Connect with us

More

സ്‌റ്റെമ്പിങില്‍ പുതിയ തൂവലുമായി മിന്നല്‍ ധോണി; ഇന്ത്യന്‍ ജേഴ്‌സിയില്‍ 100

Published

on

ഇന്റോര്‍: ഇന്ത്യന്‍ ടീമിലെ മുന്‍ ക്യാപ്റ്റനും കൂളുമായ എം.എസ് ധോനി കഴിയില്‍ ടീമിന് എങ്ങനെ മുതല്‍ക്കൂട്ടാവുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ബാറ്റിങില്‍ ചിലപ്പോള്‍ കൂറ്റനടിക്കാരനായും മറ്റുചിലപ്പോള്‍ വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകളുടെ തമ്പുരാനായും ധോനി മാറും.
ഓസീസിനെതിരായ ഏകദിന പരമ്പരയിലും ധോനി വ്യത്യസ്തനായി. ചെന്നൈയില്‍ ബാറ്റുകൊണ്ടാണ് താരമായതെങ്കില്‍ കൊല്‍ക്കത്തയില്‍ വിക്കറ്റിനു പിന്നിലാണ് എം.എസ്.ഡി താരമായത്.
സ്റ്റമ്പിന് പിന്നില്‍ അത്രയ്ക്ക് മികവുറ്റതായിരുന്നു ധോനിയുടെ പ്രകടനം. ഇരയെ കാത്തിരിക്കുന്ന കഴുകന്‍ കണ്ണുപോലെ ജാഗരൂകമായിരുന്നു ധോനിയുടെ പ്രകടനം. ധോനിയുടെ വേഗതയുടെയും കൂര്‍മ്മതയുടെയും വിലയറിഞ്ഞത് ഓസീസ് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്വെല്ലാണ്.
എന്നാല്‍ ഇന്റോറില്‍ ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും ധോനിയുടെ പ്രകടനം തനിയാവര്‍ത്തനമായി.
രണ്ടാം എകദിനത്തിലെ പോലെതന്നെ യുസ്വേന്ദ്ര ചാഹലിന്റെയും ധോനിയുടേയും കെണിയില്‍ മാക്സ്വെല്‍ വീണ്ടും വീഴുകയായിരുന്നു.


ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ അതി മനോഹരമായി കളിക്കുന്ന മാക്സിനെ അതിലും മനോഹരമായാണ് ധോനി പുറത്താക്കിയത്. ചാഹലിന്റെ പന്തില്‍ ക്രീസില്‍ നിന്ന് കയറി അടിക്കാന്‍ ശ്രമിച്ച മാക്സ്‌വെല്ലിന് പിന്നീട് ക്രീസിലേക്ക് തിരിച്ചു കയറാനായില്ല. ഞൊടിയിടയിലായിരുന്നു ധോനിയുടെ സ്റ്റമ്പിങ്. അതിര്‍ത്തി കടത്താനായി കയറി അടിക്കാനുള്ള ശ്രമം മനസ്സിലാക്കിയ ചാഹല്‍ ബോള്‍ വൈഡാക്കി എറിയാന്‍ തെല്ലും മടിച്ചില്ല. ബാക്കി കാര്യങ്ങള്‍ ധോനി ഭദ്രമാക്കുകയായിരുന്നു. ഷോട്ട് നഷ്ടപ്പെട്ടതോടെ തിരിഞ്ഞ് ക്രീസില്‍ ബാറ്റ് കുത്താന്‍ ഓസീസ് താരം തിരഞ്ഞപ്പോഴേക്കും ധോനി ബെയ്ല്‍ എടുത്തിരുന്നു. ചെന്നൈയില്‍ നടന്ന് ഒന്നാം ഏകദിനത്തിലും മാക്‌സ്‌വെല്ലിനെ ചാഹനാണ് പുറത്താക്കിയിരുന്നത്. മൂന്നാം തവണയും മാക്‌സ്‌വെല്ലിന്റെ പുറത്താകലിന് താന്‍ കാരണമായതോടെ ചാഹലിന് വിക്കറ്റ് ചിരിയടക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയതോടെ പുതിയൊരു റെക്കോര്‍ഡിന് കൂടി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അര്‍ഹനായിരിക്കുകയാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോര്‍ഡാണ് എം.എസ് ധോനി സ്വന്തമാക്കിയത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന രണ്ടാം എകദിനത്തില്‍ യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ മാക്‌സ്‌വെല്ലിനെ ധോനി പുറത്താക്കുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ

വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

Published

on

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.

വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.

Continue Reading

More

‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

Published

on

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക്‌ വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട്‌ ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട്‌ ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക്‌ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ്‌ അംഗവുമായ അഡ്വ: ഹാരിസ്‌ ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ്‌ പ്രസിഡണ്ട്‌ അഹമ്മദ്‌ അരീക്കോട്‌ തുടങ്ങിയവർ പങ്കെടുത്തു.

ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക്‌ വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു.

Continue Reading

kerala

നിലമ്പൂരില്‍ ഇടത് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

നിലമ്പൂരിൽ ഇടത് സർക്കാറിനെതിരെ ശക്തമായ ജനവികാരമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ കണക്കുകൂട്ടലുകൾ വോട്ടെണ്ണുന്ന ദിവസം വരെ മാത്രമാണ്. യു.ഡി.എഫ് വളരെ ഊർജ്ജസ്വലമായിട്ടാണ് മുന്നോട്ട് പോകുന്നത്. നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കും.- അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും സഖ്യമുണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടേതായ കാരണങ്ങളാലാണ് അവർ യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending