Connect with us

Video Stories

ഗെയില്‍: സമവായമില്ലാതെ സര്‍വകക്ഷി യോഗങ്ങള്‍

Published

on

 

ഗെയില്‍ പദ്ധതിയില്‍ ജനത്തിന്റെ ആശങ്കയും പൊലീസ് അതിക്രമവും ശരിവെച്ച് കോഴിക്കോടും മലപ്പുറത്തും ചേര്‍ന്ന സര്‍വകക്ഷിയോഗങ്ങള്‍. മുമ്പ് ഗെയില്‍ തള്ളിയ കലക്ടറുടെ പാക്കേജ് അംഗീകരിക്കാനും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിന് ശിപാര്‍ശ ചെയ്യാനും വ്യവസായ മന്ത്രി കോഴിക്കോട് കലക്ട്രേറ്റില്‍ വിളിച്ച യോഗത്തില്‍ ധാരണയായി. എന്നാല്‍, ജനവാസ മേഖലയെ ഒഴിവാക്കിയുള്ള അലൈമെന്റ് നടപ്പാക്കണമെന്ന യു.ഡി.എഫിന്റെയും സമര സമിതിയുടെയും ആവശ്യങ്ങള്‍ തള്ളിയതോടെ യോഗം ഫലത്തില്‍ പ്രഹസനമായി.
വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് ഭരണ-പ്രതിപക്ഷ കക്ഷികളും ജനപ്രതിനിധികളും സമരസമിതിയും ഒറ്റക്കെട്ടായ പിന്തുണ പ്രഖ്യാപിച്ചതായി യോഗ ശേഷം മന്ത്രി പറഞ്ഞു. അലൈന്‍മെന്റ് മാറ്റണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും മുമ്പ് പരിശോധിച്ച് തള്ളിയതായതിനാല്‍ അംഗീകരിക്കില്ലെന്ന് ഗെയില്‍ നിലപാട് അറിയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രശ്‌നമില്ലാതെ പൈപ്പിടല്‍ പൂര്‍ത്തിയാവുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ പദ്ധതി കടന്നു പോവുന്നത് പലരും ആശങ്കയോടെയാണ് കാണുന്നത്. അഞ്ചും പത്തും സെന്റുകളിലൂടെ പൈപ്പിടല്‍ നടന്നാല്‍ ഭൂമികൊണ്ട് പ്രയോജനമില്ലെന്ന വാദം ശരിയാണ്. അക്കാര്യം പരിശോധിക്കാനും പാക്കേജ് തയ്യാറാക്കാനും കലക്ടര്‍ യു.വി ജോസിനെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ ഇന്നു തന്നെ കാരശ്ശേരി പഞ്ചായത്തിലെത്തും. നഷ്ടപരിഹാരം കൊടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഏറ്റെടുത്ത് ജോലി തുടങ്ങിയ ഭൂ ഉടമകള്‍ക്ക് രേഖകള്‍ കൈമാറിയാല്‍ ഒരാഴ്ചക്കകവും ഏറ്റെടുക്കാനുള്ളവര്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മൂന്നാഴ്ചക്കകവും ആധാരവിലയുടെ 10% തുക ഉപയോഗ വിലയായി കൈമാറും. 10% എന്നത് 30% ആക്കാന്‍ മുന്‍ സര്‍ക്കാറിന്റെ കാലത്തു തന്നെ 30% ആക്കാന്‍ ധാരണയായിരുന്നു. ഇത് 50% ആക്കാന്‍ ഗെയിലിനോട് ആവശ്യപ്പെടും – മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പൊലീസ് ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നും ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നും മലപ്പുറത്തെ യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ പി ഉബൈദുല്ല, പി.കെ ബഷീര്‍, എം.ഉമ്മര്‍, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending