Connect with us

More

ആഷസ് പരമ്പരയില്‍ ഓസീസ് ആധിപത്യം 

Published

on

അഡലെയ്ഡ്: ആദ്യ മണിക്കൂറായിരുന്നു പ്രധാനം. ഓവലിലെ മൂടിയിട്ട പിച്ച്. തണുത്ത സാഹചര്യം. ആ മണിക്കൂറിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബൗളര്‍മാര്‍-വിശിഷ്യാ ഫാസറ്റ് ബൗളര്‍മാര്‍. ഈര്‍പ്പമുള്ള പിച്ചിനെ പ്രയോജനപ്പെടുത്തി പന്തിനെ ഇരുവശങ്ങളിലേക്കും മോഹിപ്പിച്ച് നല്‍കാം. ബാറ്റ്‌സ്മാന്മാര്‍ക്ക് ഈ മണിക്കൂര്‍ ഇടനെഞ്ചിലെ തീയാണ്… കണക്ക് കൂട്ടല്‍ ഒന്ന് പിഴച്ചാല്‍ പിറകില്‍ വിക്കറ്റ് കീപ്പര്‍, സ്ലിപ്പില്‍ നാലും അഞ്ചും പേര്‍, പോയന്റിലും ഗള്ളിയിലുമെല്ലാം അതീവ ജാഗ്രതയോടെ പന്തിനെ പിടികൂടാന്‍ ഫീല്‍ഡര്‍മാര്‍. നായകന്മാര്‍ക്കും സമ്മര്‍ദ്ദ മുഹൂര്‍ത്തമാണ് ഈ മണിക്കൂര്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ അവസാന ദിവസമായ ഇന്നലെ ഈ മണിക്കൂര്‍ അതിജയിക്കുക എന്ന വലിയ വെല്ലുവിളിക്ക് മുന്നിലായിരുന്നു ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താവട്ടെ തന്റെ രണ്ട് അതിവേഗ പേസര്‍മാരോട് ആ്ദ്യ മണിക്കൂറിന്റെ ഗൗരവവാവസ്ഥ പറഞ്ഞ് കൊടുത്തു. ഓവലില്‍ നിറയെ കാണികള്‍. സമ്മര്‍ദ്ദം അതിന്റെ പാരമ്യതയില്‍.

രണ്ട് കൂട്ടര്‍ക്കും തുല്യ സാധ്യത- അഥവാ 50-50 സാധ്യത. ഇംഗ്ലണ്ടിന് ജയിക്കാന്‍ 178 റണ്‍സ് വേണം. ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് പേര്‍ ബാറ്റിംഗിനുണ്ട്. ഓസ്‌ട്രേലിയക്ക് സ്വന്തം മൈതാനത്ത് പരാജയം ഒഴിവാക്കാന്‍ ഈ ആറ് പേരെ 178 റണ്‍സിനുള്ളില്‍ പുറത്താക്കണം. അമ്പയര്‍മാരായ അലീം ദറും ക്രിസ് ഗാഫനെയും മൈതാനത്ത് എത്തി. നിര്‍ണായകമായ അഞ്ചാം ദിവസം തുടങ്ങാന്‍ അവര്‍ സിഗ്നല്‍ നല്‍കി. ബൗളിംഗ് എന്‍ഡില്‍ ഓസ്‌ട്രേലിയയുടെ ഉയരക്കാരനായ സീമര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ക്രീസില്‍ ജോ റൂട്ടും നൈറ്റ് വാച്ച്മാന്‍ വോഗ്‌സും.

മോഹിപ്പിക്കുന്ന പന്തുകളായിരുന്നു സ്റ്റാര്‍ച്ചിന്റെ വക. ഹേസില്‍ വുഡിനായിരുന്നു രണ്ടാം ഓവര്‍. സ്മിത്ത് എല്ലാ ഫീല്‍ഡര്‍മാരെയും ക്ലോസ് ഇന്‍ സര്‍ക്കിളിലേക്ക് വിളിച്ചു. ബാറ്റിംഗില്‍ വിലാസമില്ലാത്ത വാലറ്റക്കാരെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഹേസില്‍വുഡിന്റെ സ്വിംഗിഗ് ഡെലിവറിയില്‍ വോഗ്‌സ് ബാറ്റ് വെച്ചില്ല. പക്ഷേ പന്ത് ബാറ്റിന്റെ നെറുകയില്‍ മുത്തം വെച്ചത് പോലെ ഒരു ശബ്ദം. ഓസീസ് ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ അലീം ദര്‍ സംശയത്തോടെ നിന്നു. ഒടുവില്‍ അദ്ദേഹം വിരലുയര്‍ത്തി. സ്‌നിക്കോ മീറ്ററിലും കാര്യം റെഡി-ബാറ്റിലുരസിയിരിക്കുന്നു പന്ത് -പെയിനെക്ക് ക്യാച്ച്. ഓസ്ട്രേലിയന്‍ താരങ്ങള്‍ ആഘോഷത്തില്‍. ഇംഗ്ലീഷ് ക്യാമ്പില്‍ മ്ലാനത. ഗ്യാലറിയില്‍ ആരവങ്ങള്‍. വോഗ്‌സ് പുത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡ് ഇപ്രകാരം-അഞ്ച് വിക്കറ്റിന് 176. വീണ്ടും ഹേസില്‍വുഡ്. അടുത്ത ഓവര്‍. ഞെട്ടിക്കുന്ന പന്തുകള്‍. ജോ റൂട്ടിന് പ്രതിരോധത്തിനപ്പുറത്തേക്ക് കടക്കാനാവുന്നില്ല. അധികം താമസിയാതെ ഓസ്‌ട്രേലിയക്കാര്‍ മോഹിച്ച, ഇംഗ്ലീഷുകാര്‍ പ്രതീക്ഷയര്‍പ്പിച്ച നായകന്റെ പ്രതിരോധം അതാ പാളി-പെയിനെക്ക് തന്നെ ക്യാച്ച്. 123 പന്തുകള്‍ സംയമനത്തോടെ നേരിട്ട് 185 മിനുട്ട് ക്ഷമയോടെ ക്രീസില്‍ നിന്ന് നായകന്‍ തല താഴ്ത്തി മടങ്ങുമ്പോള്‍ ചിത്രം വ്യക്തമായിരുന്നു-ജയം ഓസീസ് പാതയില്‍.

അല്‍ഭുതങ്ങളായിരുന്നു പിന്നെ ഇംഗ്ലണ്ടിന് ആവശ്യം. ബാറ്റിംഗ് വിലാസമുള്ള മോയിന്‍ അലിയില്‍ ചിലരെല്ലാം പ്രതീക്ഷയര്‍പ്പിച്ചു. പക്ഷേ പരമ്പരയിലുടനീളം ഗംഭീര പ്രകടനം നടത്തുന്ന സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കേവലം രണ്ട് റണ്ണുമായി അലിയും നടന്നകന്നതോടെ ഇംഗ്ലീഷ് കാണികള്‍ ഗ്യാലറി വിടാന്‍ തുടങ്ങി. ആദ്യ ഒരു മണിക്കൂറില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് വീണത്. ബെയര്‍‌സ്റ്റോ പക്ഷേ തകര്‍പ്പന്‍ ഷോട്ടുകളുമായി പരാജയം വൈകിപ്പിച്ചു. അഞ്ച് ബൗണ്ടറികളുമായി 57 പന്തില്‍ 36 റണ്‍സ് നേടി യുവതാരം. പക്ഷേ വാലറ്റത്തിനെ വിറപ്പിക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസ് ധാരാളമായിരുന്നു. ഒടുവില്‍ 84.2 ഓവറില്‍ 233 റണ്‍സിന് ഇംഗ്ലീഷ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. 51 റണ്‍സ് മാത്രമാണ് ഇന്നലെ ടീമിന് നേടാനായത്. 19.2 ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക് 88 റണ്‍സിന് അഞ്ച് വിക്കറ്റ് നേടി ഇംഗ്ലീഷ് പതനം ഉറപ്പാക്കിയപ്പോള്‍ ഹേസില്‍വുഡ് രണ്ട് വിക്കറ്റ് നേടിയത് 49 റണ്‍സിന്. ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 126 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് കളിയിലെ കേമന്‍. പരമ്പരയില്‍ ഇതോടെ ഓസീസ് വ്യക്തമായ 2-0 ലീഡ് നേടി. അടുത്ത മല്‍സരം പെര്‍ത്തിലാണ്. അതിന് മുമ്പ് രണ്ട് ദിവസത്തെ പരിശീലന മല്‍സരം ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending