Connect with us

More

പറവ: കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സര്‍ഗാത്മക പ്രതിരോധം

Published

on

സാബിര്‍ കോട്ടപ്പുറം

സൂക്ഷമമായ സാമുഹിക നിരീക്ഷണമുള്ള വ്യക്തിയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ എന്നതിന് അദ്ദേഹത്തിന്റെ സിനിമകള്‍ വലിയ തെളിവാണ്. ആ ശ്രീനിവാസനാണ് ബിരിയാണിയില്‍ ഉപ്പ് കുറഞ്ഞു പോയതിനു മൊഴി ചൊല്ലുന്ന കിളിച്ചുണ്ടന്‍ മാമ്പഴം പോലൊരു സിനിമക്ക് കഥ എഴുതിയത്. 2000 ല്‍ പോയിട്ട് 1940-50 കളില്‍ പോലും ഉണ്ടാവാന്‍ സാധ്യത ഇല്ലാത്ത അന്യഗ്രഹ മുസ്‌ലിം ജീവിതമായിരുന്നു ആ സിനിമയുടെ പശ്ചാത്തലം.

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. കോവിലകം എപ്പോഴാണ് പൊളിക്കുന്നത് എന്നറിയാന്‍ കൊളപ്പള്ളിയില്‍ നിന്നും വന്ന സംഘത്തോട് ജഗന്നാഥന്‍ (മോഹന്‍ലാല്‍) പരിഹാസത്തോടെ പറയുകയാണ്. ബോംബ് വെച്ച് തകര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്, ബോംബ് ആകുമ്പോള്‍ മലപ്പുറത്തു നിന്നും ഈസിയായി കിട്ടുംന്ന്. ഈ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്തോ അതിനു മുന്‍പോ മലപ്പുറം ജില്ലയില്‍ നിന്ന് ബോംബ് ശേഖരങ്ങള്‍ പിടി കൂടുകയോ വാര്‍ത്തകളില്‍ നിരന്തരം നിറഞ്ഞു നില്‍ക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല . എന്നിട്ടും സിനിമ യില്‍ ഈസിയായി ബോംബ് കിട്ടുന്ന സ്ഥലമാക്കി മലപ്പുറം മാറുകയാണ്.

ഈ വാര്‍പ്പ് മാതൃകകള്‍ക്ക് വലിയ മാറ്റം ഒന്നും 2017 ആയിട്ടും ഉണ്ടായിട്ടില്ല എന്നാണു പുലി മുരുകനിലെ കായിക്കയിലൂടെ നമ്മള്‍ കണ്ടത്. കാട്ടില്‍ ജീവിക്കുന്ന മൂപ്പന്‍ വരെ ശുദ്ധ മലയാളം പറയുമ്പോഴും മംഗലാപുരം നഗരത്തില്‍ ജീവിക്കുന്ന കായിക്കന്റെ വസ്ത്രവും ഭാഷയും ആ പഴയ വാര്‍പ്പ് മാതൃക തന്നെ. മീശ മാധവനില്‍ ആകെ ഒരു മുസ്‌ലിം കുടുംബമാണ് ഉള്ളത്. അവര്‍ക്ക് മാത്രം സിനിമയില്‍ നിന്നും മാറി നിന്ന് കൊണ്ടുള്ള ഭാഷയാണ്. തിരുവനന്തപുരത്തെ മുസ്‌ലിം തിരുവനന്തപുരം സ്ലാങ്ങും കോഴിക്കോട്ടുകാരന്‍ കോഴിക്കോടന്‍ സ്ലാങ്ങും മലപ്പുറത്തെ ഹിന്ദു മലപ്പുറം സ്ലാങ്ങും സംസാരിക്കുന്ന നാട്ടിലാണ് കേരളത്തിലെ നാലിലൊന്ന് വരുന്ന മുസ്‌ലിം ജീവിതങ്ങളെ സിനിമയില്‍ ഇങ്ങനെ കൃത്യമായി അപരവല്‍ക്കരിച്ഛത്. മുസ്‌ലിം ജീവിതങ്ങള്‍ സ്‌ക്രീനില്‍ ഇങ്ങനെയൊക്കെ മതി എന്ന ധാരണകള്‍ക്കെതിരായ വലിയ പ്രതിരോധമാണ് സൌബിന്‍ ഷാഹിറും അന്‍വര്‍ റഷീദും പറവയിലൂടെ തീര്‍ത്തത്. കേരളീയ മുസ്‌ലിം ജീവിതത്തില്‍ നിന്നും അടുത്തിടെ ഉണ്ടായ വലിയ സര്‍ഗാത്മക പ്രതിരോധമാണ് പറവ.
കാറ്റും വെയിലും മഴയും കൊള്ളുന്ന, ദുഃഖം വരുമ്പോള്‍ കരയുന്ന സന്തോഷം വന്നാല്‍ ചിരിക്കുന്ന അന്നത്തെ അന്നത്തിനായി ജീവിതത്തോട് പട വെട്ടുന്ന മറ്റെല്ലാവരെയും പോലെ സ്വാഭാവിക ജീവിതം തന്നെയാണ് മുസ്‌ലിം സമൂഹവും ഇവിടെ നയിക്കുന്നതെന്ന് പറവ കാണിച്ച് തരുന്നു. നാല് കെട്ടിന്റെ അപകര്‍ഷതാ ബോധമോ ദേശീയനല്ലാത്തെ മുസ്‌ലിമിനെ നേരിടേണ്ട സമ്മര്‍ദ്ദ മോ പറവയിലെ കഥാപാത്രങ്ങള്‍ക്കില്ല. മട്ടാഞ്ചേരി യിലെ മുസ്‌ലിമിന് മലബാര്‍ ഭാഷ പറയേണ്ട ഗതികെടുമില്ല. അവന്‍ തൊപ്പിയും താടിയും പച്ച ജഴ്‌സിയും അണിഞ്ഞ് ജീവിക്കുകയാണ്. പച്ച ബ്ലൗസ് വലിയൊരു രാഷ്ട്രീയ പ്രശന്മാക്കിയവരുടെ നടുവിലെക്കാണ് ഇമ്രാന്‍ (ദുല്ഖര്‍ സല്‍മാന്‍ ) പച്ച ജഴ്‌സിയും അണിഞ്ഞു വരുന്നത്. ഇമ്രാന്റെ നാടോ വീടോ പശ്ചാത്തലമോ ഒന്നും സിനിമ പറയുന്നില്ല. മിക്ക സീനിലും താടി വെട്ടി ഒതുക്കിയ, തൊപ്പി വെച്ച് നടക്കുന്ന ഇമ്രാനെയാണ് നമ്മള്‍ കാണുന്നത്. അനാഥ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്ന, മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ച് കൊടുക്കുന്ന, സുഹൃത്തുക്കള്‍ അരയില്‍ ഒളിപ്പിച്ച് വെച്ച കത്തി പുറത്തെടുത്ത് വലിച്ചെറിയുന്ന, മദ്യപാനത്തില്‍ നിന്നും ഗുണ്ടാ സംസ്‌കാരത്തില്‍ നിന്നും അവരെ പിന്‍വലിപ്പിക്കുന്ന ഓരോ വീടിന്റെ അടുക്കളയിലും സ്വാതന്ത്ര്യത്തോടെ കയറി ചെല്ലാന്‍ പറ്റുന്ന വെളിച്ചമായി ഇമ്രാന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇസ്‌ലാാമോഫോബിയ കാലത്തെ ‘ഇസ്‌ലാം’ തന്നെയാണ് ഇമ്രാന്‍. അഭിനേതാക്കള്‍, ക്യാമറ, സംഗീതം എല്ലാം മികച്ചു നിന്നിട്ടുണ്ട്. ഇചാപ്പിയോടും ഹസീബിനോടും പ്രത്വേക ഇഷ്ടം.

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

crime

ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

Published

on

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.

ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.

എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.

 

Continue Reading

Trending