Connect with us

Video Stories

എങ്ങനെ ജയില്‍ചാടി; ഉത്തരം കിട്ടാതെ ദുരൂഹതകള്‍

Published

on

ജയില്‍ച്ചാട്ടത്തിനുള്ള സാധ്യതകള്‍
1- ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജയില്‍പ്പുള്ളികള്‍ രക്ഷപ്പെട്ടു. അന്തരീക്ഷത്തില്‍ നിറഞ്ഞ പുക മതില്‍ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന്‍ അറിയുകയും അവരെ വകവരുത്തുകയും ചെയ്തു.
2- ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില്‍ അധികൃതര്‍ ഇവരെ തടവുചാടാന്‍ അനുവദിച്ചു. ഇങ്ങനെ ജയില്‍പ്പുള്ളികള്‍ പൊലീസിന്റെ കെണിയില്‍ വീണു.

ചോദ്യങ്ങള്‍

ജയില്‍ചാടിയ മൂന്നു പേര്‍ 2013ല്‍ കന്ദ്വ ജയില്‍ ചാടിയവരാണ്. സ്വാഭാവികമായും ഇവര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയരാകേണ്ടവരാണ്. ജയില്‍ച്ചാട്ട റെക്കോര്‍ഡുള്ള തടവു പുള്ളികള്‍ക്ക് വീണ്ടുമെങ്ങനെ ജയില്‍ ചാടാനായി?

ജയിലിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് ഇവര്‍ ജയില്‍ ചാടുമ്പോള്‍ അലാറം മുഴക്കിയില്ല?

എല്ലാ സെന്‍ട്രല്‍ ജയിലിലും മതിലിനു മുകളില്‍ പ്രവര്‍ത്തനക്ഷമമായ വൈദ്യുതക്കമ്പിയുണ്ട്. 20 അടിയുള്ള മതില്‍ ചാടാന്‍ ബെഡ്ഷീറ്റുകളാണ് തടവുപുള്ളികള്‍ ഉപയോഗിച്ചിട്ടുള്ളത്. വൈദ്യുതിക്കമ്പി പ്രവര്‍ത്തിച്ചിരുന്നില്ലേ? ഇല്ലെങ്കില്‍ അകത്തു നിന്ന് ആരാണ് അതു സ്വിച്ച് ഓഫ് ആക്കിയത്.

എല്ലാ സെന്‍ട്രല്‍ ജയിലുകളിലെയും നിരീക്ഷണ ടവറുകളില്‍ സായുധ പൊലീസിനെയാണ് വിന്യസിച്ചിട്ടുുള്ളത്. ജയില്‍ ജീവനക്കാരെയല്ല. ഒരു നിരീക്ഷണ ടവറിനും ജയില്‍ച്ചാട്ടം കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതെങ്ങനെ? എട്ടു പേര്‍ ജയില്‍ ചാടാന്‍ കുറച്ചധികം സമയമെടുക്കുമെന്നതും ശ്രദ്ധേയം.

മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സംഘം കൊലപ്പെടുത്തിയത്. ഇത് ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു.
എട്ടുപേരും ഒരേ സമയത്ത് ഒരേ സ്ഥലത്തു വെച്ച് എങ്ങനെ കൊല്ലപ്പെട്ടു. തടവു ചാടുമ്പോള്‍ ആദ്യമായി ചെയ്യുന്നത് ഒറ്റ തിരിഞ്ഞ് രക്ഷപ്പെടുക എന്ന തന്ത്രമാകുമ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയേറെ.

പൊലീസുകാരനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയില്‍ ചോരക്കറയോ പാടോ ഇല്ലാത്തതും ദുരൂഹം. പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞ നിലയിലാണ് കത്തി പ്രദര്‍ശിപ്പിക്കപ്പെട്ടത്. ആയുധവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പ്രോട്ടോകോളുകള്‍ നടന്നിട്ടുണ്ടോ എന്നതില്‍ അജ്ഞത.
പൊലീസിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിശദീകരണങ്ങളില്‍ പ്രകടമായ വൈരുധ്യം.

തടവു പുള്ളികളുടെ പക്കല്‍ സ്പൂണ്‍, പ്ലേറ്റ് എന്നിവ കൊണ്ട് താത്കാലികമായി ഉണ്ടാക്കിയ ആയുധങ്ങളാണ് ഉണ്ടായിരുന്നത് എന്ന് സംഭവ ശേഷം ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങ്. പിന്നെ എന്തിന് അവരെ ജീവനോടെ പിടിക്കാതെ വെടിവെച്ചു കൊന്നു?

ജയില്‍ ചാടിയവര്‍ പൊലീസിനു നേരെ തോക്കു കൊണ്ട് നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്‍സിങ്. മൊഴികളുടെ വൈരുധ്യം വിരല്‍ചൂണ്ടുന്നത് വ്യാജ ഏറ്റുമുട്ടലിലേക്ക്.
പൊലീസ് ഭാഷ്യം ശരിയാണെങ്കില്‍ തടവുപുള്ളികള്‍ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയുധങ്ങള്‍ ലഭിക്കില്ല.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending