Video Stories
റേഷന്‍ കാര്‍ഡുടമകളെ പരീക്ഷിക്കുന്ന സര്‍ക്കാര്‍
പൊതുവിപണിയിലെ കൊള്ള ലാഭത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും ദരിദ്ര ജനതയെയും സാധാരണക്കാരെയും രക്ഷിക്കുകയെന്ന ദൗത്യവുമായി നടപ്പാക്കിവരുന്ന പൊതുവിതരണ സമ്പ്രദായം ഭീഷണി നേരിടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായ പ്രതിസന്ധി നിലവിലിരിക്കേയാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത നിമിത്തം പൊതുവിതരണ സമ്പ്രദായം ആകെ താളംതെറ്റിയത്. അതിന്റെ ആശങ്കാജനകമായ പ്രതിഫലനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ദൃശ്യമാകുന്നത്. മൂന്നു വര്‍ഷം മുമ്പ് കാലാവധി തീര്‍ന്ന സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള ഫോറത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ ന്യൂനതകളുടെയും പരാതികളുടെയും പ്രളയമാണ്.
ഇനി മുതല്‍ ബി.പി.എല്‍, എ.പി.എല്‍ എന്ന പേര് മാറ്റി മുന്‍ഗണനാപട്ടികയും അല്ലാത്തതും എന്നാക്കുകയാണ്. നിലവില്‍ രണ്ടു കോടിയോളം പേര്‍ക്കാണ് കേരളത്തില്‍ സൗജന്യനിരക്കില്‍ ഭക്ഷ്യ ധാന്യം നല്കിവന്നിരുന്നതെങ്കില് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശമനുസരിച്ച് അതില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ ഇനി ആ ആനുകൂല്യം ലഭിക്കൂവെന്നാണ് സൂചന. കരടുപട്ടിക പ്രസിദ്ധീകരിച്ച ഒക്ടോബര്‍ 20 മുതല്‍ തന്നെ കാര്‍ഡുകളെക്കുറിച്ച് പരാതി പ്രവാഹമാണ്്. പരാതി പരിഹരിക്കാനും തെറ്റുതിരുത്തുന്നതിനുമായി ഒരു ലക്ഷത്തിലധികം അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. തെറ്റുതിരുത്താന്‍ സിവില്‍ സപ്ലൈസ് ഓഫീസില്‍ ചെല്ലണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമാണ് ആദ്യ ദിവസം നിരവധി പേര്‍ക്ക് കുരുക്കായത്. മലപ്പുറത്തും തിരുവനന്തപുരത്തുമടക്കം നിരവധി ഓഫീസുകളില്‍ രണ്ടുദിവസമായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചില കുടുംബിനികള്‍ കുഴഞ്ഞുവീഴുകയും ചെയ്തു.
പൊലീസെത്തിയാണ് രംഗം നിയന്ത്രിച്ചത്. തെറ്റുതിരുത്താനുള്ള അപേക്ഷ നവംബര്‍ അഞ്ചുവരെ സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കയാണിപ്പോള്‍. ഫലത്തില്‍ കാര്‍ഡുടമകളുടെ ക്ഷമയും ആരോഗ്യവും പരീക്ഷിക്കുകയാണ് സര്‍ക്കാരിപ്പോള്‍ ചെയ്യുന്നത്. കാര്‍ഡുടമകള്‍ നല്കിയ വിവരങ്ങള്‍ ശരിയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനാണ്. ഭക്ഷ്യ സുരക്ഷാനിയമം പാര്‍ലമെന്റ് പാസാക്കിയിട്ട് മൂന്നുവര്‍ഷമായി. ദീര്‍ഘ ദൃഷ്ടിയുള്ള നിര്‍ദേശങ്ങളടങ്ങിയ ഭക്ഷ്യസുരക്ഷാനിയമമാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് വാദമുണ്ട്. റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കുക എന്നതാണ് അതിലൊന്ന്. കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും കൂടുതല്‍ നിത്യോപയോഗ വസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്യുമെന്ന് നിയമം അനുശാസിക്കുന്നു. ഇതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അഴിമതിയും തടയാന്‍ കഴിയും.
എന്നാല്‍ സര്‍ക്കാരിന്റെ വിഹിതം കുറച്ചുകൊണ്ട് പരമാവധി പേരെ സൗജന്യ നിരക്കില്‍ നിന്ന് അകറ്റാനുള്ള തീരുമാനം രാജ്യം പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന നീതിയുക്തമായ പൊതുവിതരണ രീതിക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും എതിരാണ്. പലസംസ്ഥാനങ്ങളും ഇതിനകം നിയമം നടപ്പാക്കിയെങ്കിലും കേരളം പരമാവധി സമയം നീട്ടിവാങ്ങുകയായിരുന്നു. നവംബര്‍ ഒന്നുമുതല്‍ നിയമം നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചതോടെയാണ് ഉപഭോക്തൃപട്ടിക സംബന്ധിച്ച പ്രശ്നമുയര്‍ന്നത്. ഒരേക്കര്‍ വരെ ഭൂമി, ആയിരം ചതുരശ്രയടി വീട്, നാലു ചക്രവാഹനമുള്ളവര്, നാലാം ഗ്രേഡൊഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലിക്കാര്‍ തുടങ്ങിയവരെയാണ് മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുള്ളത്.
ഇതനുസരിച്ച് കേരളത്തില്‍ 1.54 കോടി കുടുംബങ്ങളെയാണ് മുന്‍ഗണനാ പട്ടിക (നിലവിലെ ബി.പി.എല്‍)യില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതിലാണ് വ്യാപകമായ പരാതിയുയര്‍ന്നിട്ടുള്ളത്. പദ്ധതി നടപ്പാക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് പൊതുവിപണിയെ ആശ്രയിക്കേണ്ടിവരികയും അത് വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.റേഷന്‍ കടകള്‍ ഒരുകാലത്ത് കല്ലും ദുര്‍ഗന്ധവും നിറഞ്ഞ ധാന്യങ്ങള്‍ കാരണം അധികമാരും തിരിഞ്ഞുനോക്കാത്ത ഇടമായിരുന്നു. എഫ്.സി.ഐയില്‍ നിന്നുള്ള ധാന്യ ലോഡുകള്‍ പലപ്പോഴും പോയത് സ്വകാര്യ ഗോഡൗണുകളിലേക്കും. ശക്തമായ പരിശോധനകളും പൊതു വിപണിയിലെ വിലക്കയറ്റവും മൂലം ഇതിന് കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെക്കുറെ മാറ്റം വന്നു. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ സമ്പന്നമാണെന്നതാണ് കൂടുതല്‍ പേരെ പി.ഡി.എസ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണുന്ന ന്യായം.
അതേസമയം പട്ടികജാതി-വര്‍ഗക്കാരും മറ്റുപിന്നാക്കക്കാരുമടക്കം 40 ശതമാനത്തിലധികം പേര് ഇപ്പോഴും റേഷന്‍ സാധനങ്ങള്‍ കാത്തുകഴിയുന്നുണ്ടെന്നത് മറക്കാനാവില്ല. എ.പി.എല്‍ ഉപഭോക്താക്കള്‍ക്കുള്ള അരി വിഹിതം കഴിഞ്ഞ മാസം പൊടുന്നനെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഇവരെ പ്രതിസന്ധിയിലാക്കി. മുന്‍ഗണനാ പട്ടിക പ്രകാരം 14.24 ലക്ഷം ടണ്‍ ധാന്യമാണ് സംസ്ഥാനത്ത് ആവശ്യമുള്ളത്. നവംബര്‍ ഒന്നുമുതല്‍ നിലവിലെ നിരക്കില്‍ അരി നല്‍കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനകം സാധനങ്ങള്‍ അധികമായി വാങ്ങിയെങ്കില്‍ ആ ധാന്യത്തിന്റെ വില തിരിച്ചുപിടിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഫലം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണിത്.
കൂനിന്മേല് കുരുവെന്നപോലെ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ കടയുടമകള്‍ തിങ്കളാഴ്ച പണിമുടക്ക് നടത്തുകയുണ്ടായി. നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല കടയടപ്പിനും തീരുമാനിച്ചിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് വന്‍ പ്രയാസം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ല. ജനങ്ങളെയും വ്യാപാരികളെയും ആശ്വസിപ്പിക്കുന്ന നടപടികളാണ് ഭക്ഷ്യവകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്ന് പൊതുവെയും ഉണ്ടാവേണ്ടത്. കേന്ദ്രത്തെ കുറ്റപ്പെടുത്തി മാത്രം രക്ഷപ്പെടാമെന്ന സമീപനം ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇതിനിടെ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതേപടി പ്രസിദ്ധീകരിച്ചതും അധികൃതരുടെ വിവരക്കേടിന്റെ വിളംബരമായി. കേരളത്തിലെ ഇത്രയും വീടുകളിലെ അംഗങ്ങള്‍, വരുമാനം, ഫോണ്‍, ബാങ്ക്- വൈദ്യുതി- പാചക വാതക അക്കൗണ്ട് നമ്പരുകള്‍ തുടങ്ങിയ ഒട്ടേറെ വിലപ്പെട്ട വിവരങ്ങളാണ് പരസ്യമാക്കിയത്.
ഏതൊരാള്‍ക്കും ദുരുപയോഗം ചെയ്യാവുന്ന വിധത്തിലായി ഇത്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ഇങ്ങനെ ചെയ്തത് കടുത്ത അപരാധമാണ്. പരാതിയെതുടര്‍ന്ന് ഇതു പിന്‍വലിച്ചിട്ടുണ്ടെങ്കിലും മൊത്തത്തില്‍ സര്‍ക്കാരിന്റെ ധാരണക്കുറവാണ് റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
india3 days ago
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്