Video Stories
പുതിയ ദുബൈ പാര്‍ക്കുകള്‍ യുഎഇയുടെ ആഗോള സ്ഥാനം ഉയര്‍ത്തും: ശൈഖ് മുഹമ്മദ്

ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംയുക്ത തീം പാര്‍ക്ക് ഇടമായ ദുബൈ പാര്‍ക്സ് ആന്റ് റിസോര്‍ട്സിലെ ലീഗോലാന്റിലെയും റിവര്‍ലാന്റിലെയും നിര്‍മാണ പ്രവൃത്തികളുടെ അവസാന മിനുക്കുപണികള്‍ കാണാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം സന്ദര്‍ശനം നടത്തി. ദുബൈക്കും അബുദാബിക്കും മധ്യേ എക്സ്പോ 2020 മേഖലക്കടുത്തായി ശൈഖ് സായിദ് റോഡിനരികില്‍ 30 മില്യന്‍ ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി പ്രദേശം.
മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ മള്‍ടി തീംഡ് പാര്‍ക്കും വിനോദ-ഉല്ലാസ ഇടവുമാണിത്. 13 ബില്യന്‍ ദിര്‍ഹം ചെലവിലാണ് ദുബൈ പാര്‍ക്സ് ആന്റ് റിസോര്‍ട്സ് വികസന പദ്ധതി നടപ്പാക്കുന്നത്. ലീഗോലാന്റിനും ലീഗോലാന്റ് വാര്‍ട്ടര്‍ പാര്‍ക്കിനും പുറമെ, രണ്ട് അധിക പാര്‍ക്കുകള്‍ കൂടി ഇവിടെയുണ്ട്. ഹോളിവുഡ് സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള മോഷന്‍ഗേറ്റ് ദുബൈയും ബോളിവുഡ് സിനിമാ അനുഭവം പ്രതിഫലിപ്പിക്കുന്ന ഇദംപ്രഥമമായ ബോളിവുഡ് പാര്‍ക്കുകളുമാണിവ. പോളിനീഷ്യന്‍ തീംഡ് ഹോട്ടലും റിവര്‍ലാന്റും ഇവിടെയുണ്ട്. മൂന്നു തീം പാര്‍ക്കുകളെയും വാട്ടര്‍ പാര്‍ക്കിനെയും ഹോട്ടലിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള 220,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള റീടെയില്‍, ഡൈനിംഗ്, വിനോദ അനുഭവങ്ങള്‍ അടങ്ങുന്നതാണ് റിവര്‍ലാന്റ്.
സാംസ്കാരികവും വിനോദാധിഷ്ഠിതവുമായ എടുപ്പുകള്‍ മേഖലാ തലത്തിലും ആഗോള തലത്തിലും കുടുംബ വിനോദ-ഉല്ലാസ ഇടമെന്ന യുഎഇയുടെ സ്ഥാനം ഉയര്‍ത്തുന്നതാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ദേശീയവും സാംസ്കാരികവുമായ ഈ നേട്ടങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും പുതിയ ഘടനകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
ദുബൈ പാര്‍ക്സ് ആന്റ് റിസോര്‍ട്സിന്റെ കവാടമായ റിവര്‍ലാന്റ് ദുബൈയിലെ ഫ്രഞ്ച് ഗ്രാമത്തിലാണ് ശൈഖ് മുഹമ്മദ് തന്റെ പര്യടനം ആരംഭിച്ചത്. 1600ന്റെ അവസാന കാലഘട്ടങ്ങളില്‍ നിര്‍മിച്ച ചരിത്രപ്രധാനമായ മധ്യകാല ഫ്രഞ്ച് ടൗണും യൂറോപ്പിന്റെ വാസ്തുശില്പ മാതൃകകളും അദ്ദേഹം വീക്ഷിച്ചു. ഇവിടത്തെ ടവറുകളും ജല ചക്രങ്ങളും ഇടവഴികളും അദ്ദേഹം നോക്കിക്കണ്ടു.
നാല് തീംഡ് സോണുകളാണ് റിവര്‍ലാന്റിലുള്ളത്. 1950കളിലെ അമേരിക്ക, ഫ്രഞ്ച് വില്ലേജിലെ മധ്യകാല ഫ്രാന്‍സ്, ഇന്ത്യാ ഗേറ്റില്‍ കൊളോണിയല്‍ ഇന്ത്യ, 19-ാം നൂറ്റാണ്ടിലെ തീംഡ് ഉപദ്വീപ് എന്നിവയാണ് സോണുകള്‍. തുടര്‍ന്ന്, ലീഗോലാന്റ് ദുബൈയില്‍ ശൈഖ് മുഹമ്മദ് എത്തി. മധ്യപൂര്‍വദേശ-ഉത്തരാഫ്രിക്കന്‍ (മെനാ) മേഖലയിലെ ഏറ്റവും വലുതും ലോകനിലവാരത്തിലുള്ളതുമായ ഉല്ലാസ-വിനോദ കേന്ദ്രത്തിലെ ഡിസൈന്‍ മുതല്‍ നിര്‍മാണം വരെയുള്ള കാര്യങ്ങള്‍ ദു ൈബ പാര്‍ക്സ് ആന്റ് റിസോര്‍ട്സ് സിഇഒ റാഇദ് കജൂര്‍ ശൈഖ് മുഹമ്മദിന് വിശദീകരിച്ചു കൊടുത്തു. 2 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍ക്കായി ഡിസൈന്‍ ചെയ്തതാണ് ലീഗോലാന്റ്. 40 ഇന്ററാക്ടീവ് റൈഡുകളും ഷോകളും മറ്റാകര്‍ഷണങ്ങളും ഇവിടെയുണ്ട്. 60 മില്യനിലധികം ലീഗോ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച 15,000 ലീഗോ മാതൃകാ എടുപ്പുകള്‍ ഇവിടെയുണ്ട്.
2013 മാര്‍ച്ചിലാണ് നിര്‍മാണമാരംഭിച്ചത്. 2019 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ ലോകനിലവാരത്തിലുള്ള ആദ്യ സംയോജിത റിസോര്‍ട്ടും സാംസ്കാരിക-വിനോദ സ്ഥലവുമാകും ഇവിടമെന്ന് അല്‍നുഐമി പറഞ്ഞു. ബോളിവുഡ് പാര്‍ക്കിലും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. ശേഷം, പ്രഥമ ബ്രാന്റഡ് തീം പാര്‍ക്കായ സിക്സ് ഫ്ളാഗ്സ് പാര്‍ക്കിലും സന്ദര്‍ശിച്ചു. 2019 അവസാനത്തോടെയാകും ഇത് തുറക്കുന്നത്. ദുബൈ പാര്‍ക്സ് ആന്റ് റിസോര്‍ട്സിലെ നാലാമത്തെ തീം പാര്‍ക്കാണിത്. ആറു തീംഡ് സോണുകളില്‍ എല്ലാ പ്രായക്കാര്‍ക്കും പറ്റുന്ന 27 റൈഡുകളാണ് ഉണ്ടാവുക. ത്രില്‍ സീകര്‍ പ്ളാസ, മാജിക് മൗണ്ടന്‍, ഫിയെസ്റ്റ ടെക്സസ്, ഗ്രേറ്റ് എസ്കേപ്, ഗ്രേറ്റ് അഡ്വഞ്ചര്‍, ഗ്രേറ്റ് അമേരിക്ക, പോളിനീഷ്യന്‍ തീംഡ് ഫാമിലി ഹോട്ടല്‍ എന്നിവയാണ് ഇവിടെയുണ്ടാവുക.
2020ഓടെ പ്രതിവര്‍ഷം 20 മില്യന്‍ വിനോദ സഞ്ചാരികള്‍ ദുബൈയിലെത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിന് ഊര്‍ജം പകരുന്ന വൈവിധ്യ ഉറവിടങ്ങളെ പോഷിപ്പിക്കാന്‍ നടത്തുന്ന ഇത്തരം പദ്ധതികള്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി