Connect with us

Video Stories

ഖത്തറിന്റെ പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ചു

Published

on

ദോഹ: ഖത്തര്‍ ജനസംഖ്യാ നയം 2017-2022നു തുടക്കമായി. 2017 ഖത്തരി ജനസംഖ്യാ ദിനാചരണത്തോട് അനുബന്ധിച്ച് സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഖത്തറിന്റെ ജനസംഖ്യാ നയം 2017-2022 ന്റെ കാര്യക്ഷമമായ നടപ്പാക്കലിലേക്ക് എന്ന പ്രമേയത്തിന്‍ കീഴില്‍ തയാറാക്കിയിരിക്കുന്ന പുതിയ നയത്തില്‍ ഉയര്‍ന്ന നിരക്കിലുള്ള ജനസംഖ്യാ വളര്‍ച്ചയുടെ നിയന്ത്രണം, ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ കുറക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. മന്ത്രിസഭായോഗത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് നയം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത് ദേശീയ വികസന നയം 2017-2022ന് അനുസൃതമായിട്ടാണ് ജനസംഖ്യാ നയവും തയാറാക്കിയിരിക്കുന്നത്. രണ്ടാം പഞ്ചവല്‍സര ദേശീയ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രി ഡോ.സലേഹ് ബിന്‍ മുഹമ്മദ് അല്‍ നാബിത് പറഞ്ഞു.
ഏറ്റവും ഫലപ്രദമായ തരത്തില്‍ ജനസംഖ്യാ നയം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജനസംഖ്യാ വര്‍ധന, തൊഴില്‍ ശക്തി, നഗരവളര്‍ച്ച എന്നിവയിലൂന്നി പുതിയ നയം നടപ്പാക്കുന്നതിനെക്കുറിച്ച് ജനസംഖ്യാദിനാചരണപരിപാടിയില്‍ ചര്‍ച്ച ചെയ്തു. ഒന്നാം ജനസംഖ്യാ നനയയത്തിന്റെ സമഗ്രമായ വിലയിരുത്തലുകളും ഫലപ്രാപ്തിയുടെ പരിശോധനയും നടത്തിയശേഷമാണ് പുതിയ നയം തയാറാക്കിയിരിക്കുന്നത്.
രണ്ടുവര്‍ഷത്തെ സമഗ്രമായ വിലയിരുത്തല്‍ ശ്രമങ്ങളുടെ ഫലമാണ് പുതിയ നയമെന്ന് ഡോ. അല്‍നാബിത് വിശദീകരിച്ചു. ഒന്നാം നയത്തിന്റെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞും ജനസംഖ്യാപരമായി രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമാകുന്ന തരത്തിലും ഖത്തറിന്റെ ഭാവി ജനസംഖ്യാ വീക്ഷണത്തെ രൂപപ്പെടുത്തുന്നതിനും സഹായമാകുന്നതാണ് പുതിയനയം. വിവരാധിഷ്ടിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെയ്പ്പിനും നയം സഹായകമാകും. ഒപ്പംതന്നെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ വൈദഗ്ധ്യവും ഉത്പാദനക്ഷമതയുമുള്ള തൊഴിലാളികളുടെ സാന്നിധ്യവും ഉറപ്പാക്കും. മികച്ച വൈദഗ്ധ്യമുള്ള ദേശീയ തൊഴില്‍ ശക്തി രൂപീകരിക്കുന്നതിനൊപ്പം പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത തൊഴില്‍ മന്ത്രി ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അല്‍നുഐമി ചൂണ്ടിക്കാട്ടി.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending