Connect with us

Culture

രാജസ്ഥാന്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം; നാല് പഞ്ചായത്തുകളില്‍ നാലും നഷ്ടപ്പെട്ട് ബി.ജെ.പി

Published

on

ജയ്പൂര്‍: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ച കോണ്‍ഗ്രസ് രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം. ഉപതെരഞ്ഞെടുപ്പു നടന്ന നാല് ജില്ലാ പഞ്ചായത്തിലും നഗരസഭയിലെ ആറു വാര്‍ഡുകളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ജില്ലാ പരിഷത്ത്, മുനിസിപ്പല്‍ വാര്‍ഡുകള്‍, പഞ്ചായത്ത് സമിതികള്‍ എന്നിവയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. നാല് ജില്ലാ പരിഷത്ത് സീറ്റും കോണ്‍ഗ്രസ് നേടി.

27 പഞ്ചായത്ത് സമിതികളില്‍ 16ലും കോണ്‍ഗ്രസ് തന്നെയാണ് ജയിച്ചത്. രാജസ്ഥാനിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് വെറും 10 പഞ്ചായത്ത് സമിതി സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ നഗരസഭകളില്‍ കോണ്‍ഗ്രസിനേക്കാള്‍ നേരിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ഏഴു വാര്‍ഡുകളാണ് ഇവിടെ അവര്‍ വിജയിച്ചത്.

ബന്‍സ്വാര, ബില്‍വാര, ജാലോര്‍, കാരൗളി എന്നീ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ ഒന്നുപോലും നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.19 ജില്ലകളിലായി 27 പഞ്ചായത്ത് സമിതികളിലും 14 നഗരപാലികകളിലും 13 ജില്ലകളിലും നാലു ജില്ലാ പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടന്നത് ഡിസംബര്‍ 17നാണ്. പഞ്ചായത്ത് സമിതിയിലും മുനിസിപ്പാലിറ്റിയിലും ഓരോ സീറ്റുവീതം സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികള്‍ നേടി.

രാജസ്ഥാനില്‍ ബി.ജെ.പിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ ഫലമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ‘അവരുടെ തകര്‍ച്ചയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു’ അദ്ദേഹം പറഞ്ഞു. 2013ലെ രാജസ്ഥാന്‍ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം നടന്ന നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിലും കോണ്‍ഗ്രസാണ് ജയിച്ചതെന്നും സച്ചിന്‍ പറഞ്ഞു. 24 എം.എല്‍.എമാരാണ് കോണ്‍ഗ്രസിന് രാജസ്ഥാനിലുളളത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കടന്നുകൂടിയ ബിജെപിക്ക് സ്വന്തം തട്ടകമായ രാജസ്ഥാനില്‍ കാലിടറിയത് ബി.ജെ.പിക്ക് തിരിച്ചടിയാകും.  വസുന്ധര രാജെ സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ഷകവിരുദ്ധ നിലപാടുകളും ന്യൂനപക്ഷ വേട്ടയും തിരിച്ചടിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ നഗരപ്രദേശങ്ങള്‍ ബിജെപിയെ തുണച്ചെങ്കില്‍ രാജസ്ഥാനില്‍ ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ കൈവിടുകയാണ്. രണ്ട് ലോക്‌സഭാ സീറ്റിലേക്കും ഒരു നിയമസഭാ സീറ്റിലേക്കും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Film

‘രാജാസാബ്’ റിലീസിന് ഇനി 30 ദിവസം; മകരസംക്രാന്തിക്ക് പ്രഭാസ് ഒരുക്കുന്നത് ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്ന്

പ്രഭാസിന്റെ ഇരട്ടവേഷമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

Published

on

മകരസംക്രാന്തിയുടെ പശ്ചാത്തലത്തില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസ് എത്തുന്ന ഹൊറര്‍-ഫാന്റസി ചിത്രമായ ‘രാജാസാബ്’ ജനുവരി 9ന് ലോകവ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങുന്നു. ഇനി വെറും 30 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഈ ചിത്രത്തിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ അത്യുഗ്രന്‍ പ്രതീക്ഷയാണ്.

വിഎഫ്എക്സ് സമ്പന്നമായ ദൃശ്യങ്ങളും പേടിപ്പെടുത്തുന്ന രംഗങ്ങളും നിറഞ്ഞ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ തുടരുകയാണ്. ആദ്യഗാനമായ ‘റിബല്‍ സാബ്’ക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്. പ്രഭാസിന്റെ ഇരട്ടവേഷമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, സെറീന വഹാബ്, റിദ്ധി കുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പങ്കുചേരുന്നു. കല്‍ക്കി 2898 എ.ഡി. എന്ന മെഗാഹിറ്റിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമായതിനാല്‍ ‘രാജാസാബ്’യ്ക്കുള്ള ആകാംക്ഷ ഇരട്ടിയാകുകയാണ്.

മാരുതി സംവിധാനം ചെയ്യുകയും ടി.ജി. വിശ്വപ്രസാദ് പീപ്പിള്‍ മീഡിയ ഫാക്ടറി ബാനറില്‍ നിര്‍മിക്കുകയും ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഇന്ത്യന്‍ സിനിമയില്‍ ഒരു ഹൊറര്‍ ചിത്രത്തിനായി ഇതുവരെ ഒരുക്കിയതില്‍ ഏറ്റവും വലിയ സെറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വിഎഫ്എക്സ് മേല്‍നോട്ടം ബാഹുബലിയിലൂടെ പ്രശസ്തനായ ആര്‍.സി. കമല്‍ കണ്ണന്‍ കൈകാര്യം ചെയ്യുന്നു. തമന്‍ എസ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയും എഡിറ്റിംഗ് കോത്തഗിരി വെങ്കടേശ്വര റാവുവുമാണ് നിര്‍വഹിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഐതിഹ്യം, മിത്തുകള്‍, അമാനുഷിക ഘടകങ്ങള്‍, ഹൊറര്‍, ഫാന്റസി, ഹാസ്യം, റൊമാന്‍സ് എന്നിവ ഒക്കെ ഒരുമിച്ച് ചേര്‍ന്ന ഒരു പൂര്‍ണ എന്റര്‍ടെയ്നറായാണ് ‘രാജാസാബ്’ എത്തുന്നത്. ‘ Horrer is the New Humor ‘ എന്ന ടാഗ്ലൈനും ചിത്രത്തെ കുറിച്ചുള്ള കൗതുകം വര്‍ധിപ്പിച്ചിരിക്കുകയാണ്.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി തീയ്യേറ്ററുകളില്‍ എത്തുന്ന ചിത്രം ബോക്സോഫീസില്‍ വന്‍ റിക്കോര്‍ഡുകള്‍ കുറിക്കുമെന്നാണ് ആരാധകരുടെയും സിനിമാസ്വാദകരുടെയും വിശ്വാസം. സംക്രാന്തിയുടെ ആഘോഷം പ്രഭാസ് മാജിക്കുമായി ചേര്‍ത്ത് ഏറ്റവും വലിയ ദൃശ്യ വിരുന്നായി തീര്‍ക്കാനാണ് ‘രാജാസാബ്’ ഒരുങ്ങുന്നത്.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.

Published

on

കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.

എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള്‍ അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.

ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.

കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്‍, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.

അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന്‍ ബി. രാമന്‍ പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്‍, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.

 

 

 

 

 

 

 

Continue Reading

Trending