Connect with us

More

കേന്ദ്ര ഭരണ നീക്കം കാറ്റലോനിയ നിസഹകരണത്തിന്

Published

on

മാഡ്രിഡ്: കാറ്റലോനിയന്‍ മേഖലയെ സ്‌പെയിനിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള നീക്കം ചെറുക്കുമെന്ന് കാറ്റലോനിയ. മാഡ്രിഡില്‍ നിന്നുള്ള നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ പൊലീസ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും നിസഹകരിക്കുമെന്ന് കാറ്റലോനിയന്‍ നേതാക്കള്‍ അറിയിച്ചു.

കാറ്റലോനിയയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രത്യേക ഭരണഘടനാ അധികാരം വിനിയോഗിച്ച് മേഖലാ സര്‍ക്കാറിനെ പിരിച്ചു വിടാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനും സ്പാനിഷ് ഭരണ കൂടം തയാറെടുക്കുന്നതിനിടയിലാണ് നിസഹകരണമെന്ന ഭീഷണിമുഴക്കി കാറ്റലോനിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ചയാണ് കാറ്റലോനിയയില്‍ നേരിട്ടുള്ള ഭരണത്തിനായി സ്പാനിഷ് സെനറ്റില്‍ വോട്ടെടുപ്പ്.

സ്‌പെയിനിന്റെ സാമ്പത്തിക ജീവനാഡിയായ കാറ്റലോനിയ സ്വാതന്ത്ര്യം പ്രാപിച്ചാല്‍ സ്‌പെയിന്‍ സാമ്പത്തികമായി തകരുമെന്നതിനാല്‍ എന്ത് വിലകൊടുത്തും സ്വാതന്ത്ര്യ ആവശ്യം അടിച്ചമര്‍ത്താനാണ് സ്പാനിഷ് ഭരണകൂടത്തിന്റെ ശ്രമം. അതേ സമയം ഈ മാസം ഒന്നിന് നടത്തിയ ഹിതപരിശോധനയില്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടായതായാണ് കാറ്റലോനിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. സ്പാനിഷ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ ലംഘിക്കാനുള്ള തീരുമാനം തങ്ങളുടെ മാത്രം തീരുമാനമല്ലെന്നും ഇത് 70 ലക്ഷം കാറ്റലോനിയന്‍ ജനങ്ങളുടേതാണെന്നും കാറ്റലോനിയന്‍ വിദേശകാര്യ തലവന്‍ റൗള്‍ റൊമേവ അറിയിച്ചു. കാറ്റലോനിയന്‍ സ്വാതന്ത്ര്യ ഹിത പരിശോധനയില്‍ 90 ശതമാനം പേരും സ്വാതന്ത്ര്യത്തിന് അനുകൂലമായാണ് വോട്ടു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കാറ്റലോനിയന്‍ സ്വാതന്ത്ര്യ പോരാട്ടം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും സമാന നീക്കത്തിന് സഹായകരമാവുമെന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് നീക്കത്തെ നോക്കിക്കാണുന്നത്. സ്‌പെയിനില്‍ തന്നെ കാറ്റലോനിയക്കു പിന്നാലെ ഗാലിസിയ, ബാസ്‌ക് എന്നീ മേഖലകളിലും സമാന ആവശ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കോട്ട്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാറ്റലോനിയന്‍ പ്രക്ഷോഭം ശക്തിപകരുമെന്നാണ് കരുതുന്നത്. കിഴക്കന്‍ ഇറ്റലിയില്‍ രണ്ട് സമ്പന്ന മേഖലകള്‍ ഇതിനോടകം തന്നെ കൂടുതല്‍ ഭരണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending