Connect with us

Views

അമ്മയെ കൈവിടാതെ ജര്‍മനി

Published

on

 
ബെര്‍ലിന്‍: ജര്‍മനിയുടെ ഉരുക്കു വനിത അംഗല മെര്‍ക്കല്‍ നാലാമതും രാജ്യത്തിന്റെ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മന്‍കാര്‍ സ്‌നേഹത്തോടെ അമ്മയെന്ന് വിളിക്കുന്ന മെര്‍ക്കലിന്റെ വിജയത്തിന് പക്ഷെ, നവനാസികളുടെ പാര്‍ലമെന്റ് അരങ്ങേറ്റത്തില്‍ തിളക്കം കുറഞ്ഞു. ആറു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് തീവ്രവലതുപക്ഷമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) പാര്‍ലമെന്റിന്റെ പടികയറുന്നത്.
ജര്‍മനിയുടെ കരുത്തുറ്റ മൂന്നാമത്തെ പാര്‍ട്ടിയെന്ന പദവിയും എ.എഫ്.ഡി സ്വന്തമാക്കിയിരിക്കുകയാണ്. ഇസ്്‌ലാമിനെ കടന്നാക്രമിച്ചും കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചും വോട്ടു ചോദിച്ച പാര്‍ട്ടിയുടെ മുന്നേറ്റം ജനാധിപത്യവാദികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നാലാം തവണയും ജര്‍മന്‍ ചാന്‍സലറാകുന്ന നേതാവായി ചരിത്രം കുറിച്ചെങ്കിലും മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(സി.ഡി.യു)യുടെ ജനപിന്തുണ ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. 33 ശമതാനം വോട്ടുനേടിയ പാര്‍ട്ടിക്ക് 2013ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് വിഹിതത്തില്‍ ഒമ്പത് ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മെര്‍ക്കലിന്റെ പ്രധാന എതിരാളി മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 21 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. യുദ്ധാന്തര ജര്‍മനിയില്‍ അവര്‍ക്കേറ്റ ഏറ്റവും കനത്ത തിരിച്ചടിയാണ് ഇതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 10.1 ശതമാനം വോട്ടും പരിസ്ഥിതിവാദികളായ ഗ്രീന്‍സ് പാര്‍ട്ടിക്ക് 9.2 ശതമാനവും വോട്ട് ലഭിച്ചു.
ബെര്‍ലിനിലെ പാര്‍ട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്യവെ കൂടുതല്‍ മികച്ച ഫലം പ്രതീക്ഷിച്ചിരുന്നതായി മെര്‍ക്കല്‍ പറഞ്ഞു. അസാധാരണ വെല്ലുവിളി നേരിട്ട ഒരു പോര്‍ക്കളത്തില്‍നിന്നാണ് നാം പുറത്തുവന്നതെന്ന കാര്യം മറക്കാന്‍ പാടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയിലും അഭയാര്‍ത്ഥി പ്രവാഹത്തിലും വീര്‍പ്പുമുട്ടിയ യൂറോപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ സാധിച്ച ഏക നേതാവാണ് മെര്‍ക്കല്‍. പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികളെ അടിച്ചോടിക്കുകയും വാതില്‍ കൊട്ടിയടക്കുകയും ചെയ്തപ്പോള്‍ മെര്‍ക്കല്‍ മാത്രമാണ് അവരെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തത്. 10 ലക്ഷത്തോളം അഭയാര്‍ത്ഥികളെ ജര്‍നി സ്വീകരിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചാണ് എ.എഫ്.ഡി കരുത്താര്‍ജിച്ചത്.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending