Connect with us

More

കൂടംകുളം ആണവനിലയത്തിലെ ഒന്നാം യൂണിറ്റ് ഉല്‍പാദനം പുനരാരംഭിച്ചു

Published

on

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കലിനുമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന കൂടംകുളം ആണവവൈദ്യുതി നിലയത്തിലെ ഒന്നാം യൂണിറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പുനരാരംഭിച്ചു. ആയിരം മെഗാവാട്ട് ശേഷിയുള്ള സമ്മര്‍ദജല റിയാക്ടര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ യൂണിറ്റില്‍ സമ്പുഷ്ട യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഓരോ 7000 മണിക്കൂറിന് ശേഷവും ഇന്ധനം മാറ്റേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് ഇക്കൊല്ലം ഏപ്രില്‍ 13 ന് ഈ യൂണിറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവച്ചത്. ഒന്നാം യൂണിറ്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ധനം മാറ്റി നിറയ്ക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഇന്ധനം നിറയ്ക്കല്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും നിര്‍ണായക പരിശോധനകള്‍ നടത്തേണ്ടിയിരുന്നതിനാലാണ് ഉല്‍പാദനം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഉല്‍പാദനം തുടങ്ങിയതോടെ യൂണിറ്റ് ദക്ഷിണ ഗ്രിഡുമായി സംയോജിപ്പിച്ച് വൈദ്യുതി വിതരണം തുടങ്ങി. നിലവില്‍ 300 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കൂടംകുളത്തെ രണ്ടാം യൂണിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഉല്‍പ്പാദനം നിറുത്തിവെച്ചിരിക്കുകയാണ്. ഈ രണ്ട് യൂണിറ്റുകളില്‍ നിന്നും ഇതുവരെ 18,758 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. റഷ്യന്‍ സഹകരണത്തോടെയാണ് കൂടംകുളം ആണവനിലയം സ്ഥാപിച്ചത്. ആണവോര്‍ജത്തിനുള്ള ആണവ ഇന്ധനവും റഷ്യ തന്നെയാണ് ലഭ്യമാക്കുന്നത്. ആയിരം മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള രണ്ട് യൂണിറ്റുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ കരാറായിട്ടുണ്ട്.
1000 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുളള രണ്ട് റഷ്യന്‍ നിര്‍മ്മിത ആണവറിയാക്ടറുകളാണ് ഇപ്പോള്‍ നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുളള ആണവനിലയമായ കൂടംകുളം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആണവ വൈദ്യുതി പദ്ധതിയാണ്. നിലയത്തിലെ ആദ്യ റിയാക്ടര്‍ 2013ലായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending