Culture
കൊടിഞ്ഞി ഫൈസല്‍ വധം: ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം കടലാസില്‍ തന്നെ, കേസില്‍ സര്‍ക്കാറിന് സംഘ്പരിവാര്‍ നയം

യു.എ റസാഖ്
തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. സാമുദായിക സ്പര്‍ദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് സഹായകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തുടക്കം മുതലുള്ള ആക്ഷേപമാണ്. അത് സാധൂകരിക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ ഒരോ പ്രവര്‍ത്തനവും. ഏറ്റവും അവസാനം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായ വേളയില്‍ അന്വേഷണ സംഘത്തലവനെ മാറ്റുകയും പകരം ആളെ നിയമിക്കാതിരിക്കുകയും ചെയ്തത് ഉദാഹരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊല്ലപ്പെടുന്നതിന്റെ മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. നാട്ടിലെത്തിയ അന്ന് തന്നെ ഫൈസലിന്റെ ഭാര്യ ജസ്‌നയും മൂന്ന് മക്കളും ഇസ്‌ലാം മതത്തിലേക്ക് വന്നു. തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ കൂടി ഫൈസലിന്റെ മാര്‍ഗ്ഗം സ്വീകരിക്കുമെന്ന ആശങ്കയില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് വിനോദ് ആര്‍.എസ്.എസ് നേതാക്കളോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും 2016 നവംബര്‍ 19ന് പലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗള്‍ഫിലേക്ക് മടങ്ങുന്നതിന്റെ തലേദിവസമായിരുന്നു സംഭവം.
തിരുവനന്തപുരം സ്വദേശികളായ ഭാര്യപിതാവിനെയും ബന്ധുക്കളെയും താനൂര്‍ റയില്‍വെ സ്‌റ്റേഷനില്‍ നിന്നും കൂട്ടുന്നതിന് വേണ്ടി തന്റെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഫൈസലിനെ ബൈക്കില്‍ പിന്തുടര്‍ന്ന നാല് പേരാണ് കൊലപ്പെടുത്തിയത്. തുടക്കത്തില്‍ രണ്ട് മാസം പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആര്‍.എസ്.എസ് നേതാക്കളടക്കം പതിനാറ് പേരാണ് പിടിയിലായിരുന്നത്. പതിനൊന്ന് പേരെ മലപ്പുറം ഡി.വൈ.എസ്.പി പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘവും അഞ്ച് പേരെ െ്രെകംബ്രാഞ്ച് സംഘവുമാണ് പിടികൂടിയത്. എന്നാല്‍ എല്ലാവര്‍ക്കും ജില്ലാ കോടതിയില്‍ നിന്ന് തന്നെ ജാമ്യം ലഭിച്ചു. ഇത്തരം പ്രമാദമായ കേസുകളില്‍ ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത് ഇത് ആദ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പോലും സര്‍ക്കാര്‍ തെയ്യാറായില്ല. അതോടൊപ്പം ഫൈസലിന്റെ മാതാവ് പി.കെ അബ്ദുറബ്ബ് മുഖേന സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ വളരെ വൈകിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കൂടാതെ കുടുംബത്തിനുള്ള ധനസഹായവും ഭാര്യക്ക് ജോലിയും നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തോട് സര്‍ക്കാര്‍ ചെയ്ത അനീതിയുമായി.
അവസാനം ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് പോലീസിന് വ്യക്തമായ തെളിവ് ലഭിച്ച മൂന്ന് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരെയും മുഖ്യപ്രതികളെ അടക്കം രണ്ട് മാസത്തിലതികം ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെയും നടപടി എടുക്കാനാകില്ലെന്ന് പറഞ്ഞ് അന്വേഷണവും പാതിവഴിയില്‍ നിര്‍ത്തി. ഫൈസലിനെ വധിക്കുന്നതിന് യോഗം ചേര്‍ന്ന മേലേപുറം വിദ്യാനികേതന്‍ സ്‌കൂള്‍, ഈ കൊലപാതകത്തിന്റെ നിയമന്ത്രണ ബിന്ദു തിരൂരിലെ ആര്‍.എസ്.എസ് കേന്ദ്രം സംഘ് മന്ദിര്‍, കൊലയാളി സംഘം സഞ്ചരിച്ച ബൈക്ക് ഒളിപ്പിച്ച യൂണിവേഴ്‌സിറ്റിയിലെ സ്ഥാപനം എന്നിവക്കെതിരെ ഒന്നും നടപടി ഉണ്ടായില്ല.
മാത്രവുമല്ല കേസിലെ മുഖ്യസൂത്രധാരനും ആര്‍.എസ്.എസ് നേതാവുമായ മഠത്തില്‍ നാരായണന്‍, ബി.ജെ.പി നേതാവ് കോട്ടശ്ശേരി ജയകുമാര്‍, കൊലയാളി സംഘത്തിലെ ഈയിടെ കൊല്ലപ്പെട്ട ബിബിന്‍ എന്നിവരെ രണ്ട് മാസത്തിലതികം ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയുള്ള നടപടിയും കടലാസിലൊതുങ്ങി. എന്നാല്‍ ഇതിലെ പ്രതിയുടെതുള്‍പ്പെടെയുള്ള കേസുകളില്‍പെട്ട സ്ഥാപനങ്ങള്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നത് ഇടത് സര്‍ക്കാറിന്റെ ഇരട്ട നയം വ്യക്തമാക്കുന്നതാണ്. ഫൈസല്‍ വധക്കേസ് ഒന്നാം വര്‍ഷത്തോടടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാട് തിരുത്തി അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?