Connect with us

Video Stories

ഉത്തര കൊറിയ വിട്ടുവീഴ്ചക്കില്ല അനുരഞ്ജനത്തിന് അമേരിക്ക

Published

on

 

ഉത്തര കൊറിയ അക്ഷരാര്‍ത്ഥത്തില്‍ ആണവ ശക്തിയായെന്ന് തെളിയിക്കുന്നതാണ് അവരുടെ ഏറ്റവും ഒടുവിലത്തെ പരീക്ഷണം. ഓരോ പരീക്ഷണം കഴിയുമ്പോഴും അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികള്‍ നല്‍കുന്ന താക്കീതും ഭീഷണിയുമൊന്നും വിലപ്പോകുന്നില്ല. കനത്ത പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഹാവ്‌സാംഗ്-15) വിജയകരമായി പരീക്ഷിച്ച ശേഷം ഭരണാധികാരി കിം ജോങ് ഉന്‍ ആണവ ശേഷി സ്വായത്തമാക്കിയതായി നടത്തിയ പ്രഖ്യാപനം ലോകത്തിന് ഭീഷണിയാണ്.
ഈ വര്‍ഷം സെപ്തംബറില്‍ ഹാവ്‌സാംഗ്-14 പരീക്ഷണം നടത്തിയതിലെ പോരായ്മ പരിഹരിച്ചാണത്രെ പുത്തന്‍ പരീക്ഷണം. 13,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. അമേരിക്കയുടെ ഏത് ഭാഗത്തേക്കും തിരിച്ചുവിടാനാവും. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഓഫ് കണ്‍സേര്‍സണ്‍സ് സയന്റിസ്റ്റും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. യുദ്ധത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പലതവണ ഭീഷണി മുഴക്കി. ഉത്തര കൊറിയയെ തകര്‍ക്കുമെന്ന് യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കിഹാലെയുടെ പ്രസ്താവനയും വന്നു. കനത്ത തിരിച്ചടി നല്‍കുമെന്ന ഭീഷണിയിലായിരുന്നു ശേഷവും ഉത്തരകൊറിയ. ആണവ പ്രശ്‌നത്തില്‍ കൊറിയയെ പ്രകോപിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍പുട്ടിന്റെ സമീപനത്തോടെ റഷ്യന്‍ നിലപാട് പുറത്തുവരുന്നുമുണ്ട്.
രണ്ടര കോടി ജനസംഖ്യയുള്ള ഉത്തര കൊറിയ ആരുടെ മുന്നിലും കീഴടങ്ങില്ലെന്ന നിലപാടില്‍ തന്നെയാണ്. ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണം നിരവധി തവണ നടത്തിക്കഴിഞ്ഞു. യു.എന്‍ രക്ഷാസമിതി നിരവധി തവണ ചേര്‍ന്നുവെങ്കിലും ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഉപരോധത്തിലൂടെ ഉത്തര കൊറിയയെ വരുതിയിലാക്കാമെന്നായിരുന്നു യു.എന്‍ രക്ഷാസമിതിയും അമേരിക്കയും ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഉത്തര കൊറിയ ഇതിലൊന്നും വഴങ്ങുന്നില്ല. ട്രംപിന്റെ ഭീഷണിയെ അതേ നാണയത്തില്‍ നേരിടുകയാണ് കിം ജോങ് ഉന്‍. രണ്ടും ഒരേ സ്വഭാവക്കാരാണ്. വായാടിത്തം വേണ്ടതിലേറെ. അമേരിക്ക യുദ്ധകപ്പലുകള്‍ കൊറിയന്‍ തീരത്തേക്ക് അയച്ചു. ജപ്പാന്‍ യുദ്ധ കപ്പല്‍ തീരത്ത് വന്നു. അവയിലൊന്നും കുലുങ്ങാതെ, അതിര്‍ത്തി ലംഘിച്ചാല്‍ തകര്‍ക്കുമെന്നായിരുന്നു കിം ജോങ് ഉന്‍. അമേരിക്കയുടെയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും അഭ്യാസങ്ങള്‍ പലതവണ നടന്നു. ഉത്തര കൊറിയ എന്ന കമ്മ്യൂണിസ്റ്റ് രാജ്യത്തോട് ഏറ്റവും അടുത്ത സൗഹൃദ ബന്ധമുള്ള ചൈനയുടെ സഹകരണം അമേരിക്ക തേടി. പക്ഷെ, അവയൊന്നും ഫലം കണ്ടില്ല. വീണ്ടും വീണ്ടും മിസൈല്‍ പരീക്ഷണം. ലോകത്ത് സൈനിക ശേഷിയില്‍ 98-ാമത്തെ രാഷ്ട്രമാണത്രെ ഉത്തര കൊറിയ. എല്ലാ പൗരന്മാര്‍ക്കും സൈനിക പരിശീലനം നല്‍കുന്നു. ഏകാധിപതിയായ കിം ജോങ് ഉന്‍ ഉത്തര കൊറിയയില്‍ സര്‍വാധികാരിയാണ്. ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. വിരുദ്ധ നിലപാട് സ്വീകരിച്ചവരുടെ അന്ത്യം ഭയാനകമായിരുന്നു. ഇവയൊക്കെ പാശ്ചാത്യ കുപ്രചാരണമാണോ, അല്ലയോ എന്ന വസ്തുത ഭാവിയില്‍ അറിയാനിരിക്കുന്നു. ഉഗാണ്ടയിലെ ഈദി അമീനെയും ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയെയും ഭീകര ഭരണാധികാരികളാക്കിയ പാശ്ചാത്യലോകം പക്ഷെ യഥാര്‍ത്ഥ ഭീകരരും ഏകാധിപതികളുമായ ഭരണാധികാരികളെ വെള്ള പൂശുന്നതും കണ്ടതല്ലോ.
ഇറാന്‍ ആണവ പ്രശ്‌നത്തിലുണ്ടായ പരിഹാരം ഉത്തര കൊറിയന്‍ പ്രശ്‌നത്തിലും ഉണ്ടാകണമെന്നാണ് കമ്മ്യൂണിസ്റ്റ് ചൈനയും മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യയും ആഗ്രഹിച്ചത്. ഇതിനുള്ള ‘റോഡ് മാപ്പ്’ തയാറാക്കണമെന്ന് ഇരു രാഷ്ട്രങ്ങളും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒബാമ ഭരണ കാലത്തുണ്ടാക്കിയ ഇറാന്‍ ആണവ കരാറിനെ തള്ളിപ്പറയുന്ന ട്രംപിനെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ ചോദ്യം. രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും സംയുക്തമായി ഇറാനുമായി ദീര്‍ഘകാലം നടത്തിയ ചര്‍ച്ചയില്‍ രൂപമെടുത്ത കരാറിനെയാണ് ഡൊണാള്‍ഡ് ട്രംപ് തള്ളിപ്പറയുന്നത്. ലോക വേദിയില്‍ അമേരിക്കയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഈ സമീപനത്തോട് സഖ്യരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിയോജിക്കുന്നു. മാത്രമല്ല, ഇറാന് എതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നീക്കം കരാറിന്റെ ലംഘനവുമായി. ഈ സാഹചര്യത്തില്‍ ഇറാന്‍ ആണവ പ്രശ്‌നത്തിലുണ്ടായ ചര്‍ച്ച മാതൃകയായി പിന്‍പറ്റാന്‍ ആരും മുന്നോട്ട് വരുന്നില്ല. അമേരിക്കയുടെ നയതന്ത്ര രംഗത്തെ പരാജയമാണിത്. ട്രംപ് ഏതവസരത്തിലും ഇവയൊക്കെ തള്ളിപ്പറഞ്ഞേക്കുമെന്നാണ് ആശങ്ക. ചൈനയുടെ വാണിജ്യ താല്‍പര്യം ചൂഷണം ചെയ്ത് ഉത്തര കൊറിയയെ നിയന്ത്രിക്കാമെന്നായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് കടുത്ത സമ്മര്‍ദ്ദവുമായി ട്രംപ് ചൈന സന്ദര്‍ശിക്കുകയും ചെയ്തുവെങ്കിലും ചൈനീസ് നേതൃത്വത്തിന്റെ ‘ഞാണിന്മേല്‍ കളി’യില്‍ അവയും വിജയിച്ചില്ല.
ഉത്തര കൊറിയക്കെതിരെ ഏകപക്ഷീയ നീക്കം വിലപ്പോകില്ലെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിക്കും അമേരിക്കന്‍ നേതൃത്വത്തിനും ബോധ്യമായി. അനുരഞ്ജനത്തിന്റെ മാര്‍ഗമാണ് ശരിയെന്നാണ് ട്രംപിനും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സിനും അവസാനമുള്ള തിരിച്ചറിവ്. അമേരിക്കയുടെ നയതന്ത്രനീക്കം ഇപ്പോള്‍ ആ വഴിക്കാണത്രെ. അതേസമയം, ‘2018 ഉത്തര കൊറിയയുടെ വര്‍ഷം’ എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിക്കുന്നത്. ‘യുദ്ധം ആദ്യം തുടങ്ങില്ല’ എന്നും ജോങ് ഉന്‍ നിലപാടെടുത്തിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ അമേരിക്കയെ ഭസ്മമാക്കുമെന്നും കൂടുതല്‍ ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്ന് പിറകോട്ടില്ലെന്നും കിം ജോങ് ഉന്നിന്റെ ഭീഷണിയെ നേരിടാനാവാതെ ലോക രാഷ്ട്രങ്ങള്‍ മൗനത്തിലാണ്.
മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വന്‍ശക്തി സമ്മര്‍ദ്ദം ശക്തമാക്കിയും ഇറാനെ വരുതിയിലാക്കിയത് പോലുള്ള നീക്കം ഉത്തര കൊറിയയോട് കാണിക്കാനാവില്ല. ഇസ്രാഈലിന്റെ താല്‍പര്യം മധ്യപൗരസ്ത്യ കാര്യത്തില്‍ അമേരിക്കക്ക് വളരെ പ്രധാനമാണല്ലോ. മധ്യപൗരസ്ത്യ ദേശത്ത് സുന്നി-ശിയാ ചേരിതിരിവ് സൃഷ്ടിച്ച് ഒരു വിഭാഗത്തെ കൂടെനിര്‍ത്താനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കം വിജയം കണ്ടിട്ടുണ്ട്. സുന്നി-ശിയാ ചേരിതിരിവ് വ്യാപകമായതിന് പുറമേ, അറബ് രാജ്യങ്ങള്‍ക്കിടയിലും ഭിന്നത സൃഷ്ടിക്കുന്നതില്‍ അമേരിക്ക വിജയിച്ചു. മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കയുടെ പ്ലാന്‍ വിജയിച്ചുവെങ്കിലും ഉത്തര കൊറിയന്‍ ആണവ പ്രശ്‌നത്തില്‍ ഈ ദൃശതന്ത്രം വിലപ്പോവുന്നില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയെയും ഉത്തര കൊറിയയെയും തമ്മിലടിപ്പിക്കാനുള്ള നീക്കം അമേരിക്ക ഉദ്ദേശിച്ച പോലെ നടന്നില്ല. മാത്രമല്ല, രക്ഷാസമിതിയില്‍ പലപ്പോഴും റഷ്യയുടെ നിലപാട് ഉത്തരകൊറിയക്കെതിരായ യുദ്ധ നീക്കത്തിന്റെ തിരിച്ചടിയുമായി.
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം സോവിയറ്റ് സഹായത്തോടെ കൊറിയന്‍ അര്‍ധദ്വീപിന്റെ ഉത്തരഭാഗം കമ്മ്യൂണിസ്റ്റ് ഭരണത്തിലെത്തി. ദക്ഷിണ ഭാഗത്ത് പാശ്ചാത്യ ശക്തികള്‍ക്കായി വിഭജിച്ചും നല്‍കി. തുടര്‍ന്നുണ്ടായ കൊറിയന്‍ യുദ്ധത്തില്‍ ഇരുപക്ഷത്തും സര്‍വനാശം സംഭവിച്ചു. 1950 ജൂണ്‍ 25ന് തുടങ്ങിയ യുദ്ധത്തില്‍ ഉത്തര കൊറിയയെ സോവിയറ്റ് യൂണിയന്‍ പരമാവധി സഹായിച്ചു. എതിര്‍പക്ഷത്ത് അമേരിക്കയും പാശ്ചാത്യ ശക്തികളും. 1953 ജൂലൈയില്‍ യുദ്ധം അവസാനിക്കുമ്പോള്‍ അഞ്ച് ലക്ഷം പേരുടെ മരണം സംഭവിച്ചു. അമേരിക്കയായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്. ശീതയുദ്ധത്തിന്റെ ആരംഭം കുറിക്കുന്നതും കൊറിയന്‍ യുദ്ധത്തോടെയാണെന്ന സവിശേഷതയുമുണ്ട്. യുദ്ധം കഴിഞ്ഞ് ആറര പതിറ്റാണ്ട് പിന്നിടുമ്പോഴും കൊറിയന്‍ അതിര്‍ത്തി സംഘര്‍ഷഭരിതമാണ്. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഇരു കൊറിയകളും യോജിക്കുന്നതിന് നീക്കം ഉണ്ടായെങ്കിലും വിജയിച്ചില്ല. ഒരിക്കല്‍കൂടി കൊറിയന്‍ അര്‍ധദ്വീപില്‍ യുദ്ധ സമാന സാഹചര്യമാണ്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിട്ടുവീഴ്ചക്കില്ല. ജോങ് ഉന്നിന്റെ സ്വഭാവം തന്നെ വെച്ചുപുലര്‍ത്തുന്ന ട്രംപിന്റെ വികല നയവും കൂടിയാകുമ്പോള്‍ ആ ശങ്ക ഇരട്ടിക്കുന്നു. ട്രംപിനെയും ഉന്നിനെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. യുദ്ധം ഉണ്ടായാല്‍, ആണവ യുദ്ധമായിരിക്കും. ഭയാനകത വിവരണാതീതമാകും. ഇതിനെ ചെറുക്കാന്‍ യു.എന്നും വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കും കഴിയണം. ഇക്കാര്യത്തില്‍ യു.എന്‍ രക്ഷാസമിതി സന്ദര്‍ഭോചിതം ഉണരുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending