Video Stories
ഉദ്യോഗസ്ഥപ്പോര് അഴിമതിക്ക് മറയിടാനോ
അധികാരത്തിലേറി ആറു മാസം പിന്നിടുമ്പോഴേക്കും അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥപ്പോരും കൊണ്ട് കളങ്കിതമായിരിക്കുകയാണ് സംസ്ഥാനത്തെ എല്‍.ഡി.എഫ് ഭരണം. അതില്‍ ഒടുവിലത്തേതാണ് വിജിലന്‍സും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരും തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും. സ്വജനപക്ഷപാതത്തിന്റെ പേരില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ.പി ജയരാജന് ഇതിനകം തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്തു പോകേണ്ടി വന്നു. ജയരാജന്‍ സഞ്ചരിച്ച വഴിയേ കൂടുതല്‍ മന്ത്രിമാര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കശുവണ്ടി വികസന വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം.
സര്‍ക്കാര്‍ ജോലികള്‍ സ്വന്തക്കാര്‍ക്ക് ഇഷ്ടദാനം നല്‍കിയതായിരുന്നു ഇ.പി ജയരാജന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. ഭാര്യാ സഹോദരിയും പാര്‍ലമെന്റുംഗവുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിനു കീഴിലുള്ള കെ.എസ്.ഐ.ഇയില്‍ എം.ഡിയായി നിയമിക്കാനുള്ള നീക്കമാണ് വിവാദങ്ങളുടെ തുടക്കം. വാര്‍ത്ത പുറത്തുവന്നതോടെ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും പ്രതിരോധത്തിലാവുക മാത്രമല്ല, വ്യവസായ വകുപ്പിനു കീഴില്‍ നടന്ന മറ്റു പല നിയമനങ്ങള്‍ സംബന്ധിച്ചും ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. നിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ രാജിവെക്കുകയല്ലാതെ ജയരാജനു മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനു തൊട്ടു പിന്നാലെയാണ് മെഴ്‌സിക്കുട്ടി അമ്മക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം വി.ഡി സതീശനാണ് കശുവണ്ടി വികസന വകുപ്പിനു കീഴില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച കണക്കുകള്‍ സഭയുടെ മേശപ്പുറത്തുവച്ച വി.ഡി സതീശന്‍ ആരോപണങ്ങള്‍ ഏത് വേദിയിലും തെളിയിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതില്‍നിന്ന് ഒളിച്ചോടുകയായിരുന്നു. രണ്ടു ദിവസത്തെ അവധിക്കുശേഷം ഇന്ന് നിയമസഭ ചേരുമ്പോള്‍ വിഷയം വീണ്ടും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്.
കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്‌സും മാനദണ്ഡങ്ങള്‍ മറികടന്ന് കൂടിയ തുകക്ക് തോട്ടണ്ടി വാങ്ങിയതായാണ് ആരോപണം. ആഗസ്ത്, സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായാണ് രണ്ടിനങ്ങളിലുള്ള തോട്ടണ്ടി വാങ്ങിയത്. കശുവണ്ടി കോര്‍പറേഷനില്‍ നാല് ടെണ്ടറുകളിലൂടെ 3900 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 6.87 കോടിയും കാപ്പെക്‌സില്‍ രണ്ട് ടെണ്ടറുകളിലായി 2000 മെട്രിക്ക് ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ 3.47 കോടിയും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്നാണ് ആരോപണം. ടെണ്ടര്‍ നല്‍കിയതിലെ കുറഞ്ഞ നിരക്ക് ഒഴിവാക്കി കൂടിയ വിലക്ക് തോട്ടണ്ടി വാങ്ങിയതാണ് നഷ്ടത്തിനിടയാക്കിയത്. സര്‍ക്കാര്‍ ഖജനാവിന് ഭീമമായ നഷ്ടമുണ്ടായെന്ന് നിയമസഭ മുമ്പാകെ ഒരു അംഗം ഉന്നയിച്ച ആരോപണത്തെ ഗൗരവമായിത്തന്നെ കണക്കിലെടുക്കാനും അന്വേഷണം നടത്താനുമുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അതില്‍നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ലെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇ.പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതിപക്ഷത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും സമ്മര്‍ദ്ദത്തെതുടര്‍ന്നാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും മുഖ്യമന്ത്രി കാണിച്ച ഇച്ഛാശക്തി എല്ലാ മന്ത്രിമാരുടെയും കാര്യത്തില്‍ വിവേചന രഹിതമായി നടപ്പാക്കേണ്ടതാണ്.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് മഞ്ഞയും ചുവപ്പും കാര്‍ഡുമായിറങ്ങിയ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനും ഇക്കാര്യത്തില്‍ ബാധ്യതയുണ്ട്. ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിക്കാനും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വസതിയില്‍ റെയ്ഡ് നടത്താനും ജേക്കബ് തോമസ് കാണിച്ച താല്‍പര്യം പുതുതായി ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങളുടെ കാര്യത്തിലും ഉണ്ടാവേണ്ടതുണ്ട്. റെയ്ഡിന്റെ പേരില്‍ വിജിലന്‍സും സംസ്ഥാനത്തെ ഐ.എ.എസ് പടയും രണ്ടു തട്ടിലാണിപ്പോള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയാണ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ പോരിന് വഴിതുറന്നത്. നടപടി വിവാദമായതോടെ റെയ്ഡല്ല, വീടിന്റെ അളവെടുപ്പാണ് നടന്നതെന്ന വിശദീകരണം നല്‍കി തടിയൂരാനായിരുന്നു വിജിലന്‍സ് ശ്രമം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും കണ്ട് പ്രതിഷേധം അറിയിച്ചതിനു പിന്നാലെ ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസിനെതിരെയും വിജിലന്‍സ് കരുനീക്കം തുടങ്ങി. വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തും തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയുമായിരുന്നു ടോം ജോസിനെതിരെയുള്ള പടനീക്കം. നിയമസഭയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ വിജിലന്‍സിന് പരോക്ഷ പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ കെ.എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക് പരസ്യമായി രംഗത്തെത്തിയതോടെ, ഉദ്യോഗസ്ഥപ്പോര് ഭരണതലത്തിലേക്ക് വ്യാപിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന ജേക്കബ് തോമസ് തന്നെ ആരോപണം നേരിടുന്നയാളാണ് എന്നത് കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതിലും വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതിലും ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. തന്നെ പുകച്ചു പുറത്തുചാടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്നാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയരക്ടര്‍ പറഞ്ഞത്. വിജിലന്‍സില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കാണിച്ച് ഡി.ജി.പി ശങ്കര്‍ റെഡ്ഡി ജേക്കബ് തോമസിന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത നിലയിലേക്കാണ് ഉദ്യോഗസ്ഥ തലത്തിലെ പോര് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ പോരിന് വഴിയൊരുക്കി, അതിനു മറവില്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ ആസൂത്രിത നീക്കമാണോ ഇപ്പോഴത്തെ നാടകമെന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിലെ കൂടുതല്‍ മന്ത്രിമാര്‍ അഴിമതി ആരോപണത്തിന്റെ നിഴലിലേക്ക് നീങ്ങുമ്പോള്‍, ഉദ്യോഗസ്ഥപ്പോരിന് വളംവെച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു സംശയം ന്യായമായും ഉയരുന്നുണ്ട്.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ
-
gulf3 days ago
ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക
-
kerala2 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala2 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
india3 days ago
പശ്ചിമ ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷം; അഞ്ചു പൊലീസുകാര്‍ക്ക് പരിക്ക്