Connect with us

Video Stories

വന്‍ ശക്തികള്‍ ഇനിയും ഉള്‍ക്കൊള്ളാത്ത പാഠം

Published

on

 

ഒരിക്കല്‍ കൂടി സെപ്തംബര്‍ 11 കടന്നുപോകുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായിരുന്ന ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരാക്രമണത്തില്‍ തകര്‍ന്ന ദിനം. ‘വേട്ടക്കാരന്‍ തന്നെ ഇര’യായ ദിനം എന്ന് അമേരിക്കയുടെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ദിനം. അതിസൂക്ഷ്മ നിരീക്ഷണത്താല്‍ വലയം ചെയ്യപ്പെട്ട രാജ്യത്ത്, അവയെ അതിജയിച്ച് ഭീകരര്‍ തകര്‍ന്നാടിയ നിമിഷങ്ങള്‍ അമേരിക്കക്കാരുടെ ചിന്തകള്‍ക്കും അപ്പുറമായിരുന്നു.
സെപ്തംബര്‍ പതിനൊന്ന് ലോക ചരിത്രത്തില്‍ വഴിത്തിരിവാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം അമേരിക്ക ലോക സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനത്തെ പിടിച്ചുലച്ച് കളഞ്ഞു ഭീകരാക്രമണം. അമേരിക്കയെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന അഹങ്കാരത്തിനുള്ള കനത്ത പ്രഹരം. പുറത്തുനിന്നുള്ള ഏത് ആക്രമണത്തെയും നിലം തൊടാതെ തകര്‍ക്കാന്‍ അമേരിക്കയുടെ സൈനിക സംവിധാനത്തിന് ശേഷിയുണ്ട്. ലോകത്തിന്റെ തന്നെ മുക്കുമൂലകളിലെ കൊച്ചു ചലനങ്ങള്‍ പോലും നിരീക്ഷിക്കാന്‍ കഴിവുള്ള ഇന്റലിജന്‍സ് സംവിധാനവും അമേരിക്കക്ക് സ്വന്തം. ഇവയെ അതിജീവിച്ചാണ് ഭീകരര്‍ തന്ത്രം മെനഞ്ഞത്. അമേരിക്കയിലെ തന്നെ വിമാനങ്ങള്‍, സ്വന്തം പൈലറ്റുമാര്‍ റാഞ്ചിയെടുത്ത് ലോക വ്യാപാര സമുച്ചയം തകര്‍ത്തു. അമേരിക്കയുടെ സൈനിക കേന്ദ്രമായ പെന്റഗണിന് നേരെയുള്ള വിമാനാക്രമണം നേരിയ വ്യത്യാസത്തിലാണ് ഒഴിവായത്. പെന്റഗണ്‍ തകര്‍ന്നാല്‍ അമേരിക്കയുടെ പരാജയം സമ്പൂര്‍ണമാകുമായിരുന്നു. വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷിനെയും വൈസ് പ്രസിഡണ്ട് വിക്‌ചെനിയെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്ക് തെരുവില്‍ ജനങ്ങള്‍ ജീവനും കൊണ്ട് ഓടി. (ഇസ്രാഈലി വിമാനാക്രമങ്ങള്‍ ഭയന്ന് ഫലസ്തീന്‍ തെരുവില്‍ സ്ത്രീകളും കുട്ടികളുമടക്കം ഓടിയൊളിക്കുന്നതിന് സമാനചിത്രം) മൂവായിരം മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസ് തുടരുന്നു. പൈലറ്റുമാരില്‍ ഭൂരിപക്ഷവും ജന്മം കൊണ്ട് സഊദിക്കാരായതിനാല്‍ ആ രാജ്യത്തിന് എതിരായ നീക്കങ്ങളും ഇതിന്റെ ഭാഗമായി അമേരിക്ക നടത്തിവരുന്നുണ്ട്. അവയൊന്നും അവസാനമായിട്ടില്ല. ന്യൂയോര്‍ക്ക് ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ പ്രത്യാക്രമണം നടത്താന്‍ അമേരിക്കക്ക് അവകാശമുണ്ട്. ആക്രമണത്തിന്റെ ആസൂത്രകരായ അല്‍ ഖാഇദയുടെ താവളം എന്ന നിലയില്‍ ഉടന്‍ അഫ്ഗാനിസ്ഥാനെ അമേരിക്കയും മുപ്പത് സഖ്യരാഷ്ട്രങ്ങളും ആക്രമിച്ച് കീഴടക്കി. അല്‍ ഖാഇദയുടെ സഹോദര സംഘടനയായ താലിബാന്‍ ഭരണകൂടത്തെ പിഴുതെറിഞ്ഞു. അധിനിവേശം ഭാഗികമായിട്ടാണെങ്കിലും തുടരുകയാണ്. ഒന്നര ലക്ഷത്തോളം വരുന്ന സൈനികരില്‍ 8400 പേര്‍ അഫ്ഗാനിലുണ്ട്. ഒബാമ ഭരണകൂടം പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് അവ തിരുത്തി. കൂടുതല്‍ സൈനികരെ അയച്ച് പുതിയ യുദ്ധത്തിന് ഒരുങ്ങുന്നു അമേരിക്ക. അഫ്ഗാന്‍ അധിനിവേശത്തെ ന്യായീകരിച്ച ലോക രാജ്യങ്ങളില്‍ ഭൂരിപക്ഷവും പക്ഷെ, ഇറാഖി അധിനിവേശത്തോട് അനുകൂലമായിരുന്നില്ല. പ്രസിഡണ്ട് സദ്ദാം ഹുസൈന് അല്‍ ഖാഇദ ബന്ധമുണ്ടെന്നും ലോകത്തെ നശിപ്പിക്കാന്‍ കഴിയുന്ന കൂട്ട സംഹാരായുധങ്ങള്‍ ഇറാഖിലുണ്ടെന്നും ആരോപിച്ച് ഇറാഖിലേക്ക് സൈന്യത്തെ അയച്ച അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അബദ്ധത്തില്‍ എത്തിപ്പെട്ടു. ആരോപണം രണ്ടും വസ്തുതാവിരുദ്ധമാണെന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ഇന്റലിജന്‍സ് പിന്നീട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഇറാഖി അധിനിവേശത്തിന്റെ പാപഭാരം അമേരിക്കക്കും ബ്രിട്ടനുമായി. സദ്ദാമിന്റെ മികച്ച ഭരണത്തെ പുറത്താക്കി പകരം വന്നത് ‘ഇറാന്‍ മാതൃക’യിലുള്ള ശിയാ ഭരണമായതിന്റെ കുറ്റബോധവും പാശ്ചാത്യര്‍ക്കുണ്ട്.
സെപ്തംബര്‍ പതിനൊന്നില്‍ നിന്ന് അമേരിക്ക ഇനിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ല. സൈനികശക്തി ഉപയോഗിച്ച് എല്ലാവരെയും നേരിടാമെന്നാണ് അവരുടെ അഹങ്കാരം. അഫ്ഗാനില്‍ 16 വര്‍ഷം പിന്നിടുമ്പോഴും ഭീകരത പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ലെന്ന് വിലപിക്കേണ്ട ഗതികേടാണ്. ഐക്യരാഷ്ട്ര സംഘടനയാകട്ടെ എല്ലാ സംഭവങ്ങള്‍ക്കും മൂകസാക്ഷിയും. അമേരിക്ക ഉള്‍പ്പെടെ വന്‍ശക്തികളുടെ താല്‍പര്യത്തിന് മാത്രം വഴങ്ങുന്ന ലോക സംഘടനയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. 1948-ല്‍ രൂപം കൊള്ളുമ്പോഴുണ്ടായിരുന്ന ലോക സാഹചര്യത്തില്‍ വന്‍ മാറ്റം വന്നു. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ യു.എന്‍ രക്ഷാസമിതിക്ക് പുറത്ത് നില്‍ക്കുന്ന അവസ്ഥയില്‍ മാറ്റം വേണം. ഭീകരതയെ തകര്‍ക്കാന്‍ ആയുധ ശക്തി കൊണ്ട് മാത്രം കഴിയില്ലെന്ന് അഫ്ഗാന്‍ തെളിയിച്ചു. സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. സെപ്തംബര്‍ പതിനൊന്നിന് ശേഷം ലോകമെമ്പാടും നിരവധി ഭീകരാക്രമണങ്ങള്‍ നടന്നു. ആയിരങ്ങളുടെ ജീവന്‍ നഷ്ടമായി. കോടികളുടെ നാശം സംഭവിച്ചു. ഇവയൊന്നും ഇനിയും ആവര്‍ത്തിച്ചുകൂട. സെപ്തംബര്‍ പതിനൊന്നില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ വന്‍ ശക്തികള്‍ തയാറാകണം. ലോക രാഷ്ട്ര സംഘടന അതിന് മുന്‍കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending