെ പടിക്ക് പുറത്താക്കാനും ദേശീയ നേതൃത്വത്തിന് പദ്ധതിയുണ്ട്. കുമ്മനത്തിന് പകരക്കാരനെ കണ്ടെത്താനും ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. ആരെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചാലും വിഭാഗീയത രൂക്ഷമാകുകയേ ഉള്ളു എന്നാണ് വിലയിരുത്തല്‍.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending